കോട്ടയത്തെ കൊലപാതകം; പ്രതി മോഷ്ടിച്ച കാര്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പ്രതിയെ ഇവിടെ എത്തിച്ച്‌ തെളിവെടുത്തു. കൊലപാതകത്തിനു ശേഷം പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണം നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് മുഹമ്മദ് ബിലാലിന്‍റെ ആക്രമണത്തില്‍ പറപ്പാടം ഷീബ മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ. അബ്ദുള്‍ സാലിയുടെ നില അതീവ ഗുരുതരായി തുടരുകയാണ്.

മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു; വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ തെളിവായി നോട്ടുബുക്ക്

മലപ്പുറം: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.തിരൂര്‍ ഡിവൈഎസ്പി പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു.ദേവികയുടേത്ത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട്, രണ്ടു മക്കളുടെ അമ്മയായ കാസര്‍കോട് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതില്‍…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിനി

പാലക്കാട് : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ മരിച്ച പാലക്കാട് കടമ്ബഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളി(73) ന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. മേയ് 25ന് ചെന്നൈയില്‍ നിന്നെത്തി ചികില്‍സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെയെണ്ണം 12 ആയി. കഴിഞ്ഞ ദിവസം മരിച്ച്‌ ഇവര്‍ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരികരിച്ചത് ഇന്നാണ്. മന്ത്രി എ.കെ ബാലാനാണ് ഈക്കാര്യം സ്ഥിരികരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ഇവര്‍ സഹോദരന്‍്റെ വീട്ടില്‍ ഹോം ക്വാറന്‍്റൈനില്‍ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അരുംകൊല നടത്തി 23കാരന്‍ ബിലാല്‍ മടങ്ങിയത് ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട്, ആരെങ്കിലും വീട്ടിലെത്തി സ്വിച്ച്‌ ഇട്ടാല്‍ തീ പിടിപ്പിക്കാനുള്ള കെണിയൊരുക്കി

കോട്ടയം: മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് താഴത്തങ്ങാടി കൊലപാതകക്കേസില്‍ പിടിയിലായ പ്രതി പൊലീസിനോട് വ്യക്തമാക്കി. കൊല്ലപ്പെട്ട പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ (60) വീടുമായി അടുത്ത ബന്ധമുള്ള സഹോദരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ബിലാല്‍ (23) ആണ് അരുംകൊല നടത്തിയശേഷം സ്വര്‍ണവും പണവും പോര്‍ച്ചില്‍ കിടന്നിരുന്ന കാറുമായി കടന്നുകളഞ്ഞത്. എറണാകുളത്ത് താമസിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എറണാകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ചെടുത്ത കാറും പിടിച്ചെടുത്തു. താഴത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ബിലാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ മുഹമ്മദ് സാലിക്കിന്റെ (65) വീട്ടിലെത്തി. മുന്‍വശത്തെ വാതിലിലൂടെ അകത്തുകയറിയ ബിലാല്‍ സെറ്റിയില്‍ ഇരുന്നു. ഇതിനിടയില്‍ സാലിക്ക് എത്തി. ഉടനടി യാതൊരു പ്രകോപനവുമില്ലാതെ മുറിയില്‍ കിടന്നിരുന്ന ടീപ്പോയി ചവിട്ടിപ്പൊട്ടിച്ച്‌ അതിന്റെ കാല്‍ എടുത്ത് സാലിക്കിന്റെ തലിയില്‍ അടിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുക്കളയില്‍ നിന്നും ഓടിയെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. ബോധം…

വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് അയല്‍വാസിയായ യുവാവ്; കുറ്റം സമ്മതിച്ചെന്ന് പോലീസ്

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു. ഷാനി മന്‍സിലില്‍ ഷീബയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതി തങ്ങിയ എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. മോഷ്ടിച്ച കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അങ്ങനെയാണ് എറണാകുളത്തു നിന്നു പ്രതിയെ പിടികൂടിയത്. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍നിന്നു പിണങ്ങിയിറങ്ങുന്ന പതിവുള്ള ഇയാള്‍ പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം എത്തിയത്. മോഷണ ഉദ്ദേശ്യത്തോടെയാണ് എത്തിയത്. മുമ്ബ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്ബത്തിക ഇടപാടുകള്‍ ഉള്ളതായി…

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,304 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം 260

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,304ആയി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം മൂലം 260 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് രോഗം ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 1,06,737 ആണ്. 1,04,107 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 6,075 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്, 74,860 പേര്‍ക്ക്. തൊട്ടുതാഴെ തമിഴ്‌നാട്. അവിടെ 25,872 പേര്‍ രോഗബാധിതരായി. ഡല്‍ഹിയില്‍ 23,645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐസിഎംആര്‍ കണക്കനുസരിച്ച്‌ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,39,485 സാംപിളുകള്‍ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 42,42,718 ആണ്.

ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം; പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 50000 പാരിതോഷികം

കൊച്ചി: സ്‌പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എമ്മ സംഘടന. ആനയെ അപായപ്പെത്തുകയെന്ന ലക്ഷ്യത്തോടെ പടക്കം വെച്ചവരെ കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപയാണ് സംഘടന പ്രതിഫലമായി നല്‍കുമെന്നറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പലപ്പോഴും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നത് മനസിലാക്കാവുന്നതാണെങ്കിലും അതിന്റെ പ്രതികാരമെന്നോണം ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനെയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ കാട്ടുപന്നിക്കായി വെച്ച സ്‌ഫോടക വസ്തുവാണ് ആന ഭക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട്് തേടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍…

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം, ഹയര്‍സെക്കന്‍ഡറി ഫലം തൊട്ടുപിന്നാലെ

തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം പുറത്തുവരുമെന്ന് റിപോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ നടന്നുവന്ന എസ്‌എസ്‌എല്‍സി പരീക്ഷ ഇടയ്ക്ക് വച്ച്‌ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെയ് അവസാനമാണ് അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവന്നിരുന്നു.

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9000 കടന്നു, 206 മരണം, നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്ബതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9304 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി. 2,16,919 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായിട്ടുണ്ട്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. 25872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്‌നാട്ടില്‍ 208 മരണവും 18100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1122 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 606 പേരും മദ്ധ്യപ്രദേശില്‍ 371 പേരും രാജസ്ഥാനില്‍ 209 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

പട്ടാപ്പകല്‍ അരും കൊല നടത്തിയത് ബന്ധുവായ ഇരുപത്തിമൂന്നുകാരന്‍, കോട്ടയം താഴത്തങ്ങാടി കൊല മുഹമ്മദ് ബിലാല്‍ കുറ്റം സമ്മതിച്ചു, മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു

തിരുവനന്തപുരം: നാടിനെ നടുക്കിയ കോട്ടയം താഴത്തങ്ങാടി കൊലക്കേസിലെ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നുപുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഷണമാണ് കൊലയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് കുടുംബവുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ പ്രതിയുടെ കുടുംബത്തിന് സാമ്ബത്തിക പ്രശ്നമുണ്ടായപ്പോള്‍ ഷീബ സഹായിച്ചിരുന്നു. പരിചയമുണ്ടായിരുന്നതിനാല്‍ ഷീബ വാതില്‍ തുറക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഷീബയുടെ ഭര്‍ത്താവ് സാലിയുമായി സംസാരിച്ചിരുന്നു. അല്പം കഴിഞ്ഞതോടെ അയാളെ പ്രതി ആക്രമിച്ചു.ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി അവരുടെ നേരെ തിരിഞ്ഞു.അടിയേറ്റ ഇരുവരും വീണതോടെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി. തുടര്‍ന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന…