കോട്ടയം : മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ കൈകള്‍ കൂട്ടിക്കെട്ടി ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടികള്‍ ഇരുവരും 2016 മുതല്‍ പീഡനത്തിന് ഇരകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിക്കാന്‍ തീരുമാനിച്ചത് പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് മരിക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവരും നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തില്‍ 15കാരിയും സുഹൃത്തുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ വീടുകളിലും മറ്റുമായി 4 പേര്‍ ആദ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന. തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൊബൈല്‍ ഫോണ്‍ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം…
Month: June 2020
മറ്റൊരു ഭാര്യയുള്ളപ്പോള്‍ വീണ്ടും വിവാഹം ; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം : യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റുചെയ്തത്. ബുധന്‍ രാത്രി 11 മണിയോടെ ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചില്‍ കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച് നോക്കുമ്ബോഴാണ് ബോധരഹിതയായ നിലയില്‍ ആര്യയെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. അതിന്റെ പേരില്‍ ഇരുവരും നിത്യവും വഴക്കായിരുന്നു. തുടര്‍ന്ന് രാജേഷുമായി പിണക്കത്തിലായ ആര്യ ഒന്‍പത് മാസമായി അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്കു മുന്‍പ് രാജേഷ്…
ഞായറാഴ്ചകളിലെ സമ്ബൂര്ണ ലോക്‌ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്ണ ലോക്ഡൗണ് സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കി ഉത്തരവിറങ്ങി. ആരാധനാലയങ്ങള് തുറന്നതിനാലും പരീക്ഷകള് നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച ലോക് ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ച് തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കണ്ടെയ്മെന്‍റ് സോണുകളിലും മറ്റും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും.
ദുരൂഹത; കോട്ടയത്തു കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയായ യുവാവിന്റേത്
കോട്ടയം∙ മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നു തിരിച്ചറിഞ്ഞു. വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണ് (23) മൃതദേഹംയ കുമരകത്തെ ബാർ ഹോട്ടൽ ജീവനക്കാരനായ ഇയാളെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു. മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും…
ഇന്ന് പി.ടി. ഉഷ ജന്മദിനം
ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്ബില്‍ ഉഷ . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി 2000 -ല്‍ അന്താരാഷ്മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്ബും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല. തീരെ ചെറിയപ്രായത്തില്‍ തന്നെ ഉഷയിലുള്ള പ്രതിഭ തിരിച്ചറിഞ്ഞ ഒ.എം.നമ്ബ്യാരാണ് പിന്നീട് ഉഷയുടെ കായികജീവിതത്തിലെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 1980 ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ല്‍ ഡെല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍…
24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു
ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15685 ആയി ഉയര്‍ന്നു. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയപ്പോള്‍ രോഗബാധമൂലം 7106 മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണവും റിപ്പോര്‍ട്ട് ചെയ്തു. 30095 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തില്‍ 1771 പേരാണ് മരിച്ചത്.
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; 6 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം, അതീവജാഗ്രത
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാല്‍ ( 70-ാം വാര്‍ഡ് ), കുരിയാത്തി ( 73 -ാം വാര്‍ഡ് ), കളിപ്പാന്‍ കുളം ( 69 -ാം വാര്‍ഡ് ), മണക്കാട് ( 72 -ാം വാര്‍ഡ് ), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാര്‍ഡ്), പുത്തന്‍പാലം വള്ളക്കടവ്( 88 -ാം വാര്‍ഡ്) എന്നിവയാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്ബലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും. ഉറവിടം അറിയാത്ത രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനത്ത് സോത്രസ്സ് അറിയാത്ത വൈറസ് ബാധിതരുടെ എണ്ണം 15…
അസമിലെ ഗുവാഹത്തിയില്‍ ലോക്ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി| കൊറോണ വൈറസ് വ്യാപനം മൂലം അസമിലെ ഗുവാഹത്തിയില്‍ നിലവിലെ ലോക്ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത രണ്ടാഴ്ച ഫാര്‍മസികള്‍ മാത്രമേ തുറക്കുകയുള്ളുവെന്നും രാത്രികളില്‍ കര്‍ഫ്യൂ ആയിരിക്കുമെന്നും അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജൂണ്‍ 15 മുതല്‍ ഇവിടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. 6,300ല്‍പരം കൊറോണ വൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് അസം. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഒമ്ബത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം> സംസ്ഥാനത്തെ അഞ്ച് ജില്ലകളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 40 മുതല് 50 കി.മി വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മീന്പിടിക്കാന് കടലില് പോകരുതെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്ട്ടായിരിക്കും.ഓറഞ്ച് അലര്ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല് 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്, ലക്ഷദ്വീപ് പ്രദേശം, കേരള-കര്ണ്ണാടക തീരം എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കി മി വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
യു പിയില്‍ ഇടിമിന്നലേറ്റ് 24 മരണം; 24 പേര്‍ക്ക് പരുക്കേറ്റു
ലഖ്നൗ | ബിഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് മരണങ്ങള്‍. 24 പേരാണ് യു പിയില്‍ മരണപ്പെട്ടത്. 24 പേര്‍ക്ക് പരുക്കേറ്റു. യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്ബതുപേര്‍ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ന്‌ല് ലക്ഷം വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു. ബിഹാറില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് 83 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍,…