ന്യൂഡല്‍ഹി | കൊവിഡ് രോഗബാധിതനായ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ ഇന്ന് പ്ലാസ്മ തെറപ്പിക്ക് വിധേയനാക്കും. സാകേത് മാക്‌സ് ആശുപത്രിയിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്.രാജീവ് ഗാന്ധി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടതോടെ പ്ലാസ്മ തെറപ്പിക്കായി സാകേത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കൊവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Month: June 2020
സ്ത്രീവിരുദ്ധതയുടെ പേരില്‍, ദിലീപിന്റെ രാമലീലയുടെപേരില്‍ വിവാദങ്ങള്‍; മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തില്‍ സേതുവുമായി പിരിഞ്ഞു!! അയ്യപ്പനും കോശിയും റിലീസ് ചെയ്ത് 130 ദിവസം കഴിയുമ്ബോള്‍ സംവിധായകനും വിടവാങ്ങി
വര്‍ത്തമാനകാല മലയാളസിനിമയിലെ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് സച്ചി വിടവാങ്ങി. ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 12 ചിത്രങ്ങള്‍ അതും വെറും പതിമൂന്നു വര്ഷങ്ങള്‍കൊണ്ട് ഒരുക്കിയ കലാകാരന്‍. ചിരിയുടെയും ചിന്തയുടെയും പൂരങ്ങള്‍ പ്രേക്ഷകമനസ്സില്‍ നിറച്ച വാണിജ്യ ചിത്രങ്ങളുടെ അമരക്കാരന്‍ വിട വാങ്ങുമ്ബോള്‍…. വിമന്‍സ് കോളജില്‍ പിജി പഠിക്കാന്‍ എത്തുന്ന ആദ്യത്തെ പുരുഷ വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞ ചോക്ലേറ്റുമായാണ് 2007ല്‍ സച്ചിദാനന്ദന്‍ എന്ന അഭിഭാഷകന്‍ സച്ചിയായി കൂട്ടുകാരന്‍ സേതുവിന്റെ കയ്യും പിടിച്ച് മലയാള സിനിമയിലേക്ക് കടന്നു വന്നത്. റോബിന്‍ഹുഡ് എന്ന വിജയ ചിത്രത്തിലൂടെ സച്ചി- സേതു കൂട്ടുകെട്ട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. അതിന്റെ ഫലമാണ് മേക്കപ്പ് മാനും സീനിയേഴ്സും. വിജയങ്ങള്‍ക്കിടയില്‍ ആദ്യത്തെ മമ്മൂട്ടി ചിത്രത്തിലൂടെ പരാജയവും ഇരുവരും അറിഞ്ഞു. അങ്ങനെ ഡബിള്‍സ് എന്ന ചിത്രത്തിനു പിന്നാലെ ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു. ജോഷി ഒരുക്കിയ റണ്‍ ബേബി റണ്‍…
നാളെ സൂര്യഗ്രഹണം; കേരളത്തില്‍ ഭാഗികം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ ഇന്ത്യയില്‍ ദൃശ്യമാകും. രാവിലെ 9.15 ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10 ന് പാരമ്യത്തിലെത്തും, തുടര്‍ന്ന് 3.04 ഓടെ ഗ്രഹണം അവസാനിക്കും. കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സൂര്യബിംബത്തിന്റെ 32 ശതമാനത്തോളം മറയ്ക്കപ്പെടുന്ന ഭാഗിക ഗ്രഹണമാകും ദൃശ്യമാവുക. തെക്കന്‍ ജില്ലയായ തിരുവനന്തപുരത്ത് രാവിലെ 10.15 നു ഗ്രഹണം ദൃശ്യമായി തുടങ്ങും. 11.40 ന് ഗ്രഹണം പാരമ്യതയിലെത്തും. ഉച്ചയ്ക്ക് 1.15 ന് ഗ്രഹണം അവസാനിക്കും. തിരുവനന്തപുരം ഗ്രഹണ പാതയുടെ മധ്യരേഖയില്‍ നിന്നു കൂടുതല്‍ അകന്നു സ്ഥിതി ചെയ്യുന്നതിനാല്‍ പാരമ്യത്തിന്റെ സമയത്ത് സൂര്യബിംബത്തിന്റെ 23.2 ശതമാനം മാത്രമേ മറയ്ക്കപ്പെടുകയുള്ളൂ. ആറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ദൃശ്യമാവുക. ഗ്രഹണപാത കടന്നു പോകുന്ന രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.
നാട് സൈനികര്‍ക്കൊപ്പം: വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ച് കോടി ധനസഹായം, മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതം
ഹൈദരാബാദ്: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വെയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖേന ഈ തുക കൈമാറുമെന്നും ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകണം. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കുകയും അവരോടൊപ്പം നില്‍ക്കുകയും വേണം. അവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളും ഇതിനായി മുന്നോട്ട് വരണം.…
24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ്, 375 മരണം; ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷത്തിലേക്ക്
ഇന്ത്യയില്‍ കോവഡി 19 കേസുകള്‍ അതിവേഗം കുതിച്ചുയരുന്നു. 14516 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി. 1.68ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ള 2.14ലക്ഷം പേര്‍ക്ക് രോഗംഭേദമായി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി. 53116 പേര്‍ക്ക് രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ മരണം 2035 ആയി. 26,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 54,449 പേര്‍ക്ക് രോഗവും 666 മരണവും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍; ഇടുക്കി കട്ടപ്പന മാര്‍ക്കറ്റ് അടച്ചു
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക് വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രെെവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രെെവര്‍ ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്. കൊല്ലം കോര്‍പറേഷനിലെ മുണ്ടക്കല്‍, കന്റോണ്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം ഡിവിഷനുകള്‍, തൃക്കോല്‍വില്‍വട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതില്‍ക്കല്‍ (8,10,11,13) എന്നീ വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്നു പുലര്‍ച്ചയോടെയാണ് പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍…
അഭിമന്യു കൊലക്കേസ്: രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി സഹല്‍ കീഴടങ്ങി
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) കോടതിയില്‍ കീഴടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. സഹല്‍ രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രം.അഭിമന്യൂ(Abhimanyu) കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്. 2018 ജൂലൈ രണ്ടിനു പുലര്‍ച്ചെ് മഹാരാജാസ് കോളജില്‍ ഉണ്ടായ സംഘട്ടനത്തിലാണ് രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരുന്ന അഭിമന്യു (20) മരിച്ചത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കേരളത്തില്‍ വീണ്ടും കോറോണ മരണം; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍..! അഭിമന്യൂവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15…
‘എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും, കാവൽ മാലാഖയായി ഒപ്പമുണ്ട്’: ഹൃദയം തൊടും കുറിപ്പുമായി മേഘ്ന
ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ചിരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാന്‍ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്. ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്ബോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്ബോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ…
ഉറവിടമറിയാത്ത 60 കേസുകൾ, 6 ജില്ലകളിൽ ആശങ്ക; പഠിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍ പഠിക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണു രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുല്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയില്‍ വീണതിനു ചികിത്സ തേടിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ…
ചൈനയ്‌ക്കെതിരെ യുഎസ് പടയൊരുക്കം; അസ്വസ്ഥരായി ചൈന
ഹോങ്കോങ് : കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം. യുഎസ്‌എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്‌എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്. നേരത്തെ വ്യാപാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും…