മത്സ്യവില്‍പ്പനക്കാരന് കൊറോണ; മാര്‍ക്കറ്റിലെത്തിയ തിരുവനന്തപുരം മേയര്‍ നിരീക്ഷണത്തിലാകുമോ?

തിരുവനന്തപുരം: ( 02.07.2020) തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള കുമരിചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ തലസ്ഥാനം വീണ്ടും കൊവിഡ് ഭീതിയില്‍. തീരദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ബീമാപള്ളി ഈസ്റ്റ്, പുത്തന്‍പള്ളി, അമ്ബത്തറ, മാണിക്യവിളാകം വാര്‍ഡുകള്‍ ഇന്നലെ രാത്രി കണ്ടയിന്‍മെന്റ് സോണുകളാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്സ്യവ്യാപാരിക്ക് കൊവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച മേയര്‍ കെ.ശ്രീകുമാറും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ചന്തയില്‍ പരിശോധന നടത്തിയിരുന്നു. സാമൂഹ്യഅകലം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഇതോടെ മേയറും നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമോ എന്ന ചോദ്യവും ഉയരുന്നു. അമ്ബലത്തറയിലുള്ള ഹോള്‍സെയില്‍ മത്സ്യവ്യാപാരിയുടെ സഹോദരനാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ പോയാണ് രോഗം സ്ഥിരീകരിച്ചയാള്‍ മത്സ്യം വാങ്ങിയിരുന്നത്. ചേട്ടന് വേണ്ടി ഇയാളാണ് മത്സ്യം മൊത്തവിലയ്ക്ക് എടുക്കാന്‍ പോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുമരിചന്തയ്ക്ക് സമീപമുള്ള ഹോള്‍സെയില്‍ കേന്ദ്രത്തില്‍ നിന്ന് ധാരാളം ചെറുകിട കച്ചവടക്കാര്‍ മത്സ്യംവാങ്ങുന്നുണ്ട്. അതില്‍ അന്‍പതിലധികം…

ആന്‍ജിയോഗ്രാം ചികിത്സക്കിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആന്‍ജിയോഗ്രാം ചികിത്സക്കിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55) ആണ് മരിച്ചത്. ആലപ്പുഴ എസ്.പിക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നുണ്ട്. തലകറക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് വീട്ടമ്മ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയതായിരുന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്നറിയാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞു കയറി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കം ചെയ്തുവെങ്കിലും ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു. എന്നാല്‍, യന്ത്രഭാഗം ഒടിയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വിവാഹമോചന സമയത്ത് ഞാൻ നേരിട്ട പ്രയാസം അവർക്ക് അറിയില്ല: തുറന്നുപറഞ്ഞ് ബാല

വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് നടന്‍ ബാല. മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരില്‍ താന്‍ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ബാലയുടെ വാക്കുകള്‍: വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച്‌ കുറച്ച്‌ പേര്‍ അഭിമുഖങ്ങള്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. കുറച്ച്‌ വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലും ഞാന്‍ സജീവമായിരുന്നില്ല. ആളുകളില്‍ നിന്നെല്ലാം ഞാന്‍ അകന്നിരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ നിശബ്ദനായിരിക്കുന്ന സമയം മുഴുവന്‍ എനിക്കെതിരെ അവര്‍ കരുക്കള്‍ നീക്കുകയായിരുന്നു. എനിക്കെതിരെയുള്ള ചില വാര്‍ത്തകള്‍ എന്റെ ചുറ്റിനുമുള്ളവരെയും വേദനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് എനിക്കൊപ്പമുള്ള ആരാധകര്‍ എന്റെ സിനിമകള്‍ കണ്ടോ കഥാപാത്രങ്ങള്‍ കണ്ടോ വന്നവരല്ല. എന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ് എനിക്കൊപ്പം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചില വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട്…

അച്ഛന് ചിതയൊരുങ്ങുന്നതറിയാതെ ഐസിയുവില്‍ ദേവുചന്ദന; അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ: ഐസിയുവില്‍, ജീവനുവേണ്ടിയുള്ള ദേവുവിന്റെ പോരാട്ടം തുടരുമ്ബോള്‍ പുറത്ത് അച്ഛനു ചിതയൊരുങ്ങും. ദേവുവിന്റെ അച്ഛന്‍ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കരയില്‍ ബി.ചന്ദ്രബാബുവിനെ (38) തിരുവനന്തപുരം എസ്‌എടി ആശുപത്രി വളപ്പില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടിയിരുന്നു. ടിവി ചാനല്‍ പരിപാടിയും ശ്രദ്ധനേടി. തലച്ചോറില്‍ നീര്‍ക്കെട്ട് ബാധിച്ച്‌ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ദേവു. മകളുടെ അസുഖത്തെത്തുടര്‍ന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നുമാണ് പൊലീസ് നിഗമനം. മൃതദേഹം മോര്‍ച്ചറിയിലാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും തുടര്‍നടപടികള്‍. രജിതയാണു ഭാര്യ. ഇവര്‍ക്കുണ്ടായ ഇളയ കുട്ടി 6 മാസം മുന്‍പ് എസ്‌എടി ആശുപത്രിയില്‍ പ്രസവം നടന്ന് മണിക്കൂറുകള്‍ക്കകം മരിച്ചുപോയിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി…

തൂത്തുക്കുടി കസ്റ്റഡി മരണം; എസ്‌ഐ അടക്കം നാല് പോലീസുകാര്‍ അറസ്റ്റില്‍

തൂത്തുക്കുടി: തൂത്തുക്കുടി സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഇന്ന് രാവിലെ രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍‌സ്റ്റബിള്‍ മുത്തുരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ നാല് പേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാത്രയില്‍ സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേശ്, ഹെഡ് കോണ്‍‌സ്റ്റബിള്‍ മുരുകന്‍ എന്നിവരെ സിബി സിഐഡി അറസ്റ്റ് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പോലീസിനെതിരേ കടുത്ത ആരോപണമായി ജുഡീഷല്‍ കമ്മീഷനു മുമ്ബാകെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി ഹാജരായി. ഒരുരാത്രിമുഴുവന്‍ കൊടിയ പീഡനത്തിനാണ് ഇരുവരും ഇരയായത്. വനിതാ കോണ്‍സ്റ്റബിളിന്‍റെ മൊഴി ഹൈക്കോടതിക്കു കൈമാറുമെന്ന് ജുഡീഷല്‍ കമ്മിഷന്‍ അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച്…