ഇന്ന് നടി ഭാവനയുടെ ജന്മദിനം; പ്രിയ കൂട്ടുകാരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

പ്രിയ നടി ഭാവനയ്ക്ക് ഇന്ന് ജന്മദിനമാണ്.പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. ഇരുവരുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് മഞ്ജു. “പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നല്‍കിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും. ദക്ഷിണേന്ത്യയിലെ ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി മികച്ച പ്രകടനം നടത്തിയ താരമാണ് ഭാവന. സം‌വിധായകന്‍ കമലിന്‍റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. മലയാളചലച്ചിത്ര രം‌ഗത്തെ…

എല്ലാ പ്രായക്കാര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണം, 65 വയസ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല: മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ

തിരുവനന്തപുരം: പ്രായപരിധിയില്ലാതെ എല്ലാ വിശ്വാസികള്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു. 65 വയസ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തണം. ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണ്. അവര്‍ക്കും ഒരിടം നല്‍കേണ്ടതാണ്. 65 കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല. കൊവിഡ് കാരണം വന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധകുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകളും ദേവാലയങ്ങള്‍ ഒരുക്കുമെന്നും കാതോലിക്കബാവ പറഞ്ഞു

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമായി വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 6 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടിമിന്നലും, ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പരപ്പനങ്ങാടി സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ആനയെ കൊന്ന കേസിലെ ഒന്നാം പ്രതി അബ്ദുള്‍ കരീം, രണ്ടാം പ്രതി മകന്‍ റിയാസുദ്ദീന്‍, ഇരുവരും ഒളിവില്‍; തേങ്ങയില്‍ പടക്കം വെച്ചത് വില്‍സണ്‍

പാലക്കാട് : ഗര്‍ഭിണിയായ ആനയെ തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു വച്ചാണ് കൊന്നതെന്ന് കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയും തോട്ടത്തിലെ ജീവനക്കാരനുമായി വില്‍സണ്‍ താന്‍ ആണ് തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു നിറച്ചതെന്ന് വെളിപ്പെടുത്തി. അതേസമയം കേസിലെ ആദ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ റബര്‍ എസ്റ്റേറ്റ് ഉടമകളാണ്. ഒന്നാം പ്രതി അബ്ദുള്‍ കരീം, രണ്ടാംപ്രതി മകന്‍ റിയാസുദ്ദീന്‍ എന്നിവരാണ് ഒളിവില്‍ പോയത്. അബ്ദുള്‍ കരീം ആയിരുന്നു നിലമ്ബൂരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങിയത്. കാട്ടുപന്നികളെ വേട്ടയാടി മാംസം വില്‍ക്കുന്നത് ഇവര്‍ പതിവാക്കിയവാരാണെന്ന് പോലീസ് കണ്ടെത്തി. തേങ്ങ നെടുകെ കീറി സ്‌ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം വില്‍സണ്‍ നിര്‍മിച്ചു നല്‍കിയത്. നേരത്തെ ഇവര്‍ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം ഇവര്‍ പന്നികളെ ഇതിനു മുമ്ബും പിടികൂടി വിറ്റഴിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കിയ സ്ഥിതിക്ക് ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 27നാണ്…

കണിയാപുരം കൂട്ടബലാത്സംഗം: ഭര്‍ത്താവടക്കം 7 പേര്‍ കസ്‌റ്റഡിയില്‍; പോക്‌സോ ചുമത്തും

തിരുവനന്തപുരം> കണിയാപുരത്ത് യുവതിയെ മദ്യം കുടിപ്പിച്ച്‌ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവടക്കം 7 പേര്‍ കസ്റ്റഡിയില്‍. കഠിനകുളം പൊലീസാണ് കേസെടുത്തത്. യുവതിയുടെ 5 വയസുള്ള മകനെ മര്‍ദിച്ചതില്‍ പ്രതികള്‍ക്കെതിരെ പോക്സോ കേസും ചുമത്തും. സംഭവത്തില്‍ വനിയാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.കസ്റ്റഡിയിലുള്ള മുഴുവന്‍ പേരും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരാണ്. യുവതിയുടെ മൊഴിയെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയുള്ളവരുടെ പങ്ക് അന്വേഷിക്കുയാണെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതി ഭര്ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഭര്ത്താവ് യുവതിയെ വാഹനത്തില് കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച്‌ ഭര്ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.സംഭവസമയത്ത് കുട്ടിയും കൂടെ ഉണ്ടായിരുന്നു. അതിനിടെ വീട്ടില്നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.കുട്ടിയെയും തന്നേയും സിഗററ്റ് വെച്ച്‌…

ലാലേട്ടന്റെ സ്വന്തം സുചിത്രയുടെ ജന്മദിനംഇന്ന് ; മോഹന്‍ലാലും പ്രണവും

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പ്രിയതമ സുചിത്രയും മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട വ്യക്തിയാണ്. ഇന്ന് ഈ ലോക്ക്ഡൗണില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ ഒരുക്കുകയാണ് മോഹന്‍ലാലും മകന്‍ പ്രണവും. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപേരാണ്‌ കണ്ടത്. മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്ബെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ ഒപ്പമില്ല. അമ്മ കൊച്ചിയിലെ വീട്ടിലാണുള്ളത്. ലോക്ക്ഡൗണില്‍ പാചകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലാലേട്ടന്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്ന സുചിത്ര പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സിനിമാമേഖലയെയും പ്രതികൂലമായി ബാധിച്ചതിനാല്‍, താരങ്ങളെല്ലാം കുടുംബത്തോടൊപ്പം സന്തോഷകരമാക്കുകയാണ്.

ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കണ്ണൂര്‍: സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടുള്ള കോടതി ഉത്തരവ്. നൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്‍റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.

ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം; സസ്യലതാദികളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും പ്രധാനമന്ത്രി

‌ന്യൂഡൽഹി : ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്; ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കും നമുക്കാവതെല്ലാം ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ജനങ്ങള്‍ക്കായി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള പരിസ്ഥിതി ദിനത്തില്‍ ഈ ഭൂമിയിലെ വിലമതിക്കാനാകാത്ത ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാം. ഈ ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കാന്‍ നമുക്കാവതെല്ലാം കൂട്ടായ്മയോടെ ചെയ്യാം. അടുത്ത തലമുറയ്ക്കായ ഇതിലും സുന്ദരമായ ഭൂമി നല്‍കാന്‍ നമുക്കാവട്ടെ എന്നായിരുന്നു മോദിയുടെ സന്ദേശം. ഇതോടൊപ്പം ജലസംരക്ഷണത്തിനായി മഴവെള്ള സംഭരണത്തെക്കുറിച്ച്‌ പറഞ്ഞ മന്‍കി ബാത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രകൃതിയെ തൊട്ടറിയാന്‍ ജനങ്ങള്‍ക്ക് നല്ല അവസരമായി. ഇത് പ്രകൃതി സംരക്ഷണത്തിന് ഉതകുന്നതാണ്. ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം. പരിസ്ഥിതി മലിനീകരണത്തിലൂടെ നഷ്ടപ്പെട്ട…

ആഫ്രിക്കയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘവും തിരിച്ചെത്തുന്നു; ജിബൂട്ടിയുടെ അണിയറക്കാരും നടീ നടന്മാരും ഇന്ന് തിരിച്ചെത്തും; ദിലീഷ് പോത്തന്‍ അടക്കമുള്ളവര്‍ക്ക് ഇനി ക്വാറന്റീന്‍ കാലം

കൊച്ചി:’ജിബൂട്ടി’ എന്ന ‘സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം വെള്ളിയാഴ്ച വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തും . കൊച്ചി നെടുമ്ബാശ്ശേരിയിലാണ് സംഘം ഇറങ്ങുക .നടന്‍ ദിലീഷ് പോത്തനടക്കം 71 പേര്‍ ആ സംഘത്തിലുണ്ടാകും .പ്രൊഡ്യൂസര്‍ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക .ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൗണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു .ജിബൂട്ടി ഗവേണ്‍ മെന്റും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി .പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത് . ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത് . പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍…