ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വിധു വിന്‍സെന്‍റ്

കൊച്ചി: സംവിധായിക വിധു വിന്‍സെന്‍റ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ (ഡബ്ല്യുസിസി)നിന്ന് രാജിവച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്‍റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെയെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു. ഡബ്ല്യൂസിസിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണമെന്നും അവര്‍ വ്യക്തമാക്കി. കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 2017ലാണ് ഡബ്ല്യൂസിസി രൂപീകരിച്ചത്.

എറണാകുളത്ത് നിയന്ത്രണം: അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

എറണാകുളത്ത് പൊലീസ് പരിശോധന കര്‍ശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡില്‍ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രിയില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധി വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്ബിളുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്ബര്‍ക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച്‌ അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്. Read…

ഹണിട്രാപ്പ് രീതിയില്‍ തട്ടിപ്പ്: അഭിഭാഷകനും യുവതിയുമുള്‍പ്പെടെ 4 പേര്‍ പിടിയില്‍, വ്യാപാരിയെ ഭീഷണിപ്പെടുത്തി 1,30,000 രൂപ തട്ടിയെടുത്തു

അടിമാലി: ഹണിട്രാപ്പ് മോഡലില്‍ അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി 1,30,000 രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകനും യുവതിയുമുള്‍പ്പെടെ 4 പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി കത്തിപ്പാറ സ്വദേശിനിയായ ലതാദേവി(32), അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളില്‍ ബെന്നി മാത്യു(56), അടിമാലി പടികപ്പ് ചവറ്റുകുഴിയില്‍ ഷൈജന്‍(43), വിളിക്കുന്ന തട്ടായത്ത് വീട്ടില്‍ ഷമീര്‍(മുഹമ്മദ്-38) എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘം പണം തട്ടിയത് കൂടാതെ ഒപ്പിട്ട ചെക്കുകകളും മുദ്രപേപ്പറും കൈക്കലാക്കിയതായും പരാതിയുണ്ട്. പോലീസ് നല്‍കുന്ന വിവരമിങ്ങനെ: കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയില്‍ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയില്‍ ആദ്യം വ്യാപാരിയെ സമീപിച്ചത്. തുടര്‍ന്ന് റിട്ട. ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പരാതിക്കാരന്റെ ഫോണില്‍ വിളിക്കുകയും ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ച്‌ പോലീസില്‍ കേസുകൊടുക്കുമെന്നും അതൊഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അഡ്വ. ബെന്നി മാത്യുവിന്റെ പക്കല്‍ പണമേല്‍പ്പിക്കണമെന്നായിരുന്നു…