നാലാഞ്ചിറയില്‍ മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം അജ്ഞാതം, തലസ്ഥാനം വീണ്ടും ആശങ്കയില്‍, ഡോക്ടര്‍മാരും നഴ്സുമാരും ക്വാറന്റൈനിലേക്ക്

തിരുവനന്തപുരം : ബൈക്കില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച്‌ മരിച്ച നാലാഞ്ചിറയിലെ വൈദികന്റെ രോഗഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ന്യുമോണിയയെ തുടര്‍ന്ന് മരണപ്പെട്ട വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെയും പേരൂര്‍ക്കട ഗവ. ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കല്‍ കോളേജില്‍ വൈദികന്‍ ചികിത്സയില്‍ കഴിഞ്ഞ ബെഡില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 20നാണ് നാലാഞ്ചിറ ബനഡിക്‌ട് നഗറില്‍ നിന്ന് റോഡിലൂടെ വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ യാത്ര ചെയ്യുന്നതിനിടെയാണ് വൈദികന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു. തലയ്ക്ക് പരുക്കേറ്റ് റോഡില്‍ വീണ് കിടന്ന വൈദികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന്…

മാട്ടൂലിന്റെ കണ്ണീരായി പിതാവും പിഞ്ചോമനയും

പഴയങ്ങാടി: കാറപകടത്തില്‍ മരിച്ച 31കാരന്‍ മുക്കലക്കകത്ത് മുഹമ്മദ് ബിലാലി‍െന്‍റയും നാലു മാസം പ്രായമായ മകള്‍ ഷസ ഫാത്തിമയുടെയും വേര്‍പാടില്‍ കണ്ണീര്‍പൊഴിച്ച്‌ മാട്ടൂല്‍ ഗ്രാമം. ഒരു മണിക്കൂറിനിടയില്‍ പ്രിയതമന്‍ കാറപകടത്തിലും മുലയൂട്ടി കൊതിതീരാത്ത പിഞ്ചോമന രോഗാവസ്ഥയിലും മരിച്ച വേര്‍പാടില്‍ തകര്‍ന്നു തളര്‍ന്ന ഷംസീറയെ അഭിമുഖീകരിക്കാനായില്ല ആര്‍ക്കും. ഒരു കി.മീ അകലെയുള്ള ഭാര്യയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് മുഹമ്മദ് ബിലാല്‍ സഞ്ചരിച്ച കാര്‍ കൈത്തോടിലേക്ക് മറിഞ്ഞത്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. വടക്കന്‍ മഹാരഷ്ട്രയിലെയും ദക്ഷിണ ഗുജ്റാത്തിലെയും തീരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആനന്ദ് ശര്‍മ അറിയിച്ചു

ഗുരുവായൂരിൽ ജൂൺ 4 മുതൽ വിവാഹം നടത്താം; ഒരു ദിവസം പരമാവധി 60 എണ്ണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ക്ക് വരെ അനുമതി നല്‍കുമെന്ന് ദേവസ്വം. വധൂവരന്മാര്‍ അടക്കം 10 പേര്‍ക്കാണ് വിവാഹ മണ്ഡപത്തിലേക്ക് അനുമതി നല്‍കുക. വ്യാഴാഴ്ച മുതല്‍ വിവാഹം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് നടയടക്കും വരെ വിവാഹങ്ങള്‍ നടക്കും. വിവാഹങ്ങള്‍ ബുക്ക് ചെയ്യാന്‍ കിഴക്കെ നടയിലെ ബുക്ക്സ്റ്റാളില്‍ സൗകര്യമൊരുക്കും. താലി പൂജ, ദര്‍ശനം എന്നിവക്ക് അനുമതിയില്ല. രണ്ട് ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കും.

അതീവ ജാഗ്രതയില്‍ മുംബൈ;നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; 13 ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയില്ല

മുംബൈ: മഹാരാഷ്ട്രയില്‍ നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. പാല്‍ഘര്‍ തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരുന്നു. 577ബോട്ടുകള്‍ പോയതില്‍ ഭൂരിഭാഗവും തിങ്കളാഴ്ച വൈകീേട്ടാടെ തിരിച്ചുവന്നിരുന്നു. 13 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. പാല്‍ഘര്‍ ജില്ലയില്‍നിന്നും പുറപ്പെട്ട ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരെ എത്രയുംവേഗം പുറം കടലില്‍നിന്ന് തിരിച്ചെത്തിക്കുന്നതിനായ നടപടികള്‍ സ്വീകരിച്ചതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു; സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. ഫെയ്സ്ബുക്ക്, യൂട്യൂബ് ഇന്‍സ്റ്റഗ്രാം എന്നിവയിലെ സന്ദേശങ്ങള്‍ പരിശോധിക്കും. സമൂഹമാധ്യമങ്ങളില്‍ ട്രോളും ദൃശ്യങ്ങളും തയാറാക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇത്തരക്കാരെ കണ്ടെത്താന്‍ സമൂഹ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. അധ്യാപകര്‍ പരാതി നല്‍കിയാല്‍ ഗൗരവമായി കാണാനും ഡി.ജി.പി നിര്‍ദേശിച്ചു. ക്ലാസ് എടുത്ത അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചേര്‍ത്തുള്ള പ്രചരണം വ്യാപകമായ തൊടെയാണ് നടപടി. സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ നിയമനടപടിയെടുക്കുമെന്ന് ‘കൈറ്റ്സ്’ വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്തും അറിയിച്ചു. അതിനിടെ അധ്യാപികമാരെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ യുവജന കമ്മീഷനും കേസെടുത്തു.

നടി മിയ വിവാഹിതയാകുന്നു ;വരൻ അശ്വിൻ ഫിലിപ്പ്

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ്മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നതായും ലോക്ഡൗൺ സാഹചര്യത്തിലും തിയതി നീട്ടിക്കൊണ്ടുപോകാൻ ഇരുവീട്ടുകാര്‍ക്കും താൽപര്യമില്ലായിരുന്നുവെന്നും നടിയോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയിൽ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുൻനിരനായികാ പദവിയിലേക്ക് ഉയർന്നു

അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍: തിക്കിത്തിരക്കി കയറാന്‍ അനുവദിക്കില്ലനാളെ മുതല്‍ പഴയ ടിക്കറ്റ് നിരക്കില്‍ ബസ് സര്‍വീസ്; എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സര്‍വീസ് സാധാരണ നിലയിലേക്ക്. കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പഴയ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ബസുകളില്‍ തിരക്ക് ഉണ്ടാകുന്ന സാഹചര്യവും ഒഴിവാക്കണം. കൂടുതല്‍ ആളുകളെ കയറ്റിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസിന്‍്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടങ്ങളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടാവുകയില്ല. നാളെ മുതല്‍ 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളും നടത്തും. കൊവിഡ് ഭീഷണി ഒഴിയുമ്ബോള്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്താനും ആലോചനയുണ്ട്. മാസ്‌ക്ക്‌ നിര്‍ബന്ധമായി ധരിക്കണം. ഓട്ടോറിക്ഷയില്‍ മൂന്ന് പേര്‍ക്കും കാറില്‍ നാല് പേര്‍ക്കും യാത്ര ചെയ്യാം. അന്തര്‍ സംസ്ഥാന യാത്രയ്ക്ക്…

ഉത്രയുടേയും കുഞ്ഞിന്റേയും സ്വര്‍ണാഭരണങ്ങള്‍ അമ്മ തിരിച്ചറിഞ്ഞു, വിവാഹ ആല്‍ബവുമായി ക്രെെംബ്രാഞ്ച് ഓഫീസില്‍, കേസില്‍ വഴിത്തിരിവ്

കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തീകരണത്തിലേക്ക്. ഉത്രയുടെ അമ്മ മണിമേഖല, സഹോദരന്‍ വിഷു വിജയസേനന്‍, മകന്‍ ധ്രുവ് എന്നിവരെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വരുത്തി. വിവാഹ ആല്‍ബവുമായാണ് ഇവര്‍ എത്തിയത്. കുഴിച്ചിട്ടിരുന്ന ആഭരണങ്ങള്‍ ഇതു തന്നെ എന്ന് ബോധ്യപ്പെടുത്താനാണ് ഉത്രയുടെ ബന്ധുക്കളെ വരുത്തിയത്. തൊട്ടുപിന്നാലെ സൂരജിനെയും ഇവരുടെ അടുത്തേക്ക് കൊണ്ടുവന്നു. വിവാഹ ആല്‍ബവും വീഡിയോയും അന്വേഷണ സംഘം പരിശോധിച്ചു. ആഭരണളെപ്പറ്റി സ്ഥിരീകരണമായതോടെ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണം ഞങ്ങള്‍ കൊടുത്തതു തന്നെ : ഉത്രയുടെ അമ്മ സ്വര്‍ണം ഞങ്ങള്‍ കൊടുത്തത് തന്നെയെന്ന് ഉത്രയുടെ അമ്മ മണിമേഖല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഉത്രയുടെ താലി അടക്കമുള്ളവ ഉണ്ട്. കുഞ്ഞിന്റെ ആഭരണങ്ങളും കൂട്ടത്തില്‍ ഉണ്ട്. ഉത്രയുടെ അമ്മ പറഞ്ഞു. ഓരോന്നും പരിശോധിച്ച ശേഷമാണ് തങ്ങള്‍ നല്‍കിയ സ്വര്‍ണം മാത്രമാണെന്ന്…

ഉത്രവധം: സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍;കല്യാണ ആല്‍ബവും പരിശോധിക്കും

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിെന്‍റ അമ്മ രേണുകയെയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് പറക്കോട്ടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സൂരജിന്‍റെ കുടുംബാഗങ്ങളുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം. തിങ്കളാഴ്ച സൂരജിന്‍റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം സൂരജിന്‍റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ഉത്രയുടെ വീട്ടുകാര്‍ സ്വര്‍ണംകൊണ്ടുപോയെന്നാണ്പറഞ്ഞത്. ഉത്രയുടേയും സൂരജിന്‍റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച്‌ ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.