കോവിഡ് 19 ; കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് രോഗബാധ ; 30 ലേറെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദ്ദേശം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. സ്രവ സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥനെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്. മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം, പിഎച്ച്‌ഡിയുള്ള അദ്ധ്യാപകരുടെ എണ്ണം, മൊത്തം ബജറ്റും വിനിയോഗവും, പ്രസിദ്ധീകരണങ്ങളും അവയുടെ നിലവാരവും, നേടിയ പേറ്റന്റുകള്‍, പഠിച്ചിറങ്ങുവരുടെ ജോലി സാധ്യതയും ഉപരിപഠന അവസരവും, ബിരുദം കഴിഞ്ഞിറങ്ങു വിദ്യാര്‍ത്ഥികള്‍ക്കു പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടാറുണ്ടോ?, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികളുടെ ശതമാനം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സമൂഹത്തിലുള്ള മതിപ്പ്, മത്സരക്ഷമത എിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിട്ടുള്ളത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും തമ്മിലുളള വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നതില്‍ പലരുടേയും ഉറക്കം നഷ്ടപ്പെട്ട മട്ടാണ്. ഇരുവരേയും മതവും രാഷ്ട്രീയ പശ്ചാത്തലവും വ്യക്തിജീവിതവും അടക്കമുളളവ വലിച്ചിഴച്ചാണ് പലരുടേയും പ്രതികരണം. മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹം കഴിക്കണമെങ്കില്‍ തങ്ങളുടെ അനുവാദം വേണം എന്ന മട്ടിലാണ് ചിലരുടെ പ്രതികരണങ്ങളെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തുറന്നടിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിന്റെ പ്രതികരണം. ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ‘ ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ…

നൂറില്‍ തിളങ്ങി പഞ്ച രത്‌നങ്ങള്‍; എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇടംപിടിച്ച്‌ ജില്ലയിലെ അഞ്ച് കോളേജുകള്‍

തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്. മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം,…

ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവ്; ഇളവ് നല്‍കുക ഇവര്‍ക്ക്

ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവര്‍ക്കും സമ്ബൂര്‍ണ ലോക്ഡൗണ്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്.

സംസ്ഥാനത്ത് ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപ തന്നെ; ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.ഡിവിഷന്‍ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ മിനിമം ചാര്‍ജായ എട്ട് രൂപ തന്നെയായിക്കും ബസ് ചാര്‍ജ്. നേരത്തെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി ഉത്തരവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു നേരത്തെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടിതയെ സമീപിക്കുകയായിരുന്നു. ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. ഇൗ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ്…

കണ്ണൂരില്‍ മരിച്ചയാള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

കണ്ണൂര്‍: വ്യാഴാഴ്​ച അര്‍ധരാത്രി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ്​ കോവിഡ്​ പോസറ്റീവ്​ ആണെന്ന്​ കണ്ടെത്തിയത്​. ഒമ്ബതാം തീയതി മുംബൈയില്‍നിന്ന്​ നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ കണ്ണൂര്‍ കോവിഡ്​ സ​െന്‍ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്​ പരിയാരം മെഡിക്കല്‍ കോളജി​േലക്ക്​ മാറ്റി.

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേം

തിരുവനന്തപുരം: ( 12.06.2020) മധ്യ-കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം ഇപ്പോള്‍ വടക്ക് ആന്ധ്രാ പ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ നിലനില്‍ക്കുന്നു. പ്രത്യേക മുന്നറിയിപ്പ് 12-06-2020 മുതല്‍ 16-06-2020 വരെ: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മധ്യ-കിഴക്ക് അറബിക്കടല്‍, കര്‍ണാടക, തെക്ക്-മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 12-06-2020 മുതല്‍ 15-06-2020…

ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ടില്‍ തിളങ്ങി നവ്യ നായര്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാരമ്ബര്യ വസ്ത്രരീതിയില്‍ അതീവ സുന്ദരിയായിട്ടാണ് നവ്യ ചിത്രത്തിലുള്ളത്. മഞ്ഞ കസവ് സാരിയ്ക്കൊപ്പം ഡിസെെനര്‍ പിങ്ക് ബ്ളൗസാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഓപ്പണ്‍ ഹെയര്‍സ്റ്റയിലില്‍, കേള്‍സ് ഉപയോഗിച്ച്‌ മുടിയഴകിന്റെ വശ്യത ഒന്നുകൂടെ കൂട്ടിയിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പിങ്ക് പൊട്ട് അണി‌ഞ്ഞാണ് അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. നടി തന്നെയാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ; ചിരഞ്‍ജീവിയെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും

കന്നഡ നടന്‍ ചിരഞ്‍ജീവി സര്‍ജയുടെ മരണം ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നതും കുഞ്ഞിനെ കാണാനാകാതെയാണ് ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയതുമെന്ന വാര്‍ത്തയും വിഷമിപ്പിക്കുന്നതായിരുന്നു. ചിരഞ്‍ജീവി സര്‍ജ അച്ഛനാകാന്‍ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തായ യോഗിഷ് ദ്വാരകിഷ് പറയുന്നു. ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജും ഒന്നിച്ചഭിനയിച്ച ആട്ടഗാര എന്ന സിനിമയുടെ നിര്‍മ്മാതാവാണ് യോഗിഷ് ദ്വാരകിഷ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ആട്ടഗാര എന്ന സിനിമയുടെ കഥ പറയുമ്ബോള്‍ അത് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അത് കൊമേഴ്‍സ്യലായിരുന്നില്ല. കാമ്ബുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ. മേഘ്‍നയുമായി ഏറെ…

ഇ-ചെലാന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്; സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് എറണാകുളത്ത്

കൊച്ചി: ഇ-ചെലാന്‍ സംവിധാനത്തിലൂടെ എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സമ്ബൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ സോഫ്റ്റ് വയറുമായി ഇ-ചെലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വാഹനത്തെ വാഹന്‍ സംവിധാനത്തിലൂടെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും. നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്ബാകെ എത്തിക്കുവാന്‍ ഇ-ചെലാന്‍ സംവിധാനത്തിലൂടെ അനായാസം സാധിക്കും. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍…