തിരുവനന്തപുരത്ത് ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍

തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികള്‍ കൂടിയ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാളയം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. സാഫല്യം കോംപ്ലക്‌സ് അടച്ചതിന് പിന്നാലെ പാളയം മാര്‍ക്കറ്റും അടക്കും. നഗരത്തില്‍ അണുനശീകരണം ആരംഭിച്ചു. ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഉറവിടമറിയാത്ത 11 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ചുവടെ പറയുന്ന പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് – 17 – വഴുതൂര്‍ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് – തളയല്‍ (3) തിരു: കോര്‍പ്പറേഷനിലെ വാര്‍ഡ് – 66 – പൂന്തുറ, (4)വാര്‍ഡ് – 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍ (5) പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ – 27 കൂടാതെ പാളയം…

ഭാരത മാതാവിനെ തൊടാന്‍ അനുവദിക്കില്ല; ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതം, ഇന്ത്യ വന്‍ ശക്തിയെന്ന് ലഡാക്കില്‍ പ്രഖ്യാപിച്ച്‌ മോദി

ലഡാക്ക് : രാജ്യത്തെ സൈനികരുടെ ധൈര്യം സമാനകള്‍ ഇല്ലാത്തതാണ്. മലനിരകളേക്കാള്‍ ഉയരത്തിലാണ് ഇവരുടെ ധൈര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച മോദി നമ്മുടെ ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. ഓരോ പൗരനും ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അറിയിച്ചു. ലഡാക്കില്‍ സൈനികര്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. ഗല്‍വാന്‍ താഴ്വരയില്‍ വീരമൃത്യുവരിച്ച സൈനികരുടെ ധീരതയെ ലോകം മുഴുവന്‍ വാഴ്ത്തുന്നു. രാജ്യത്തിന്റെ ഭാവി സൈനികരുടെ കയ്യില്‍ ഭദ്രമാണ്. നമ്മുടെ സൈനികര്‍ ഉള്ളപ്പോള്‍ ശത്രുരാജ്യത്തിന്റെ കുടില തന്ത്രങ്ങളൊന്നും വിലപ്പോവില്ല. സൈന്യത്തിന്റെ പ്രഹരത്തില്‍ ഇവരെല്ലാം ചാമ്ബലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തി എത്രത്തോളമുണ്ടെന്ന സന്ദേശമാണ് സൈനികരുടെ ധൈര്യത്തിലൂടെ ലോകത്തെ കാണിച്ചു കൊടുക്കുന്നത്. ഓരോ സൈനികന്റേയും ധൈര്യവും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ ഓരോ വീടുകളിലും പ്രതിധ്വനിക്കുന്നതെന്നും പ്രധാനമന്ത്രി…

ആറുമാസം പ്രായമുള്ള കുഞ്ഞിനെ പൊള‌ളിച്ച്‌ വലിച്ചെറിഞ്ഞു, അച്ഛന്റെ കൊടുംക്രൂരത

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. ചൈല്‍ഡ് ലൈനില്‍ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ഛന്‍ ആനന്ദിനെ ഹില്‍പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. എറണാകുളം തിരുവാങ്കുളം ഏറമ്ബാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്‍ ആനന്ദ് മദ്യപിച്ച്‌ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ മാസം അങ്കമാലിയിലും സമാനമായ സംഭവം നടന്നിരുന്നു. അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍…

കോവിഡ് പ്രതിരോധം; ‘കോവാക്‌സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍. വരുന്ന സ്വാതന്ത്ര്യദിനത്തിലാവും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്ബനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി. ഓഗസ്റ്റ്് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്ബിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍…

മത്സ്യത്തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; തലസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ പുത്തന്‍പള്ളി സ്വദേശിയായ മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ എട്ടിന് വൈകുന്നേരം ആറരയ്ക്ക് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മീനുമായി എത്തിയ ഇയാള്‍ ഒമ്ബതാം തീയതി പുലര്‍ച്ചെ രണ്ടരയോടെ പുത്തന്‍പള്ളിയിലെ വീട്ടിലെത്തി. അന്ന് ഉച്ചയ്ക്ക് കൊഞ്ചിറവിളയിലെ അരുണ്‍ ആട്ടോമൊബൈല്‍സിലേക്ക് മാത്രമാണ് ഇയാള്‍ പോയിട്ടുള്ളത്. ജൂണ്‍ പതിനൊന്ന് മുതല്‍ തുടര്‍ച്ചയായ പതിനൊന്ന് ദിവസം ഇയാള്‍ കന്യാകുമാരിയിലേക്ക് പോവുകയും മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്‌തിരുന്നു. ജൂണ്‍ 22ന് ഉച്ചയ്ക്ക് പി.ആര്‍.എസ് ആശുപത്രിയിലെത്തിയ ഇയാള്‍ 23ന് വീണ്ടും കന്യാകുമാരിയിലേക്ക് പോയി വീട്ടില്‍ തിരികെയെത്തി. ജൂണ്‍ 24ന് രാവിലെ പി.ആര്‍.എസ് ആശുപത്രിയിലും ഉച്ചയോടെ അല്‍-ആരിഫ് ആശുപത്രിയിലും എത്തിയ ഇയാള്‍ 25ന് വീണ്ടും അല്‍-ആരിഫ് ആശുപത്രിയില്‍ രാവിലെയും വൈകുന്നേരവുമായെത്തി.…

അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി ;സൈനികരുമായി കൂടിക്കാഴ്ച

ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി.സംയുക്ത സൈനിക മേധാവിയും കരസേനമേധാവിയും പ്രധനമന്ത്രിക്കൊപ്പമുണ്ട്. ഇത് സംബന്ധിച്ച്‌ നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ പരിക്കുപറ്റിയ സൈനികര്‍ ലേയിലെ ആശുപപത്രിയിലാണ് ഉള്ളത്. പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുലര്‍ച്ചെ ലഡാക്കിലെ നിമുവിലെത്തിയ മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍സിംഗ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ പരിക്കേറ്റ സൈനികരെ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍…