അവസാന ഭീകരനേയും കൊന്നൊടുക്കി ഇന്ത്യന്‍ സേന; വധിച്ചത് ഹിസ്ബുള്‍ കമാന്‍ഡറെ; ജമ്മുവിലെ ഡോട ഇനി ഭീകരമുക്ത ജില്ല

ശ്രീനഗര്‍: ജമ്മുവിലെ ഡോട ജില്ലയെ ഭീകരമുക്തമായി പ്രഖ്യാപിച്ച്‌ ജമ്മു പോലീസ്. ലിസ്റ്റില്‍ ഉണ്ടായിരുന്ന അവസാന ഭീകരനേയും കൊന്നൊടുക്കിയാണ് സുരക്ഷ സേന ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ നടന്ന ഏറ്റമുട്ടലിലാണു ഹിസ്ബുല്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ബട്ട് കൊല്ലപ്പെട്ടത്. ഡോട ജില്ലയില്‍ പീഡന കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട മസൂദ് അഹമ്മദ് ബട്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നു കശ്മീരിലേക്ക് പ്രവര്‍ത്തനംമാറ്റിയതിനു പിന്നാലെ മസൂദിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. അതേസമയം, അനന്ത് നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ഖുല്‍ഹോഗര്‍ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന്…

‘ലൈവിൽ സംസാരിച്ചത് മറ്റൊരാൾ; ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ല’

ഷംന കാസിമിനെ വിവാഹം ആലോചിച്ച്‌ എത്തിയ സംഘം ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്ബോള്‍ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്. ചെറുക്കന്റെ അമ്മാവന്‍, അച്ഛന്റെ സഹോദരന്‍ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തില്‍ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാല്‍ വലിയ താല്‍പര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു. ലൈവ് വിഡിയോയില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരിച്ചത് മറ്റൊരാളാണ്. ഇവര്‍ക്ക് ഷംനയുടെ നമ്ബര്‍ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി…

സഫലം 2020 മൊബൈല്‍ ആപ്പ് വഴി എസ്.എസ്.എല്‍.സി പരീക്ഷ ഫലം അറിയാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിന്നു. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നതാണ്. പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘ സഫലം 2020’ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാവുന്നതാണ്. 4,22450 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. വ്യക്തിഗത റിസള്‍ട്ടിനു പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘saphalam 2020’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധയുണ്ടായതില്‍ ഒരാള്‍ സൈനികനാണ്. പാറശാല സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ നിന്ന് ഈ മാസം 20നാണ് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്ത് 23ന് എത്തിയ മണക്കാട് സ്വദേശി(23), ഡല്‍ഹിയില്‍ നിന്ന് 19ന് ട്രെയിനില്‍ എത്തിയ താനിമൂട് ഇരിഞ്ചയം സ്വദേശി(28), കുവൈറ്റില്‍ നിന്ന് 18ന് എത്തിയ പാറയില്‍ ഇടവ സ്വദേശി(51) എന്നിവര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളാണ് തുടരുന്നത്. ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ജില്ലയില്‍ പുതുതായി 1,361 പേര്‍ രോഗനിരീക്ഷണത്തിലായി. 405 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂ ര്‍ത്തിയാക്കി. ജില്ലയില്‍ 23,975 പേര്‍ വീടുകളിലും 1,683 പേര്‍സ്ഥാപനങ്ങളിലുംകരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ…

മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കലക്ടറില്‍ നിന്നു പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ശാരീരിക അകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവര്‍ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. വധൂവരന്‍മാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെനിന്ന് പോകുന്നവര്‍ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കില്‍ ക്വാറന്റീനില്‍ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കില്‍ അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമന്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്‌ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച്‌ 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257പേര്‍ മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അന്ന് വളരെ അസ്വസ്ഥയായിരുന്നു, ആ ചിരിയില്‍ മാത്രമായിരുന്നു സ്വാഭാവികത, മറക്കാനാകാത്ത ആനുഭവം പങ്കുവച്ച്‌ കനിഹ

ജീവിതത്തില്‍ ആദ്യമായിട്ട് സംഭവിക്കുന്ന അനുഭവങ്ങളെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. പലരും ആ ആദ്യാനുഭവങ്ങള്‍ എത്രകാലം കഴിഞ്ഞാലും മറക്കാതെ ഓര്‍ത്തിരിക്കുകയും ചെയ്യും. അതുപോലെ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി കനിഹ. 18ാം വയസിലാണ് താരം ആദ്യമായി ഫോട്ടോഷൂട്ട് ചെയ്യുന്നത്. മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. അന്ന് വളരെ അസ്വസ്ഥയായിരുന്നെന്നും, എന്നാല്‍ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നുമാണ് താരം പറയുന്നത്. ആരാധകരോട് ഇതുപോലുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും കനിഹ ആവശ്യപ്പെടുന്നു. കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ , മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതുമെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.ആദ്യമായി ഒരു കാറോടിക്കുന്നത്,…

നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍; ഇതോടെ കേസിലെ 7 പ്രതികളും പിടിയിലായി; പ്രതികള്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെടുത്തു

കൊച്ചി: ( 27.06.2020) നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ഷെരീഫാണെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ ഏഴു പേരാണ് പിടിയിലായിരിക്കുന്നത്. ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംന ഖാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷരീഫാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പൊലീസ് ശനിയാഴ്ച മനുഷ്യക്കടത്ത് വകുപ്പും ചുമത്തിയിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കേസില്‍ അഞ്ചാം പ്രതി അബ്ദുള്‍ സലാം കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച…

ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : ഒരു വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യ ദേവനെ (23) യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യയുടെ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ബുധന്‍ രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാല്‍ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോഴാണ് ആര്യയെ മരിച്ച നിലയില്‍ കാണുന്നത്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിന്റെ പേരില്‍…

‘ഇന്ത്യയിലെ ജോര്‍ജ് ഫ്ളോയിഡുമാര്‍’ തമിഴ്നാട്ടില്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് പേര്‍ മരിച്ചതിനെതിരെ പ്രതിഷേധം പടരുന്നു

          തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന വന്‍ പ്രതിഷേധം. സംസ്ഥാനത്ത് സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടതാണ് കസ്റ്റഡി മരണത്തിന് കാരണമെന്നാണ പ്രതിപക്ഷത്തിന്റെ ആരോപണം. അച്ഛന്റെയും മകന്റെയും മരണം ദേശീയ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ ജോര്‍ജ്ജ് ഫ്ലോയിഡുമാരാണ് കൊല്ലപ്പെട്ടവരെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. സംഭവത്തെ അപലപിച്ച തമിഴ്നാട് മുഖ്യമന്ത്രി എന്നാല്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. തൂത്തുകുടി സ്വദേശികളായ പി ജയരാജും മകന്‍ ബെനിക്ക്‌സും ഒരു മൊബൈല്‍ കട നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അനുവദിച്ചതില്‍ കൂടുതല്‍ സമയം കട തുറന്നുവെന്ന് ആരോപിച്ച്‌ പൊലീസ് ഇവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിറ്റേ ദിവസം ജയരാജിനെ അറസ്റ്റ് ചെയ്തു. അതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മകന്‍ ബെന്നിയും അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന്…