ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായി; വിവാഹ ചടങ്ങുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം; വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച്‌ പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ മുഹമ്മദ് റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ തന്നെ 60 വയസ് കഴിഞ്ഞ ഇവര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ ചടങ്ങിന് ശേഷം നടക്കുന്ന വിരുന്ന് സല്‍ക്കാരത്തിലേക്ക് പാര്‍ട്ടിയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വിവാഹവേദിയാകുന്നത് ഇത് ആദ്യമാണ്. ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍.പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍…

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്‌ച പൂര്‍ത്തിയാകും. ജൂണ്‍ അവസാന വാരത്തില്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മൂല്യനിര്‍ണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂല്യനിര്‍ണയം വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകള്‍ അവസാനിച്ചു. മേയ് 30 നു ശേഷമാണ് രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചതു തന്നെ. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ നിന്നുമുള്ള അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിനു എത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു വെല്ലുവിളിയായി. എന്നാല്‍,…

കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്‍റീനില്‍

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്‍റീനില്‍. രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരടക്കമാണ് ക്വാറന്‍റീനിലായത്. വിശേദത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കഴിഞ്ഞ 10ാം തീയതി ഈ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കി.ബസില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കും കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍…

പിടിമുറുക്കി കൊവിഡ്, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,502 പേര്‍ക്ക് ; ഇന്നലെ മാത്രം മരിച്ചത് 325 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെെ ആകെ രോഗ ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 9520 ആയി. നിലവില്‍ രാജ്യത്ത് 15,3106 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഇതുവരെ 10,7958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു. 23,544 പേര്‍ക്ക് വൈറസ് ബാധിച്ച ഗുജറാത്തില്‍ 1477 മരണവും, 41182 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1327 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 44,661 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. അവിടെ 435 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്ബാടും ഇതുവരെ 57,74,133 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ…

മരണം കവര്‍ന്ന് കോവിഡ്; തമിഴ്നാട്ടില്‍ ഇന്നലെ മാത്രം മരിച്ചത് 38 പേര്‍

രാജ്യത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. തമിഴ്‍നാട്ടില്‍ കോവിഡ് വൈറസ് ബാധിച്ച്‌ ഇന്നലെ മാത്രം 38 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറായിരവും കര്‍ണാടകയില്‍ ഏഴായിരവും കടന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്‍നാട്ടിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം. 44661 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 31896 രോഗികളും 347 മരണവും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

കടക്കലില്‍ പൊലീസുകാരന്‍ മരിച്ചത് സ്പിരിറ്റ് കഴിച്ച്‌; ഒപ്പം മദ്യപിച്ച സുഹൃത്ത് അറസ്റ്റില്‍

കടയ്ക്കലില്‍ പോലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. . ഇവര് കുടിച്ചത് സ്പിരിറ്റ് ആണെന്നും വിഷ്ണുവാണ് ഇത് എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ പോലീസുകാരന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരന്‍, ഇട്ടിവ ചരിപ്പറമ്ബ് രോഹിണിയില്‍ ചന്ദ്രന്‍ പിള്ളയുടെ മകന്‍ അഖില്‍ (കണ്ണന്‍-35) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. വെള്ളിയാഴ്ച ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛര്‍ദ്ദിയുണ്ടായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷി(28)നെയും ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സ്പിരിറ്റ് കലര്‍ന്ന മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധന കഴിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.

മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം ഇന്ന് ക്ലിഫ് ഹൗസില്‍; അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കുകൊള്ളും

തിരുവനന്തപുരം : മുഖ്യമന്ത്രി വീണ തൈക്കണ്ടിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. ക്ലിഫ് ഹൗസില്‍ വെച്ച്‌ നടക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. സ്പ്രിങ്ക്‌ളര്‍ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണയുടെ ഐടി കമ്ബനിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. സ്പ്രിങ്ക്‌ളറിന് ഇടനില നിന്നത് വീണയുടെ എക്‌സലോജിക് സൊല്യൂഷന്‍ എന്ന കമ്ബനിയാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് പുനര്‍വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. അബൂബക്കറിന്റെ (ലാവ്‌ലിന്‍) രാഷ്ട്രീയ ബിനാമിയാണെന്ന് മുഹമ്മദ് റിയാസെന്നും നേരത്തെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ മുഹമ്മദ് റിയാസ് സംസ്ഥാന നേതൃപദവിക്ക് ശേഷം 2017ലാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2009ലെ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചെങ്കിലും എം.കെ. രാഘവനോട് പരാജയപ്പെട്ടു. വീണയുടേയും മുഹമ്മദ് റിയാസിന്റേയും പുനര്‍ വിവാഹമാണ്.

‘സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല’; മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,’ സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു. അതേസമയം സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സുശാന്ത്, ആ ചിരി മായില്ല (1986-2020 )

പൂനിലാവു പോലെയായിരുന്നു ആ പുഞ്ചിരി.നിഷ്ക്കളങ്കമായ, എന്നാല്‍ കുസൃതി ഒളിപ്പിച്ചുവച്ച ചിരി.സുശാന്ത് സിംഗ് രാജ്പുത് ഓര്‍മ്മയിലേക്ക് മറയുമ്ബോള്‍ ഒന്നുറപ്പാണ് ,പ്രേക്ഷക മനസ്സില്‍ ആ ചിരി ഒരിക്കലും മായില്ല..സിനിമയില്‍ എത്തിയിട്ട് ഇത് ഏഴാം വര്‍ഷമാണ്.വലിയൊരു കുതിപ്പിലേക്ക് പോകുന്ന വേളയിലാണ് മുപ്പത്തിനാലാം വയസില്‍ സ്വയം സുശാന്ത് മരണത്തെ വരിച്ചത്.എല്ലാവരും ചോദിക്കുന്നു എന്തിനിത് ചെയ്തു.?വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബോളിവുഡ്ഢിലെ സുഹൃത്തുക്കള്‍ പറയുന്നു.ഒരാഴ്ച മുമ്ബാണ് സുശാന്തിന്റെ മുന്‍ മാനേജരായിരുന്ന ദിശ പതിന്നാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ ആര്‍ക്ക് പ്രവചിക്കാനാവും. ബീഹാറിലെ പാറ്റ്ന സ്വദേശിയാണ്.2002 ല്‍ അമ്മ മരിച്ചു.ആ വിയോഗം സുശാന്തിനെ വല്ലാതെ തളര്‍ത്തിയിരുന്നു.അതോടെ കുടുംബം ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറി. പഠിക്കാന്‍ മിടുക്കനായിരുന്നു.പ്രവേശന പരീക്ഷകള്‍ എഴുതി വിജയിക്കുകയെന്നത് സുശാന്തിന് കൗതുകമായിരുന്നു.പതിനൊന്നോളം പ്രവേശന പരീക്ഷകളാണ് എഴുതി ജയിച്ചത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്ബോഴാണ് സിനിമയും അഭിനയവും അഭിനിവേശമാകുന്നത്.ആദ്യം ഡാന്‍സ് ട്രൂപ്പില്‍ സജീവമാവുകയായിരുന്നു.ഷമിക് ദാവറിന്റെ…

എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവയത്രിയും ഗാന രചയിതാവും ചിത്രകാരിയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും തലസ്ഥാനത്തെ പൊതു പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തില്‍ മകന്‍ എം.ആര്‍ രാധാകൃഷ്ണന്റെ സംഗീതത്തിന് വരികളെഴുതിയിട്ടുണ്ട്. എം.ജി രാധാകൃഷ്ണന്റെ ലളിത ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയിട്ടുണ്ട്.