അഞ്ചലില്‍ ഭാര്യയും ഭര്‍ത്താവും മരിച്ച നിലയില്‍, ഭാര്യ കൊല്ലപ്പെട്ടതെന്ന് നിഗമനം

കൊല്ലം: മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ അഞ്ചലില്‍ വീണ്ടും കൊലപാതകം, ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍‌ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളി ജംഗ്ഷനിലെ വാടക വീട്ടിലെ താമസക്കാരായ സുനിലും(34) ഭാര്യ സുജിനിയുമാണ്(24) മരിച്ചത്. സുജിനിയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പാല്‍ വാങ്ങി മടങ്ങുന്ന സുനിലിനെ കണ്ടവരുണ്ട്. ഇതിന് ശേഷമാണ് വീട്ടിലെത്തി തൂങ്ങി മരിച്ചത്. രാത്രിയില്‍ സുനിലും സുജിനിയും തമ്മില്‍ വഴക്കുണ്ടാവുകയും അടിയേറ്റ് സുജിനി വീണതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ തറയില്‍ സുജിനിയെ മരിച്ച നിലയില്‍ കണ്ടതുകൊണ്ടാകും സുനില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക്- ഫിംഗര്‍പ്രിന്റ് വിഭാഗങ്ങള്‍ ഉടനെത്തും. ഇന്‍ക്വിസ്റ്റിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. അഞ്ചല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.…

ആരാധകരുടെ ആകാംഷ അവസാനിച്ചു, പൃത്വിരാജിന്റെ കൊവിഡ് പരിശോധനഫലം പുറത്ത്..!!

കൊച്ചി: നടന്‍ പൃത്വിരാജിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം നാട്ടിലെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ക്വാറന്റീനില്‍ ആയിരുന്നു താരം. ഇപ്പോള്‍ ഫലം നെഗറ്റീവായെങ്കില്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം 22നായിരുന്നു പൃത്വിരാജ് ബ്ലെസി എന്നിവരടങ്ങുന്ന സിനിമ സംഘം ജോര്‍ദാനില്‍ നിന്നും കൊച്ചിയിലെത്തിയത്. തിരിച്ചെത്തിയതോടെയുള്ള ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ വിവരം താരം മേയ് 29ന് അറിയിച്ചിരുന്നു. സിനിമയുടെ ഷെഡ്യൂള്‍ മാര്‍ച്ച്‌ അവസാനമായിരുന്നു ജോര്‍ദാനില്‍ ആരംഭിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ദര്‍ബാര്‍ ഹോട്ടലിലായിരുന്നു പൃത്വിരാജ ്ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. ജിംനേഷ്യം ഉള്‍പ്പടെയുള്ളവ ഹോട്ടല്‍ മുറിയില്‍ ഒരുക്കിയിരുന്നു. ഇപ്പോള്‍ താരം വീട്ടില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.…

ദേവികയുടെ മരണത്തില്‍ വകുപ്പിന് വീഴ്ചയില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്

മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം ജി.എച്ച്‌.എ.എസ്.എസിലെ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളിലെ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പട്ടികയിലാണ്.പട്ടികയില്‍ ഉള്ളവര്‍ക്കു പഠന സംവിധാനങ്ങളൊരുക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നും ദേവികയെ അറിയിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓണ്‍ലൈന്‍ ട്രയല്‍ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ച്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാനുള്ള സൗകര്യങ്ങളിലെന്ന് കണ്ടെത്തിയിരുന്നു. ഈ ഒരാഴ്ച്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനിലില്‍ ഈ ഘട്ടത്തില്‍ പുന:സംപ്രേക്ഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനാണിത്. അതേസമയം,സംസ്ഥാനത്തെ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ സൗകര്യമില്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്ന പരാതിയുമായി മുന്നോട്ടു വരികയാണ്. ടി.വിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത 2,62,000ത്തോളം കുട്ടികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് ലഭിച്ചിട്ടും ഇവരുടെ പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…

പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു; ഒമ്ബത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: വൈദികന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ചികില്‍സിച്ച ഒമ്ബത് ഡോക്ടര്‍മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അതേസമയം വൈദികന് ആരില്‍ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 20ന് അപകടത്തെ തുടര്‍ന്നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ ജി വര്‍ഗീസിനെ (77) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മേയ് 20 വരെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി രോഗിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടര്‍ന്നും ശ്വാസതടസം ഉണ്ടായതുകൊണ്ടും രക്ത സമ്മര്‍ദം കുറഞ്ഞതിനാലും മേയ് 31നാണ് വീണ്ടും ഫാ. കെ ജി വര്‍ഗീസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ തീവ്ര പരിചരണം നല്‍കി.…

നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തേക്ക്; 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും; മുംബൈയില്‍ റെഡ്‌ അലര്‍ട്ട്

നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്രയിലെ അലിബാഗില്‍ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കുമിടയില്‍ ആഞ്ഞടിച്ചേക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതേ തുടര്‍ന്ന് മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ്, ധൂലെ, നന്ദൂര്‍ബാര്‍, നാസിക് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ അലിബാഗില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍്റെ സ്ഥാനം. അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ നിന്ന് ആയിരകണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് മാത്രം 35,000 ത്തോളം ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ 21,000 ത്തിലധികം പേരെ ഒഴിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8,171 പേര്‍ക്ക്; 24 മണിക്കൂറിനിടയില്‍ മരണപ്പെട്ടത് 204 പേര്‍; കോവിഡ് മരണം നൂറ് കടന്ന് മഹാരാഷ്ട്ര; 29 പൊലീസുകാരടക്കം മരണത്തിന് കീഴടങ്ങിയത് ഇന്നലെ മാത്രം 49 പേര്‍; തമിഴ്‌നാട്ടില്‍ 13 മരണം കൂടി; ഇന്നല മാത്രം ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 16585 കടന്നു; കേരളത്തിലും ആശങ്ക

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. ഇന്നലെ 8,171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 പേര്‍ മരിച്ചു, ആകെ മരണം 5,598 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. നിലവില്‍ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി.ഒറ്റദിവസം കോവിഡ് മരണം വീണ്ടും 100 കടന്ന് മഹാരാഷ്ട്ര. 103 പേര്‍ കൂടിയാണ് രോഗത്തിനു കീഴടങ്ങിയത്. 49 പേര്‍ മുംബൈയില്‍നിന്ന്. പുതിയ രോഗികള്‍ 2287. ആകെ രോഗികളില്‍ 60 ശതമാനത്തോളം മുബൈയില്‍ നിന്ന് 42,216.മുംബൈയില്‍ രണ്ടു പൊലീസുകാരും താനെയില്‍ ഒരാളും മരിച്ചതോടെ മരിച്ച പൊലീസുകാര്‍ 29. കോവിഡ് രോഗികള്‍ക്കു ചികിത്സ ഒരുക്കാത്ത മുംബൈയിലെ 4 സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടിസ്. ധാരാവിയില്‍ 25 പേര്‍ക്കു കൂടി രോഗം ബാധിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം അന്ധേരി സെവന്‍ ഹില്‍സ്…

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറന്നേക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം | കൊവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലായങ്ങള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശിപാര്‍ശ ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അരാധനാലയങ്ങള്‍ തുറക്കുന്നതും ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഒരുക്കുന്നതും ചര്‍ച്ച ചെയ്യും. യോഗത്തിലെ പൊതുവികാരത്തിന് അനുസരിച്ചുള്ള ഒരു തീരുമാനം കൈക്കൊള്ളും. അരാധനാലയങ്ങളുടെ പ്രവര്‍ത്തനം ഏത് രൂപത്തില്‍…

തലക്കുള്ളില്‍ രക്തസ്രാവം; സാലി അതീവഗുരുതരാവസ്ഥയില്‍,കോട്ടയത്തെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകം, ഫോണ്‍ കണ്ടെടുത്തു; കുടുംബത്തിന്‍റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കേന്ദ്രീകരിച്ചും പോലീസ്

കോട്ടയം; കഴിഞ്ഞ ദിവസം, താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, വീടിന്‍റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു, കേസില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്, കുടുംബത്തിന്‍റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണു പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്, മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചിരുന്നു. രാവിലെ 9നും 10 നും പത്തിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം, മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിയ്ച്ചു.ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന…

ഒടുവില്‍ കുറ്റസമ്മതം, സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താനാണെന്ന് സഹോദരി സമ്മതിച്ചു, വീട്ടില്‍ പലതവണ ഉഗ്രവിഷമുള്ള പാമ്ബിനെ കൊണ്ടുവന്നു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കും. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സൂരജിന്‍റെയും അച്ഛന്‍റെയും കസ്റ്റഡി കാലാവധി കഴിയും മുമ്ബ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച്‌ തെളിവെടുക്കും. ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്ബ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില്‍ നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പാമ്ബ് പിടുത്തക്കാരന്‍ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത് . സൂരജ്…