ജ്യേഷ്ഠ പത്നിയുടെ വിയോഗമറിഞ്ഞ്, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എം.ജി. ശ്രീകുമാര്‍ തറവാട് വീട്ടിലെത്തി

തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എം.ജി. ശ്രീകുമാര്‍ തറവാട് വീടായ തൈക്കാട് മേടയില്‍ വീട്ടിലെത്തി. ജ്യേഷ്ഠ പത്നി പദ്മജാ രാധാകൃഷ്ണന്റെ വിയോഗമറിഞ്ഞെത്തിയ എം.ജി. ശ്രീകുമാര്‍ സഹോദരി ഓമനക്കുട്ടിയുമായി ഏറെ നേരം സംസാരിച്ചശേഷമാണ് മടങ്ങിയത്. കുടുംബവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വീട് മാറിയ ശ്രീകുമാര്‍ പിന്നെ അവിടെ വന്നിട്ടില്ല. സഹോദരന്‍ എം.ജി. രാധാകൃഷ്ണന്‍ മരിച്ചപ്പോള്‍ ശ്രീകുമാര്‍ അമേരിക്കയിലായിരുന്നു. പദ്മജാ രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ പങ്കിട്ട് എം.ജി. ശ്രീകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ: എന്റെ ചേട്ടന്‍ കല്യാണം കഴിക്കുമ്ബോള്‍ തുടങ്ങിയുള്ള എത്രയോ ഓര്‍മകള്‍. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നര്‍ത്തകി. നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടന്‍ ഈണം നല്‍കിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ ആകാശവാണിയിലുണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ’.

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിന്‍പുറം, കൊല്ലോട് എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക. പ്രദേശത്തെ സ്‌കൂളുകളിലെ പരീക്ഷകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കും. എന്നാല്‍ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള എല്ലാ സുരക്ഷാമുന്‍കരുതലുളും പാലിക്കണം. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

12 വയസുകാരി ഹര്‍ഷയുടെ ആത്മഹത്യ; അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം; വിശദമായ അന്വേഷണത്തിന് ശേഷം വേണ്ടി വന്നാല്‍ അറസ്റ്റെന്ന് പോലീസ്

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ഹര്‍ഷ എന്ന പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍. കുട്ടിയിടെ അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. അമ്മയുടെ നിരന്തരമായ പീഡനമാണ് മരണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു മരിച്ച ഹര്‍ഷയുടെ വീടിനു മുന്നില്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.ഏറെ നാളായി അമ്മ മകളെ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നു. ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസ് അടക്കം രേഖാമൂലം പരാതി നല്‍കിയതാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വ്യക്തമാക്കുന്നത്‌.വിശദമായ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചാക്കണം; ആവശ്യമെങ്കില്‍ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി അനുവദിക്കണം; വിരമിക്കല്‍ 58 വയസില്‍, ലീവ് സറണ്ടര്‍ നിര്‍ത്തണം; കേരളത്തിലെ ചെലവ് ചുരുക്കല്‍ ശുപാര്‍ശകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന് വിദ​ഗ്ധസമിതിയുടെ ശുപാര്‍ശ. ചെലവ് ചുരുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഇതടക്കം നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതോടെ വര്‍ഷം 5265.97 കോടി രൂപ ലാഭിക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കൂടി മുന്‍നിര്‍ത്തി സര്‍ക്കാരിന് സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള നിരവധി ശുപാര്‍ശകളാണ് വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടിലുളളത്. സിഡിഎസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി അധ്യക്ഷന്‍. അന്തിമറിപ്പോര്‍ട്ട് അടുത്തമാസമാണ് നല്‍കുക. അതേസമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പരി​ഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മറ്റ് ശുപാര്‍ശകള്‍ ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും ഐസക്ക് പറഞ്ഞു. പ്രധാന ശുപാര്‍ശകള്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം. ഇത് രണ്ടുവര്‍ഷം…

തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു: സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു അവസാന കാലം: ആരെയും അവിടേക്ക് വരാന്‍ അനുവദിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തല്‍

സുശാന്തിന്റെ മരണത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി പ്രമുഖ നിരൂപകന്‍ സുഭാഷ് ഷാ. സുശാന്ത് ഇതിന് മുന്‍പേ ജീവന്‍ അവസാനിപ്പിക്കുമായിരുന്നു. ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച്‌ നിര്‍ത്തിയത് കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതലാണ്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയിരുന്നത് അവരായിരുന്നു. എന്നാല്‍ പിന്നീട് മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തി. ഇതോടെയാണ് സുശാന്തിന്റെ നില മോശമായത്. അവസാന ഒരുവര്‍ഷം അടച്ച്‌ പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. ആരെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. അവാര്‍ഡ് ഷോകളില്‍ പോലും താരം പങ്കെടുക്കാറില്ലായിരുന്നുവെന്നും സുഭാഷ് ഷാ പറയുന്നു. ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുമ്ബോള്‍ ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വെച്ചെന്നും അതുകൊണ്ട് അയാള്‍ എന്നെ കൊല്ലാന്‍ വരുമെന്നും സുശാന്ത് പറഞ്ഞിരുന്നു. ഈ സമയം റിയയും ഒപ്പമുണ്ടായിരുന്നു. ഇത് കേട്ട് ഭയന്നതോടെയാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം…

തുടര്‍ച്ചയായി പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് അഞ്ചു രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്. ലോക്ക്ഡൗണ്‍ നല്‍കിയ സാമ്ബത്തിക ഞെരുക്കത്തില്‍ ജനം നട്ടം തിരിയുന്നതിനിടെയാണ് ഇടിത്തീ പോല ഇന്ധനവിലയും ദിനം പ്രതി വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്ബോഴാണ് രാജ്യത്ത് ക്രമാതീതമായി വില വര്‍ധിക്കുന്നത്. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോക്ക് ഡൗണിനെ…

മോളി കണ്ണമാലി റീലോഡഡ്!; സോഷ്യല്‍ മീഡിയയില്‍ തരം​ഗമായി പുതിയ മേക്കോവര്‍

സിനിമാ സീരിയല്‍ രം​ഗത്തെ സുപരിചിതയായ നടി മോളി കണ്ണമാലിയുടെ മേക്കോവറും കവര്‍ ഫോട്ടോയും വൈറലാവുന്നു. മനോരമ ആരോഗ്യം മാസികയുടെ കവര്‍ ചിത്രമായി പുറത്ത് വന്നിരിക്കുന്ന നടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചാള മേരി എന്ന പേരില്‍ മോളിവുഡില്‍ നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളിലുടെയും സിനിമകളില്‍ ഹാസ്യ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ആണ് കൂടുതലായും മോളി കണ്ണമാലി അഭിനയിച്ചിട്ടുള്ളത്. അടുത്തിടെ ജീവിതത്തിലെ ദുരിതങ്ങള്‍ തുറന്നുപറഞ്ഞതിലൂടെ അടുത്തിടെ മോളി കണ്ണമാലി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് നടിക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ എത്തിയത് ശ്രദ്ധേയമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അവശത അനുഭവിച്ചിരുന്നു താരം. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച്‌ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നിങ്ങള്‍ക്കാകെ വേണ്ടത് ആത്മവിശ്വാസമാണ്, ബാക്കിയുളളതെല്ലാം നിങ്ങളെ തേടിയെത്തും…

തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകയുടെ കൊവിഡ് ഉറവിടം അജ്ഞാതം, കുടുംബശ്രീ യോഗങ്ങളിലടക്കം പങ്കെടുത്തു, സമ്ബര്‍ക്കപട്ടിക വിപുലം

തിരുവനന്തപുരം: കാട്ടാക്കട കുളത്തുമ്മലില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കുളത്തുമ്മല്‍ സ്വദേശിയായ ആശാ വര്‍ക്കറിനാണ് കൊവിഡ് ബാധയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി നൂറ് കണക്കിനാളുകളുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായതായാണ് വിവരം. കുടുംബശ്രീ യോഗങ്ങള്‍, തൊഴിലുറപ്പ് യോഗങ്ങള്‍, ആശുപത്രി യോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തക പങ്കെടുത്തതായാണ് വിവരം. മൂന്ന് ദിവസങ്ങളില്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്ന് കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകാത്തത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെന്‍ഷനിലായ അവര്‍ക്ക് അക്കാര്യങ്ങള്‍ ഓര്‍മ്മയില്ലാത്തതാണ് പ്രശ്നം. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് ഇന്ന് പുറത്ത് വിടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ആമച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ദിവസം ഒ.പിയിലും, മറ്റൊരു ദിവസം ഒരു യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടാക്കട പഞ്ചായത്തിലെ കൊവിഡ്…

തൂങ്ങി മരിക്കും മുന്‍പ് 12 വയസ്സുകാരി നോട്ട്ബുക്കില്‍ കുറിച്ചു ‘ഐ ആം ഗോയിങ്’; പുനര്‍വിവാഹിതയായ ശേഷം കുട്ടിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു, ആലപ്പുഴയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അമ്മയ്ക്കെതിരെ കേസെടുത്തേക്കും

ആലപ്പുഴ: ( 15.06.2020) കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. കുട്ടിയെ അമ്മ നിരന്തരമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുക്കുന്നത്. ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) വെന്ന് നോട്ടുബുക്കില്‍ കുറിച്ചിട്ടശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. ആറുമാസം മുന്‍പ് കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പരാതിയുണ്ട്. ചുണ്ടിലും പുരികത്തും ഇടതുതോളിലും ആഴത്തില്‍ മുറിവുണ്ടായി. കുട്ടിയുടെ സങ്കടം കണ്ട് പൊതുപ്രവര്‍ത്തകര്‍ പിങ്ക് പൊലീസിലും ചൈല്‍ഡ്‌ലൈനിലും വിവരമറിയിച്ചു. പിങ്ക് പൊലീസ് വീട്ടിലെത്തിയെങ്കിലും അമ്മയുടെ ഭാഗം ചേര്‍ന്ന് നാട്ടുകാരെ താക്കീത് ചെയ്യുകയായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. പിന്നീട്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് രണ്ടരവയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. അഞ്ചുവര്‍ഷം മുന്‍പ് അമ്മ…

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ ആത്മഹത്യയ്ക്ക് കാരണം അമ്മയെന്ന് നാട്ടുകാര്‍; ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നല്‍കി

ഹരിപ്പാട്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ (12)യാണ് ഇന്നലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ഏറെയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍തന്നെ ഹരിപ്പാട് ഗവ. ആശുപത്രി എത്തിച്ചെങ്കിലും അതിനുമുമ്ബുതന്നെ കുട്ടി മരണപ്പെട്ടിരുന്നു. തൃക്കുന്നപ്പുഴ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും. നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്‌എസിലെ വിദ്യാര്‍ഥിനിയായിരുന്നു ഹര്‍ഷ. മാവേലിക്കര അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ് അശ്വതി. ഇവരുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ഹര്‍ഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹര്‍ഷയുടെ അച്ഛന്‍. അശ്വതി പിന്നീട് രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ട്. അശ്വതി…