തിരുവനന്തപുരത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. തിരുവനന്തപുരം തൊഴുവന്‍കോട് സ്വദേശി ലീലയാണ് മരിച്ചത്. ലീലയെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ ആത്മഹത്യ ചെയ്തു. പൊന്നനും റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്.ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്. ഇന്നലെ ബന്ധുവിന്‍റെ വീട്ടിലായിരുന്ന പൊന്നന്‍ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാഗ്വാദം കടുത്തതോടെ പൊന്നന്‍ ഭാര്യയെ പട്ടിയല്‍ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊന്നന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലന്‍സ് ഉടനെ സ്ഥലത്ത് എത്തി ലീലയെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു. ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്…
Month: June 2020
പുനര്‍വിവാഹം അരുതാത്തതാണോ?; മുഹമ്മദ് റിയാസിനെ പിന്തുണച്ച് ഷീബ അമീര്‍
കോഴിക്കോട്: ഡി.വൈഎഫ്.ഐ ദേശീയ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെ പിന്തുണച്ച് ബന്ധുവും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിനെ പിന്തുണച്ച് പിതാവിന്‍റെ സഹോദരിയായ ഷീബ അമീര്‍ രംഗത്തെത്തിയത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് അരുതാത്തതാണോ എന്ന ചോദ്യവും ഷീബ അമീര്‍ ഉന്നയിച്ചു
വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാര്‍വതിക്കെതിരെ സാന്ദ്രാ തോമസ്
തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം എന്ന ഒറ്റവാക്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചാണ് സാന്ദ്രയുടെ പ്രതികരണം. #maalaparvathy #supportseemavineeth എന്ന ഹാഷ് ടാഗുകളോടെയാണ് സാന്ദ്ര ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ മകന്‍ ചെയ്തത് തെറ്റാണെന്നും അല്ലാതെയുള്ള സ്വകാര്യ സംഭാഷണത്തില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോോണ് തന്റെ അഭിപ്രായവ്യത്യാസം എന്നും സാന്ദ്ര പറഞ്ഞു. സാന്ദ്രയെ കൂടാതെ സിനിമ രംഗത്തുള്ളവര്‍ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍…
രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍, 396 മരണം
ന്യൂഡല്‍ഹി: ( 12/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട് നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05…
കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയും കൂട്ടി
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധവന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ധിച്ചത്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.
പി കെ കുഞ്ഞനന്ദന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് പാറാട്ടെ വീട്ടുവളപ്പില്‍
കണ്ണൂര്‍ | ഇന്നലെ അന്തരിച്ച സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടക്കും. തിരുവനന്തപുരത്ത് നിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇവിടെ നിന്ന് പാറാട് എത്തിക്കുന്ന മൃതദേഹം അവിടെയും പൊതുദര്‍ശനത്തിന് വെക്കും. കുഞ്ഞനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത് പറമ്ബ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കുഞ്ഞനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ അനുശോചിച്ചു. സമൂഹത്തോട് കരുതല്‍ കാണിച്ച സഖാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്ദന്‍ എന്ന് സിപിഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് പാനൂരില്‍ പാര്‍ട്ടി…
ടി. പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു
കോഴിക്കോട്∙ ടി.പി. ചന്ദ്ര ശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ (73) അന്തരിച്ചു. പാനൂര്‍ മേഖലയിലെ സിപിഎം നേതാവായ കുഞ്ഞനന്തൻ ടിപി വധക്കേസിൽ 13-ാം പ്രതിയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച.രാവിലെ ഐസിയുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. . നാളെ രാവിലെ 8 മണി മുതൽ 9 മണി വരെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും തുടർന്ന് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.…
പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു
തിരുവനന്തപുരം പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു.ഇത് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്നതിന് ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കും. പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബരും ഇ മെയില്‍ വിലാസവും ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയില്‍ അടയ്ക്കാം. പാസ്‌പോര്‍ട്ട് പരിശോധനയുടെ അവസ്ഥ അറിയാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സംവിധാനം. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്ബറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാം. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്ബറുകളിലേയ്ക്ക് എസ്. ഒ. എസ് കാള്‍ ചെയ്യാം. വനിതകള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാം. പൊലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേക്ക് സന്ദേശം അയയ്ക്കാം. പൊലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക്…
കൊന്നത് കൈതച്ചക്കയില്‍ പടക്കം വെച്ച്, കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പിടിയിലായത് മൃഗവേട്ട സംഘം
പത്തനാപുരം: കോട്ടക്കയം വനമേഖലയില്‍ പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകരുടെ പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാര്‍. പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടില്‍ പൊടിമോന്‍ എന്ന അനിമോന്‍ (39), കലഞ്ഞൂര്‍ മലയുടെ കിഴക്കേതില്‍ വീട്ടില്‍ ശരത്(24), പാടം നിരത്തുപാറ വീട്ടില്‍ രഞ്ചിത്ത്(26) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവിലാണ്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയായ അനിമോനാണ് ആദ്യം പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും പ്രതികളില്‍ നിന്നും കണ്ടെടുത്ത കൈതച്ചക്കയും എല്ലിന്‍കഷ്ണങ്ങളും വിശദമായ ചോദ്യം ചെയ്യലിലാണ് മറ്റ് പ്രതികളെ പറ്റി വിവരം ലഭിച്ചത്. പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുളള വനമേഖലകള്‍ കേന്ദ്രീകരിച്ച് കൈതച്ചക്കകളില്‍ പടക്കം വെച്ച് മൃഗങ്ങളെ വേട്ടയാടി വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കാട്ടാനകളുടെ…
അഞ്ജുവിന്റെ മരണം കോളജിന് വീഴ്ച പറ്റി: എം ജി വി സി
കോട്ടയം| അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി വി എം കോളജിന് വീഴ്ച പറ്റിയെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന് ആരോപിച്ചിട്ടും വിദ്യാര്‍ഥിനിയെ വീണ്ടു പരീക്ഷാഹാളില്‍ ഇരുത്തിയത് കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടിച്ചെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് കൊണ്ട് പോകണമായിരുന്നു. പരീക്ഷാഹാളിലെ സി സി ടി വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. പൊതുജനത്തിനല്ല, സര്‍വകലാശാലക്കാണ് അത് കൈമാറണ്ടത്. ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് നല്‍കേണ്ടിയിരുന്നത് യൂനിവേഴ്‌സിറ്റിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോളജ് ഗൗവരവത്തിലെടുത്തില്ല. കോളജ് പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കും. സംഭവം നടന്ന അന്ന് വൈകീട്ട് തന്നെ ബി വി എം കോളജ് വൈസ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് നല്‍കിയത്. പരീക്ഷാ കേന്ദ്രങ്ങള്‍ വിദ്യാര്‍ഥി സൗഹൃദങ്ങളാക്കണം. ഭാവിയില്‍ ഇത്തരം…