ഉത്ര കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; ശരീരത്തില്‍ ഉറക്കഗുളികയുടെ സാന്നിധ്യമുള്ളതായി പരിശോധനാ ഫലം

കൊട്ടാരക്കര: ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. പാമ്ബിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു. 650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച്‌ പഴച്ചാറില്‍ കലക്കി നല്‍കിയതായി സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്ബിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്ബുകടിയേറ്റു മരിക്കുന്നത്

സ്വതസിദ്ധമായ ശൈലിയില്‍ ടിക്ടോക്കിന് ബൈ പറഞ്ഞ് ഫുക്രു

ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധന വാര്‍ത്തയ്ക്കു പിന്നാലെ ടിക്ടോക്കിന് നന്ദി പറഞ്ഞ് പ്രശസ്ത ടിക്ടോക് താരം ഫുക്രു. നിരോധനത്തെക്കുറിച്ചുള്ള ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. രസകരമായ ഒരു വിഡിയോ പങ്കുവച്ച്‌ ടിക്ടോക്കിന് ‘ബൈ’ പറഞ്ഞാണ് ഫുക്രു പ്രതികരിച്ചത്. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റില്‍ നല്‍കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ‘ബൈ’ പറയുന്നു. അദൃശ്യമായ നിരവധി തടസ്സങ്ങള്‍ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു’ എന്നു വിഡിയോയുടെ അവസാനം എഴുതി കാണിക്കുന്നു. ടിക്ടോക്കിലൂടെ അതിവേഗം പ്രശസ്തിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവ്. വിഡിയോകള്‍ ശ്രദ്ധ നേടിയതോടെ ഫുക്രുവിന് നിരവധി ആരാധകരെ ലഭിച്ചു. ഇതോടെ മോഡലിങ്,…

മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽപനയ്ക്ക്; പണം വാങ്ങി കൈമാറ്റം

തിരുവനന്തപുരം : ഡാര്‍ക് നെറ്റ് അടക്കമുള്ള അശ്ലീല സൈറ്റുകളില്‍ കേരളത്തില്‍ നിന്നുമുള്ള 6നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വീഡിയോകളും പ്രചരിക്കുന്നതായി കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇത്തരം സൈറ്റുകള്‍ക്ക് പണം മാറി കൈമാറ്റം ചെയ്തതാണെന്നാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാന്‍ അവരെ കണ്ടെത്താനും നടപടി തുടങ്ങി. ദൃശ്യങ്ങളുടെ വില്‍പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജി പി.മനോജ് എബ്രഹാം പറഞ്ഞു. ചിത്രങ്ങള്‍ എടുത്തവരെയും അത് ഓണ്‍ലൈനിലൂെട കൈമാറിയവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണവും നിരീക്ഷണവും കര്‍ശനമാക്കും.

നെട്ടയത്ത് മരിച്ചയാള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിച്ചു. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം വരുമ്ബോള്‍ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.

ചൈനയുടെ ടിക് ടോക്കും മറ്റും പോയാല്‍ പോട്ടെ.!; പകരം വയ്ക്കാവുന്ന ആപ്പുകള്‍ ഇന്ത്യയിലുമുണ്ട്..

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് കമ്ബനികളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്തു നിരോധിക്കുമ്ബോള്‍ ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഇപ്പോഴേ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ചില ആപ്പുകളുടെ പകരം വയ്ക്കാവുന്നവ ചുവടെ… ടിക്ടോക് – ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത ‘മിത്രോം’ (Mitron) ആപ് ആണ് പകരക്കാരനായി വരിക. എന്നാല്‍ ടിക്ടോക് പോലെ വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കാന്‍ മിത്രോമിനു കഴിഞ്ഞിട്ടില്ലെന്നതു പോരായ്മയാണ്. അടുത്തിടെ ഈ ആപ്പിനു പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു, എന്നാല്‍ ഇന്ത്യന്‍ ആപ്നിര്‍മാതാക്കള്‍ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമായ ആപ് ജൂണ്‍ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങള്‍ക്ക് ഫെയ്സ്ബുക്കിനു കീഴിലെ ഇന്‍സ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരന്‍. ∙ യുസി ബ്രൗസര്‍ – ഇന്ത്യയില്‍ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസര്‍. മോസില്ല ഫയര്‍ഫോക്സും മികച്ച മറ്റൊരു…

എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 20,000ലധികം പേര്‍; ആശുപത്രികള്‍ അടച്ചു

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്ബര്‍ക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ട്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. പട്ടിക പരിശോധിച്ച്‌ എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു.

ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങി നൽകിയില്ല; യുവതി തീ കൊളുത്തി മരിച്ചു

ചെന്നൈ : ഭാര്യാ ഭര്‍ത്താന്മാര്‍ക്കിടയില്‍ സൗന്ദര്യ പിണക്കത്തിന് നിസ്സാര കാരണങ്ങള്‍ മതി. അത്തരത്തില്‍ ഒരു ബിരിയാണി വിഷയത്തില്‍ സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കി ഒരു ഭാര്യ. ചെന്നൈയിലാണ് സംഭവം. വീടിനടുത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി വേണമെന്ന ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് നിരസിച്ചു. തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കട തുറന്നതു പ്രമാണിച്ച്‌ ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്ന ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ ബിരിയാണി തീര്‍ന്നതിനാല്‍ കുസ്കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. കുപിതയായ സൗമ്യ കുസ്ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ക്കു നല്‍കി മനോഹരന്‍ ജോലിക്കു പോയി. ഈ സമയത്താണു സൗമ്യ…

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക്; ഫലമറിയാം ഇവയിലൂടെ

തിരുവനന്തപുരം∙ എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020′ എന്ന മൊബൈല്‍ ആപ് വഴിയും .’സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാൻ കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മേയ് 26 മുതൽ 30വരെ നടത്തി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഹെല്‍മെറ്റ് ഇല്ല, മാസ്ക് ഇല്ല തുടങ്ങിയ കുറ്റങ്ങളും ഒരു കൂട്ടര്‍ കണ്ടെത്തുന്നു.

ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച്‌ ഉറക്ക ഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു

ബംഗളൂരു : ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിപ്പിച്ച്‌ പത്തൊമ്ബതു കാരിയായ മകളെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി പിതാവ് ബലാത്സംഗം ചെയ്തു. ബംഗളൂരുവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പത്തൊമ്ബതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നു ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്‌ പറയുകയായിരുന്നു. പൊലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണു പെണ്‍കുട്ടി പൊലീസ്…