ചെന്നൈയില്‍ മുടിവെട്ടാനും ഇനി ആധാര്‍ കാര്‍ഡ് വേണം

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ സലൂണുകളില്‍ മുടിവെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. മുടിവെട്ടുന്നതിന് മുമ്ബ് ആധാര്‍ കാര്‍ഡ് സലൂണ്‍ ഉടമയെ കാണിക്കണം. പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ആധാര്‍ കാര്‍ഡ് നമ്ബര്‍ എന്നിവ എഴുതി സൂക്ഷിക്കും. അതിനുശേഷം മാത്രമായിരിക്കും മുടിവെട്ടുക. ലോക്ഡൗണിന് ശേഷം ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാന്‍ തിങ്കളാഴ്ചയാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചാല്‍ സമ്ബര്‍ക്കം കണ്ടെത്തുന്നതിനായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍…

ന്യൂനമര്‍ദം അതിതീവ്രമായി: നിസര്‍ഗ ചുഴലിക്കാറ്റായി ബുധനാഴ്ച തീരം തൊടും, മുംബൈയിലടക്കം നാശം വിതക്കാന്‍ സാധ്യത

ഇടുക്കി: അറബിക്കടലിലെ കിഴക്കന്‍ മദ്ധ്യമേഖലയിലും തെക്ക് കിഴക്കന്‍ മേഖലയുമായ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ വൈകിട്ടോടെ അതി തീവ്രമായി. നിസര്‍ഗ ചുഴലിക്കാറ്റായി ബുധനാഴ്ച മഹാരാഷ്ട- ഗുജറാത്ത് തീരം തൊടാന്‍ സാധ്യത. ഇന്ന് വിവരം ലഭിക്കുമ്ബോള്‍ വടക്ക് വടക്ക് കിഴക്ക് ദിശയില്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ന്യൂനമര്‍ദം ഗോവയില പനാജിയില്‍ നിന്ന് 280 കി.മീ അകലത്തിലും മുംബൈയില്‍ നിന്ന് 710 കിലോ മീറ്റര്‍ അകലെയുമാണ്. ഉച്ചയോടെ ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി ദിശ തിരിഞ്ഞ് നാളെ ഉച്ചതിരിഞ്ഞ് വടക്കന്‍ മഹാരാഷ്ട്രയിലെ ഹരിഹരേശ്വരിനും ഗുജറാത്തിലെ കേന്ദ്ര ഭരണ പ്രദേശമായ ദാമനും ഇടയില്‍ കര തൊടും. 100-110 കിലോമീറ്റര്‍ വേഗത്തിലാകുമിത്. പിന്നീട് രാത്രിയോടെ ശക്തി കുറയാന്‍ തുടങ്ങും. 4ന് ന്യൂനമര്‍ദമായി മാറും. പിന്നാലെ മദ്ധ്യപ്രദേശിലെത്തി ദുര്‍ബലമാകും. അതേ സമയം വടക്കന്‍ മഹാരാഷ്ട്ര…

‘ഞാന്‍ പോകുന്നു’; ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് ബുക്കില്‍

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്നുമാത്രമാണ് വിദ്യാര്‍ത്ഥിനി കുറിച്ചുവെച്ചിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസ്സപ്പെടുന്നതില്‍ ആശങ്കയുണ്ടായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍…

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്‌. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാര്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. അക്രമി രാവിലെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. കാര്‍ വീട്ടുമുറ്റത്ത് നിന്ന് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ദൃശ്യങ്ങളില്‍ കാണാം. രാവിലെ 10 മണിക്ക് മുമ്ബായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത് ഇന്നലെ രാവിലെ പത്തിനു അക്രമിസംഘം എത്തിയതായാണ് പൊലീസിന്റെ നിഗമനം. അബ്‌ദുള്‍ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാള്‍ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കില്‍ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍. മൊബെെല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യില്‍ ധരിച്ചിരുന്ന…

ജൂണ്‍ 8 മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 125ാം വാര്‍ഷികാഘോഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കണം. അതേസമയം തന്നെ കൊവിഡിനെതിരായ പോരാട്ടവും ഒന്നിച്ചുകൊണ്ടുപോവണം. രാജ്യത്തിന് അതിന് കഴിയും. ഇന്ത്യയെ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ നവീന ആശയങ്ങള്‍ അനിവാര്യമാണ്. കൊറോണ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാമെങ്കിലും വളര്‍ച്ച തിരിച്ചുപിടിക്കും. ലോക്ക്ഡൗണ്‍ ഒഴിവാക്കിയ ആദ്യഘട്ടത്തില്‍ തന്നെ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ മികവിലും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും പൂര്‍ണ വിശ്വാസമുണ്ട. കൊവിഡ് പോരാട്ടത്തിനിടയിലും സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി രാജ്യത്തെ ശക്തിപ്പെടുത്താനാണ് മുന്‍ഗണന നല്‍കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അവസരങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കാന്‍ ആഗോള സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീട്ടില്‍ ടെലിവിഷനില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത് കെഎസ്‌എഫ്‌ഇയുടെ സഹായത്തോടെ; ടെലിവിഷന്‍ വാങ്ങാന്‍വേണ്ട പണത്തിന്റെ 75 ശതമാനവും സബ്സിഡി; ലാപ്ടോപ് വിതരണം കുടുംബശ്രീ വഴിയും; കേരളം വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ ടെലിവിഷനില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ.)ന്റെ സഹായത്തോടെ. ടെലിവിഷന്‍ വാങ്ങാന്‍വേണ്ട പണത്തിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ. സബ്‌സിഡിയായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാര്‍ നല്‍കിയ ശമ്ബളത്തില്‍നിന്ന് ഇതിനുള്ള പണം കണ്ടെത്തും. ടെലിവിഷന്റെ 25 ശതമാനം ചെലവും പഠനകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള ചെലവും തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. അതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്താമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം കുട്ടികളുടെ പട്ടിക ഉടന്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചു. ടെലിവിഷന്‍ ഇല്ലാത്ത കുട്ടികളുടെ അയല്‍പക്കത്തുതന്നെ പഠനകേന്ദ്രങ്ങള്‍ തയ്യാറാക്കണം. വായനശാലകളോ അങ്കണവാടികളോ സഹകരണ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ ഇതിനായി കണ്ടെത്താം. കേന്ദ്രങ്ങളുടെ പട്ടികയും അപേക്ഷയും കെ.എസ്.എഫ്.ഇ.ക്കു നല്‍കണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പ് നല്‍കാനും കെ.എസ്.എഫ്.ഇ. സഹായിക്കും. കെ.എസ്.എഫ്.ഇ.യുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ സി.ഡി.എസുകളില്‍ ഇത്…

ഉത്രവധക്കേസ്; സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്‍റെ പറക്കോടുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് ഇന്നലെ ന ടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവില്‍ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെത്തുടര്‍ന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടര്‍ന്നു സ്വര്‍ണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രന്‍ കാണിച്ചുകൊടുക്കുകയായിരുന്നു.

ഇളയരാജക്ക് ജന്മദിനാശംസകള്‍;77 അതിശയരാഗങ്ങള്‍

തന്റെ ഈണങ്ങളിലൂടെ എന്നും സംഗീതപ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഇളയരാജ. ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തില്‍പരം ഗാനങ്ങള്‍ക്കാണ് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. സംഗീത സംവിധാനത്തിനുമപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യകണ്ട അതിപ്രഗത്ഭരായ സംഗീത പ്രതിഭകളിലൊരാളാണ് അദ്ദേഹം. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്ത് 1943 ജൂണ്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1976 ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴ് സിനിമാസംഗീതരംഗത്താണ് ഇളയരാജയുടെ കൂടുതല്‍ സംഭാവനകള്‍ എങ്കിലും തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്‌നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച്‌ തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ സ്ഥാപിച്ചു. 1993-ല്‍ ക്ലാസ്സിക് ഗിറ്റാറില്‍ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് . 1991-ല്‍ അദ്ദേഹം…

ഭീതി അകലുന്നില്ല, 24 മണിക്കൂറിനിടെ 8171 പേര്‍ക്ക് രോഗം, 204 മരണം, ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 204 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 8171 പുതിയ കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,98706 ആയി ഉയര്‍ന്നു. ഇതില്‍ 97,581 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95,526 പേര്‍ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായ 5598 പേരാണ് മരണമടഞ്ഞത്. മഹാരാഷ്ട്രയില്‍ 2361 പുതിയ രോഗികള്‍. ആകെ കേസുകള്‍ 70,000 കടന്നു. 24 മണിക്കൂറിനിടെ 76 മരണം. തമിഴ്‌നാട്ടില്‍ ഇന്നലെയും പുതിയ രോഗികള്‍ ആയിരം കടന്നു. 1162 പുതിയ രോഗികളും 11 മരണവും. ആകെ രോഗികള്‍ 23,495 ആയി. ഗുജറാത്തില്‍ ഇന്നലെ 423 പുതിയ രോഗികളും 25 മരണവും. 990 പുതിയ കൊവിഡ് രോഗികളുണ്ടായ ഡല്‍ഹിയില്‍ ആകെ കേസുകള്‍ 20,000 കടന്നു. 12 പേര്‍മരണം. ആകെ മരണം 485. മദ്ധ്യപ്രദേശില്‍…

അധ്യാപികയായത് ഒരു വര്‍ഷം മുന്നേ മാത്രം; കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവര്‍ന്ന് ടീച്ചര്‍ സായി ശ്വേത

ഓണ്‍ലൈനായി കുട്ടികള്‍ക്കായി സംസ്ഥാനത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യ ദിവസം താരമായി മാറിയത് ഒന്നാം ക്ലാസുകാര്‍ക്കായി ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍, തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കിട്ടു കുരങ്ങന്റെയും കഥ രസകരമായി പറഞ്ഞതിലൂടെ കൂട്ടികളെ മാത്രമല്ല, പ്രായഭേദമില്ലാതെ ഏവരെയും വിക്ടേഴ്സ് ചാനലിന് മുന്നില്‍ പിടിച്ചിരുത്താന്‍ ടീച്ചറുടെ അവതരണത്തിനായി, തൊട്ടുമുന്നില്‍ കുട്ടികള്‍ ഉണ്ടെന്ന രീതിയില്‍ വളരെ നന്നായിട്ടാണ് ടീച്ചര്‍ പഠിപ്പിച്ചതെന്ന് കുട്ടികള്‍ക്കും ഒരേ അഭിപ്രായം. എന്നാല്‍ ഇതോടെ സോഷ്യല്‍ മീഡിയയിലും സായി ശ്വേതയായി താരം, ആയിരക്കണക്കിന് പേരാണ് സായി ശ്വേതയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്, കൂടാതെ വിക്ടേഴ്സ് ചാനലിന്റെ യു ട്യൂബില്‍ സായി ശ്വേതയുടെ അധ്യാപന വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്, ആഴ്ചയില്‍ രണ്ട് ദിവസമാണ് സായി ശ്വേതയുടെ ക്ലാസുളളത്, ഇന്ന് 10.30നും കഥയും പാട്ടുമായി കുട്ടികള്‍ക്കായി സായി ശ്വേത എത്തും. കാലിക്കറ്റ് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍…