മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിതരായത് 3,000 പോലിസുകാര്‍; 33 പേര്‍ മരണപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ 3,000 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആകെ 33 പോലിസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായി മരിച്ചത്. ഇതില്‍ 18 പേര്‍ മുംബൈ പോലിസ് സേനയില്‍നിന്നുള്ളവരാണ്. 196 പോലിസ് ഉദ്യോഗസ്ഥരുള്‍പ്പടെ സേനയിലെ 1,497 പേരാണ് കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. ഇതെത്തുടര്‍ന്ന് 50-55 വയസിനിടയിലുള്ള പോലിസ് ഉദ്യോഗസ്ഥരെ ഇനിമുതല്‍ സാധാരണ ജോലികള്‍ക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. 55 വയസിന് മുകളിലുളള ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള ലീവ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച്‌ ഇത്രയും പോലിസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. കഴിഞ്ഞ മൂന്നുമാസമായി പോലിസ് ഉദ്യോഗസ്ഥരെ ക്വാറന്റൈന്‍, ഐസൊലേഷന്‍ ഡ്യൂട്ടികള്‍ക്കായാണ് നിയോഗിച്ചിരുന്നത്. ഇതുമൂലമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാനുള്ള കാരണം. ലോക്ക് ഡൗണ്‍ കാലത്ത് 260 പോലിസുകാര്‍ക്കെതിരേ ആക്രമണമുണ്ടായി. ഇതിന്റെ പേരില്‍ 841 പേരെ അറസ്റ്റുചെയ്തു. 86 പേര്‍ക്കാണ്…

കോഴിക്കാട് കുന്ദമംഗലം സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ ഒരു മലയാളികൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ട് പറമ്ബ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. ഭാര്യയും മക്കളും കുവൈത്തില്‍ ഉണ്ട് . കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സത്താര്‍. ഇതോടെ കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി.

തിരുവല്ല സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

തിരുവല്ല > മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഇ അബ്ദുള്‍ റഹ്മാന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച്‌ സൗദിയിലെ ജിദ്ദയില്‍ മരിച്ചു. വായ്പൂര് പുത്തന്‍ പറമ്ബില്‍ അഹമ്മദ് സാലിയുടെ മകന്‍ താജുദ്ദീന്‍ ( 50 ) ആണ് മരിച്ചത്. അമീര്‍ സുല്‍ത്താനിലെ സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ജാസ്മിന്‍ . മകന്‍ : തൗഫീഖ്. കെ എം സി സി പത്തനംതിട്ട ജില്ലാ മുന്‍ ഭാരവാഹി കൂടിയായിരുന്നു താജുദ്ദീന്‍.

രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ കൊലപ്പെടുത്തി

ചെന്നൈ: പത്താം ക്ലാസുകാരനെ സഹപാഠിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ചിദംബരത്താണ് അരുംകൊല നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൈകള്‍ പിന്നിലേക്കു കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ തൊട്ടുത്തുള്ള ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമുണ്ടായിരുന്നു. പലതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അന്‍പഴകന്‍ വീട്ടിലെത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴു വയസുള്ള സഹോദരനും ഇയാളെ പിടികൂടി കൊലപ്പെടുത്തിയശേഷം മൃതദേഹം…

കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക; കോവിഡ് ദ്രുതപരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ്. കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന ഏറെ നിര്‍ണായകമാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാല്‍ ദ്രുതപരിശോധനയിലൂടെ സാധിക്കും. ഇന്നുമുതലാണ് പരിശോധന നടക്കുക. ആരോഗ്യപ്രവര്‍ത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റെെനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കും. രക്തമെടുത്ത് പ്ലാസ്‌മ വേര്‍തിരിച്ച്‌, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ച്‌ നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കില്‍ ഇയാള്‍ക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അര്‍ത്ഥം. ഇവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം.…

സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടി; ബേസിലും അഖിലും സ്‌കൂളില്‍ ഒന്നിച്ചുപഠിച്ചവര്‍

എറണാകുളം: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം ദുരഭിമാന വധശ്രമമെന്ന് പ്രാഥമിക നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖില്‍ ശിവനും സഹോദരിയും തമ്മിലുള്ള അടുപ്പത്തെ മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസ് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുഹൃത്ത് അഖിലിനെ ബേസില്‍ വെട്ടിയത്. പ്രണയബന്ധത്തോടുള്ള എതിര്‍പ്പാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസും പറയുന്നു. വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസും സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെയാണ് ബേസിലിന്റെ സഹോദരിയും അഖിലും പ്രണയത്തിലായി. എന്നാല്‍, ഈ പ്രണയബന്ധത്തെ ബേസില്‍ ആദ്യംമുതലേ എതിര്‍ത്തിരുന്നു. ബേസിലിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. മകന്‍ അഖിലിനെ ആക്രമിക്കാന്‍ പോയവിവരം അറിഞ്ഞില്ലെന്നാണ് ബേസിലിന്റെ മാതാപിതാക്കള്‍ പറയുന്നത്. അഖിലിനെ ആക്രമിച്ച ദിവസം പിതാവിന്റെ ഷര്‍ട്ടില്‍നിന്ന് പണവുമെടുത്താണ് ബേസില്‍ പുറത്തുപോയത്. ബേസില്‍ വീട്ടില്‍നിന്നിറങ്ങിയ വിവരം സഹോദരി കാമുകനായ അഖിലിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയില്‍നിന്ന് വിളിച്ചിറക്കി ബേസില്‍…

ബിനീഷ് നാട്ടിലേക്ക് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്ബ് ജീവനൊടുക്കിയത് ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന്; ജൂണ്‍ മൂന്നിന് വീട്ടിലെത്തുമെന്ന് അമ്മയ്ക്കും സഹോദരിയിക്കും ഉറപ്പു നില്‍കിയിരുന്നു; മരണത്തിന് കാരണമായ ഫോണ്‍കോള്‍ ആരുടെതെന്ന് കണ്ടെത്തണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് : നാട്ടിലെത്താനാവാത്ത നിരാശയില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. വടകര മണിയൂര്‍ സ്വദേശി ബിനീഷ് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്ബ് ജീവനൊടുക്കിയത് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ബിനീഷ് നാട്ടിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. ജൂണ്‍ മൂന്നിന് നാട്ടിലെത്തുമെന്നും വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യമൊരുക്കണമെന്നും ബിനീഷ് അമ്മയെയും സഹോദരിയേയും അറിയിച്ചിരുന്നു. നാട്ടിലേക്ക് വരാന്‍ പാസ് കിട്ടിയതില്‍ ബിനീഷ് ഏറെ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ കുടുംബത്തെ തേടി എത്തിയത് ബിനീഷിന്‍റെ മരണവാര്‍ത്തയാണ്. നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് ബിനീഷ് നിരാശനായതെന്ന് ചെന്നൈയിലെ സുഹൃത്തുക്കള്‍ പറയുന്നു. ഫോണ്‍ പരിശോധിച്ച്‌ വിളിച്ചതാരെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കും. ചെന്നൈയില്‍ നിന്ന് മലപ്പുറത്തേക്കുളള കെഎസ്‌ആര്‍ടിസി ബസിലായിരുന്നു ബിനീഷിന് പാസ് കിട്ടിയത്. മലപ്പുറത്ത് നിന്ന് നാട്ടിലെത്തുന്നത്…

കഠിനംകുളം ബലാത്സംഗം: ഭര്‍ത്താവ് ലക്ഷ്യമിട്ടത് ഭാര്യയെ ഉപയോഗിച്ച്‌ പണമുണ്ടാക്കാന്‍

തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിലെ പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ അന്‍സാര്‍ ഭാര്യയെ സുഹൃത്ത് മുഖേന മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അന്‍സാറിന്റെ ഉറ്റ സുഹൃത്തായ രാജനായിരുന്നു ഇടനിലക്കാരന്‍. ഇയാള്‍ നേരത്തെയും ഇടനിലക്കാരനായി നിന്ന് പെണ്‍വാണിഭം നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരുന്നു യുവതിക്ക്. അതിനാല്‍ കള്ളം പറഞ്ഞ് രാജന്റെ വീട്ടിലേക്കെത്തിക്കുകയായിരുന്നു. അവിടെ ഇടപാടുകാരെ എത്തിക്കാനായിരുന്നു രാജന്‍ ലക്ഷ്യമിട്ടിരുന്നത്. അന്‍സാര്‍ ഭാര്യയെയും കൂട്ടി രാജന്റെ വീട്ടിലെത്തുമ്ബോള്‍ അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇവരുമായി എന്തോ സംസാരിച്ച്‌ വഴക്കുണ്ടാക്കിയാണ് അന്‍സാര്‍ രാജന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അവിടെയുണ്ടായിരുന്ന സ്ത്രീ ആരാണെന്നു സംബന്ധിച്ച്‌ അന്വേഷിച്ചു വരികയാണ്. ഇവര്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണോയെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാജന്റെ വീട്ടില്‍ ആള്‍ക്കാരെ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും ആ വീട്ടില്‍ വയസായ ഒരു സ്ത്രീ ഉണ്ടായിരുന്നതിനാല്‍ നടന്നില്ല. അതുകൊണ്ടാണ് യുവതിയെയും കൂട്ടി അക്രമികള്‍…

കോവിഡ് ബാധിച്ച്‌ ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായില്‍ മരിച്ചു

യുഎഇ : ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സൗദിയില്‍ പുതുതായി 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നു വരെ 1,01,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 712 ആയി. ഇന്ന് 1026 പേര്‍ക്ക് കൂടി രോഗം മാറിയിട്ടുണ്ട്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 72817 ആയി. 1564 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്.

കണക്കിലെ കളികളുമായി ഇനിയില്ല ബിനു മാഷ്; വിക്ടേഴ്സിലെ ​ഗണിതാധ്യാപകന്‍ ഇനി ഓര്‍മ്മ

ലോക്ക് ഡൗണ്‍ സമയത്ത് വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈനായി കേരളത്തിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി അനേകം അധ്യാപകരാണ് എത്തിയത്. ഇത്തരത്തില്‍ ഒരാളായിരുന്നു ​ഗണിത വിഭാ​ഗം അധ്യാപകനായ ബിനു . അപകടത്തില്‍ അദ്ദേഹം മരണമടഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ആദരാഞ്ജലികള്‍ നേര്‍ന്നും , ഓര്‍മ്മകള്‍ പങ്കുവച്ചും സന്ദേശങ്ങള്‍ നിറയുകയാണ്. വിക്ടേഴ്സ് ചാനലിലൂടെ കുട്ടികള്‍ക്കായി 7 ആം ക്ലാസ് ​ഗണിത വിഭാ​ഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയിരുന്ന വിതുര യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബിനു എന്ന അധ്യാപകന്‍ അപകടത്തില്‍ മരണമടഞ്ഞുവെന്ന വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. കോവിഡെന്ന മഹാമാരിയുടെ സമയത്ത് , തന്റെ പ്രിയ കുട്ടികള്‍ക്ക് പഠനം നിന്നു പോകരുതെന്ന നിശ്ചയ ദാര്‍ഡ്യത്തോടെ ഓണ്‍ലൈനായി ക്ലാസുകള്‍ വിക്ടേഴ്സിലൂടെ പങ്ക് വെച്ചിരുന്ന പ്രിയപ്പെട്ട ബിനു മാഷിന് ആദ​രാഞ്ജലികള്‍ നേരുകയാണ് കേരളക്കര ഒന്നാകെ.