കൊവിഡിനിടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു; സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: ( 18.06.2020) കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. സംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രീകരിക്കുമ്ബോള്‍ മറുവശത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പെരുകുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചക്കിടെ ആറ് പേര്‍ മരിച്ചു. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179. കണ്ണൂരും കാസര്‍കോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടിയത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച്‌ സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം…

ഡീസല്‍ വിലവര്‍ധന 7 രൂപയിലെത്തി; പെട്രോള്‍ വിലവര്‍ധന 6.5 രൂപയിലും

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി പന്ത്രണ്ടാംദിവസവും വര്‍ധിപ്പിച്ച്‌ എണ്ണക്കമ്ബനികള്‍. ഡല്‍ഹിയിലെ നിരക്കുകള്‍ പ്രകാരം ഇന്ന് 53 പൈസയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഡീസല്‍ വില 64 പൈസ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ ഇപ്പോഴത്തെ നിരക്ക് പെട്രോളിന് 77.81 രൂപയാണ്. ഡീസലിന് 76.43 രൂപയും. മുംബൈയിലെ പെട്രോള്‍ വില ഇപ്പോള്‍ 84.66 രൂപയാണ്. ഡീസല്‍ വില 74.93 രൂപയും. ചെന്നൈയില്‍ പെട്രോളിന് 81.32 രൂപയാണ് ഇപ്പോഴത്തെ വില. ഡീസലിന് 74.23 രൂപ. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വിലവ്യതിയാന സമ്ബ്രദായം വീണ്ടും തുടങ്ങിയതോടെയാണ് വന്‍‍തോതില്‍ വിലകയറ്റുന്ന നടപടികളിലേക്ക് എണ്ണക്കമ്ബനികള്‍ നീങ്ങിയത്. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പിടിച്ചുപറിക്ക് പുറമെയാണ് എണ്ണക്കമ്ബനികളുടെ ഈ കൊള്ളയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ രാജ്യത്തെ ഗതാഗത സേവനങ്ങള്‍ തടസ്സപ്പെടുമെന്നും എഐഎംടിസി പറയുന്നു. അതേസമയം…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന,​ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 12881 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ‌് സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 334 പേര്‍ക്കാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 12237 ആകുകയും 366946 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 160384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 194325 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര്‍ മരിക്കുകയും ചെയ്തു.47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ…

ഇനി പ്രകോപനം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കൂ , മൂന്ന് സേനകള്‍ക്കും ഐടിബിപിക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് സേനകള്‍ക്കും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനുമാണ് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന സേനാതല ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം ചേരും. വൈകുന്നേരം 5 മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. വെര്‍ച്വലായാണ് യോഗം നടക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍, പ്രകോപിപ്പിച്ചാല്‍, അത് ഏത് സാഹചര്യമാണെങ്കിലും തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ്…

ചൈന-ഇന്ത്യ സംഘര്‍ഷം : യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കര-വ്യോമ-നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര-വ്യോമ-നാവിക സേനകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലാക്ക സ്‌ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ – പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. പാംഗോങ്…

ഡ്രൈവര്‍ക്ക് കോവിഡ്; പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ താത്കാലികമായി അടച്ചു

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പാപ്പനംകോട് ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചത്. ഡിപ്പോയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡ്രൈവര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടും ഡിപ്പോയോ ബസുകളോ അണുവിമുക്തമാക്കിയില്ല. രണ്ട് ദിവസത്തേക്ക് അടച്ചിട്ട് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കാനാണ് തീരുമാനം. ഡ്രൈവറുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള 17 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.സമ്ബര്‍ക്ക പട്ടികയിലുള്ളവരെ പൂര്‍ണമായി കണ്ടെത്തുക പോലും ചെയ്യാതെ സര്‍വ്വീസ് തുടങ്ങാനില്ലെന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.ജീവനക്കാര്‍ ഡ്യൂട്ടിക്ക് കയറാത്തിനാല്‍ ഇന്ന് രാവിലെ സര്‍വീസുകള്‍ നടത്തിയിരുന്നില്ല.

തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ്​ സെക്രട്ടറി ദാമോദര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. മധുര സ്വദേശിയായ ദാമോദറിന്​ 57 വയസായിരുന്നു. ദാമോദര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക്​ പുറമെ ഒരു ഫോ​ട്ടോഗ്രാഫര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ജൂ​ണ്‍ 12നാണ്​ ദാമോദറിനെ ചെന്നൈ രാജീവ്​ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തമിഴ്​നാട്ടില്‍ 48,019 ​േപര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 528 മരണവും റിപ്പോര്‍ട്ട്​ ​െചയ്​തു

7 വർഷത്തെ പ്രണയ ശേഷം വിവാഹം, 15ാം ദിനം മരണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൃശൂര്‍: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം. ദാമ്ബത്യം നീണ്ടു നിന്നത് വെറും 15 ദിവസം മാത്രം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹത. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും മുല്ലശേരി സ്വദേശിനിയായ ശ്രുതിയും തമ്മില്‍ കഴിഞ്ഞ ഡിസംബര്‍ 22നാണ് വിവാഹിതരായത്. ഇരുവരുടേയും ദാമ്ബത്യം നീണ്ടുനിന്നത് വെറും പതിനഞ്ചുദിവസം മാത്രം. ജനുവരി ആറിന് രാത്രി ഒമ്ബതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടില്‍ വെച്ചായിരുന്നു മരണം. ശുചിമുറിയില്‍ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേഹത്ത്…

‘ഇന്ത്യയുടെ വീരപുത്രന്മാരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു, നിങ്ങളുടെ ജീവത്യാഗം ഒരിക്കലും വെറുതെയാവില്ല’; ആദ്യ പ്രതികരണവുമായി രാജ്നാഥ് സിംഗ്

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌രവരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായുള്ള സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തിയ സാഹചര്യത്തില്‍ ആദ്യമായാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണം പുറത്തു വന്നിരിക്കുന്നത്. The Nation will never forget their bravery and sacrifice. My heart goes out to the families of the fallen soldiers. The nation stand shoulder to shoulder with them in this difficult hour. We are proud of the bravery and courage of India’s breavehearts. — Rajnath Singh (@rajnathsingh) June 17, 2020 തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രതിരോധ മന്ത്രി സൈനികരുടെ മരണത്തെക്കുറിച്ച്‌ പറഞ്ഞത്. “ഇന്ത്യന്‍ ആര്‍മി…

വിമാനം വഴി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: ( 17.06.2020) കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരളം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച്‌ പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും സംസ്ഥാനം ആവശ്യപ്പെടും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്…