തിരുവനന്തപുരം: അമ്പലത്തറ മില്‍മ പ്ലാന്റില്‍ വാതക ചോര്‍ച്ച. ശീതീകരണത്തിന് ഉപയോഗിക്കുന്ന അമോണിയ ഗ്യാസ് വാല്‍വിലാണ് ചോര്‍ച്ച ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഉണ്ടായ ചോര്‍ച്ച വൈകിട്ട് വരെയും പരിഹരിക്കാനായില്ല. ചോര്‍ച്ച കണ്ടെത്താനായി അമോണിയ കലര്‍ന്ന വെള്ളം പ്ലാന്റിന്റെ പരിസരത്ത് തന്നെ തുറന്നുവിട്ടു. ഇതോടെ പരിസരവാസികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. മില്‍മ പ്ലാന്‍റിനോട് ചേര്‍ന്ന താമസിക്കുന്ന നിരവധി വീടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു. പ്രദേശവാസികളുടെ കണ്ണുകള്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ പ്രദേശത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ജലീല്‍ സംഭവം അന്വേഷിക്കാന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ല. TRENDING: തുടര്‍ന്ന് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. 6 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടറും ശംഖുമുഖം എസിപിയും സ്ഥലത്തെത്തി. അമോണിയ കലര്‍ന്ന വെള്ളം കണ്ടെയ്നറില്‍ നീക്കാതെ പ്ലാന്റിന്റെ പരിസരത്ത്…
Month: June 2020
ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രം ‘മൂക്കുത്തി അമ്മന്‍’; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
ചെന്നൈ: ( 05.06.2020) ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ഒരുക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായെത്തുന്നത് നയന്‍താരയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ‘മൂത്തുക്കി അമ്മന്‍’ പറയുന്നത്. ചിത്രത്തില്‍ ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നു. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
വിവാഹത്തിന് മുമ്പേ ലക്ഷങ്ങള്‍ കിട്ടിയിട്ടും ഭര്‍തൃ വീട്ടില്‍ നേരിട്ടത് പീഡന പര്‍വ്വം; സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാര്‍ഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍
പത്തനംതിട്ട: ഗാര്‍ഹിക പീഡന കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിടാനും സാധ്യതയുണ്ട്. ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സൂരജ് ഒന്നാം പ്രതിയും അച്ഛന്‍ സരേന്ദ്ര പണിക്കര്‍ രണ്ടാം പ്രതിയുമാകാനാണ് സാധ്യത. സഹോദരിയും അമ്മയും മൂന്നും നാലും പ്രതികളാകും. സഹോദരിയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. പത്തരയോടെയാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായത്. നോട്ടീസ് നല്‍കിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഇരുവരേയും അറസറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വനിതാ…
കോഴിക്കോട് 70ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോവിഡ് മുന്‍കരുതലിന്‍െറ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 70ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗൈനക്കേളജി ഡോക്ടര്‍മാര്‍ക്കും സര്‍ജന്‍മാര്‍ക്കും പുറമെ ജനറല്‍ സര്‍ജന്‍മാരും ഡോക്ടര്‍മാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും പട്ടികയില്‍ ഉള്‍പ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്ച പരിശോധനക്ക് അയക്കും.
കൊല്ലം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍
കൊല്ലം • കൊല്ലം കോര്‍പ്പറേഷനിലെ മരുത്തടി (1), ശക്തികുളങ്ങര (2),മീനത്ത് ചേരി (3) കാവനാട് (4), വള്ളിക്കീഴ് (5), ആലാട്ട്കാവ് (54) എന്നീ ഡിവിഷനുകള്‍ ദുരന്ത നിവാരണ നിയമ പ്രകാരവും ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 144 വകുപ്പ് പ്രകാരവും കോവിഡ് 19 കണ്ടെയ്‌ന്‍മെന്റ് സോണാക്കിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ അറിയിച്ചു. നിലവിലെ കണ്ടെയ്‌ന്‍മെന്റ് സോണുകളായ കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്‌ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച്…
കണിയാപുരം കൂട്ടബലാത്സഗം; മുഴുവന്‍ പ്രതികളും പിടിയില്‍
തിരുവനന്തപുരം | യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ 24കാരിയുടെ ഭര്‍ത്താവിനെ കൂടാതെ ആറ് പേര്‍ കൂടിയാണ് പിടിയിലായത്. ഭര്‍ത്താവ് അന്‍സിലിനെ (29) കഠിനംകുളം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. യുവതി ചികിത്സ തേടിയ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ബലം പ്രയോഗിച്ച് മദ്യം കുടുപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് പുറത്തേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. ബോധം മറയുന്നതുവരെ മര്‍ദിച്ചു. ബോധം തെളിഞ്ഞപ്പോള്‍ തന്റെ വസ്ത്രം നീക്കപ്പെട്ടിരുന്നുവെന്നും പീഡിനത്തിന് ഇരയായെന്നും യുവതി മൊഴി നല്‍കി. തന്റെ കൂടെയുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനേയും മര്‍ദിച്ചതായും യുവതി മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും മര്‍ദനത്തിനും പുറമെ പോക്‌സോ…
മകന്‍ മാനസിക രോഗി,പബ്ജിക്ക് അടിമ,അര്‍ദ്ധരാത്രികളില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാറുണ്ട്;സഹോദരിയെ മര്ധിച്ചിട്ടുണ്ട്; കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ മകനെ സംശയിച്ചിരുന്നു: കോട്ടയത്തെ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിന്റെ പിതാവ്
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചും ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതികരിച്ച് പ്രതി മുഹമ്മദ് ബിലാലിന്‍്റെ പിതാവ് നിസാം ഹമീദ്. ചെറുപ്പം മുതല്‍ ബിലാലിന് വീടുവിട്ട് ഇറങ്ങി പോകുന്ന സ്വഭാവമുണ്ടായിരുന്നു. അര്‍ദ്ധരാത്രികളില്‍ വീട്ടില്‍ നിന്നും പലതവണ ഇറങ്ങി പോയിട്ടുണ്ട്. മാനസിക രോഗത്തിന് മകന്‍ ചികിത്സ തേടിയിരുന്നുവെന്നും പിതാവ് നിസാം ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കൊല ചെയ്തത് ബിലാലാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.ബിലാലിനെ ഓര്‍ത്ത് കുടുംബത്തില്‍ കരയാത്ത ആരുമില്ലായിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടര്‍ന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോള്‍ ബിലാല്‍ ഫോണ്‍ എടുത്തു. അപ്പോഴാണ് കൊച്ചിയില്‍ ഉണ്ടെന്ന് മനസിലാക്കുന്നത്. ബിലാല്‍ ചെറുപ്പം മുതല്‍…
ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: ഭൂമി പാട്ടത്തിനെടുത്ത കര്ഷകന് അറസ്റ്റില്‍
പാലക്കാട്: ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി വില്‍സണ്‍ എന്നയാളാണ് അറസ്റ്റിലായത്. അന്പലപ്പാറയില്‍ കര്‍ഷകനാണ് വില്‍സണ്‍. ഇവിടെ ഭൂമി പാട്ടത്തിനെടുത്താണു വില്‍സണ്‍ കൃഷി നടത്തുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്നു പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ആനയാണ് കഴിഞ്ഞ 27-ന് ചരിഞ്ഞത്. പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയില്‍ വായില്‍ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളില്‍ പുഴുവും ഈച്ചയുമായി നദിയില്‍ ഇറങ്ങി വായ് വെള്ളത്തില്‍ താഴ്ത്തിയാണ്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്‌ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ജൂണ്‍ ഏഴ് വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ അധികം മഴ ഇപ്പോള്‍ ലഭിച്ചുകഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. ഇപ്പോഴും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ മേഖലയിലും, നദി തീരത്തും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത…
ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി
ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി. 15,000 രൂപയുടെ വില വിഭാഗത്തിലാണ് ഈ രണ്ടു ഫോണുകളായ ഗ്യാലക്‌സി എം 11, ഗ്യാലക്‌സി എം 01 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടില്‍, ഗ്യാലക്‌സി എം 11 ആണ് കൂടുതല്‍ രസകരമായത്, കാരണം ഇത് സവിശേഷമായ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയും വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളും നല്‍കുന്നു. ലോക്ക്ഡൗണ്‍ കാലത്തും ഗ്യാലക്‌സി എം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ സാംസങ്ങ് ധൈര്യപ്പെടുന്നതിനു പിന്നിലൊരു കാര്യമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സിലും ഹൃദയത്തിലും സവിശേഷമായ സ്ഥാനം നേടിയ ഈ സീരിസ് ഫോണുകള്‍ എപ്പോള്‍ പുറത്തിറക്കിയാലും വാങ്ങാനാളുണ്ടാവുമെന്ന് സാംസങ്ങിന് ഉറപ്പുണ്ട്. സാംസങ് ഗ്യാലക്‌സി എം 11: സവിശേഷതകള്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഗ്യാലക്‌സി എം11 6.4 ഇഞ്ച് എച്ച്‌ഡി + ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേ നല്‍കുന്നു, ഇത്…