ലഡാക്കില്‍ വീരമൃത്യു വരിച്ചത് കേണല്‍ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തില്‍ അഭിമാനിക്കുന്നുവെന്ന് അമ്മ

ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയില്‍ നിന്നുള്ള കേണല്‍ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അതിര്‍ത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകള്‍ അഭിനയ (9), മകന്‍ അനിരുദ്ധ് (4). സന്തോഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാര്‍ത്തയറിഞ്ഞ് അമ്മായി തളര്‍ന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘അവന്‍ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തില്‍ അഭിമാനിക്കുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച്‌ സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു. ഇന്നലെ തന്നെ മകന്റെ വിയോഗം ഭാര്യയെ സൈന്യത്തില്‍ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദര്‍ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു…

മരിച്ചുപോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ ഡോക്ടറായ മകള്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്നുദിവസം

പാലക്കാട്: മരിച്ചുപോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ ഡോക്ടറായ മകള്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്നുദിവസം. ചെര്‍പ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് സംഭവം. ചളവറ സ്‌കൂളിന് സമീപം രാജ്ഭവനില്‍ റിട്ട. അധ്യാപിക ഓമന(72) ആണ് മരിച്ചത്. ഇവരുടെ മകള്‍ കവിത (42) യാണ് വീട്ടില്‍ മൂന്നുദിവസം മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞത്. മൂന്നുദിവസമായിട്ടും മൃതദേഹം ഉയര്‍ത്തെഴുന്നേല്‍ക്കാതായതോടെ കവിത തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. ചൊവ്വാഴ്ചയാണ് മരിച്ചതെന്നാണ് കവിത പറഞ്ഞതെങ്കിലും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതിനാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് ഞായറാഴ്ച രാവിലെയാണ് അമ്മ മരിച്ചതെന്ന വിവരം മകള്‍ വെളിപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷമേ ഇന്‍ക്വസ്റ്റ്്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കുകയുള്ളു. നിലവില്‍ മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് കരുതുന്നതെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് അറിയിച്ചു. ചളവറ യു.പി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപികയാണ് ഓമന. ഇവര്‍…

പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലിന്‍റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെ മരിച്ച കടക്കല്‍ സ്വദേശി പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലിന്‍റെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയീലാണ്. സ്പിരിറ്റ് നല്‍കിയ വിഷ്ണുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അഖിലിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മ‍െഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായത്. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.എന്നാല്‍ ഇത് എന്തു തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഇതിനായി ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസ പരിശോധനക്കായി അയച്ചു. അഖിലിന് ഒപ്പം മദ്യം കഴിച്ച സുഹൃത്ത് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഇയാളെ ഇന്നലെ വൈകി വീണ്ടും ഡയാലിസിസിന് വിധേയനാക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തയാള്‍ ആശുപത്രിവിട്ടു.

ഉത്ര കേസില്‍ വീണ്ടും ചോദ്യം ചെയ്യല്‍; സൂരജിന്റെ അമ്മ രേണുകയെ ചോദ്യം ചെയ്യും, പ്രത്യേക ചോദ്യാവലിയുമായി ക്രൈംബ്രാഞ്ച് ; കുരുക്ക് മുറുക്കിയത് ഡോക്ടറുടെ വെളിപ്പെടുത്തല്‍

കൊല്ലം : ഉത്ര സംഭവത്തില്‍ സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. മുന്‍പു പലതവണ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബാംഗങ്ങള്‍ക്കെതിരെ കേസുണ്ട്. അതേ സമയം, സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴികള്‍ ലഭിച്ചു. പാമ്ബു കടിയേറ്റ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരാണ് സൂരജിനെതിരെ മൊഴി നല്‍കിയത്. പാമ്ബിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്ബിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. നാളെ ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ…

തിരുവനന്തപുരം ഉറവിടമറിയാത്ത കൊവിതഡ് കേസുകളുടെ കേന്ദ്രമാകുന്നു, കാട്ടാക്കടയ്‌ക്കൊപ്പം വഞ്ചിയൂരും ജാഗ്രയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വഞ്ചിയൂരില്‍ ഗൃഹനാഥന്റെ മരണവും കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല ഉറവിടമറിയാത്ത രോഗകേന്ദ്രമായി മാറി. സംസ്ഥാനത്ത് ആദ്യം കൊവിഡ് ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശിയും റിട്ട.എ.എസ്.ഐയുമായ അബ്ദുള്‍ അസീസിന്റെ മരണം മാസങ്ങള്‍ പിന്നിട്ടിട്ടും രോഗബാധയുണ്ടായതെങ്ങനെയെന്നത് അവ്യക്തമായി തുടരുന്നതിനിടെയാണ് ജില്ലയില്‍ ഉറവിടമറിയാത്ത പുതിയ കേസുകള്‍ ഒന്നൊന്നായി തലപൊക്കുന്നത്. കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ രോഗകാരണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമജീവിതം നയിച്ചുവന്ന രമേശന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിലും വഞ്ചിയൂരുമായി മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുമായി അടുത്തിടപഴകിയ ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാരും രമേശനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും നിരീക്ഷണപ്പട്ടികയിലുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുടെ രോഗബാധയെ തുടര്‍ന്ന്…

അപകടത്തിന് കാരണം ചില്ലിന്റെ ഗുണനിലവാര കുറവ്; ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

കൊച്ചി: പെരുമ്ബാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രം​ഗത്ത്. ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറ‍ഞ്ഞു.ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പെരുമ്ബാവൂരിലെ ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച്‌ ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച്‌ കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ഇന്നലെ മരിച്ചത്. പെരുമ്ബാവൂര്‍ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്ബ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച്‌ വീഴുകയായിരുന്നു.…

തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? പക്ഷെ ടോവിനോയ്ക്ക് പറ്റും ..സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോ

തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? ബട്ട് ഐ കാന്‍ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ …കഴിഞ്ഞ ദിവസം ടോവിനോ തോമസ് പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് കിട്ടിയിരിക്കുന്നത് മലയാള സിനിമയിലെ മസില്‍മാന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്.അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്.. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തേക്ക് വന്നത് തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക് ? ബട്ട് ഐ കാന്‍ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ലോക്ക്ഡൗണില്‍ നേടിയെടുത്ത പുതിയ കഴിവാണെന്നും പോസ്റ്റിലുണ്ട്. എന്തായാലും താരത്തിന്റെ പ്രകടനം ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. മോഹന്‍ലാല്‍ സിനിമയിലെ ഡയലോ​ഗായതിനാല്‍ ലാലേട്ടനോടുള്ള വെല്ലുവിളിയാണോ എന്നാണ് ഒരാളുടെ ചോദ്യം. രണ്ട് കുട്ടികളുടെ അച്ഛനായിട്ടും…

ഡല്‍ഹി ആരോഗ്യമ​ന്ത്രി കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോവിഡ്​ ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമ​ന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതി​െന തുടര്‍ന്ന്​ രാജീവ്​ ഗാന്ധി സൂപ്പര്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ലാണ്​ പ്രവേശിപ്പിച്ചത്​. മന്ത്രിയെ ഇന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കും. ഞായറാഴ്​ച കേന്ദ്രമന്ത്രി അമിത്​ ഷായും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും പ​െങ്കടുത്ത യോഗത്തില്‍ സത്യേന്ദര്‍ ജെയിനുമുണ്ടായിരുന്നു. കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്​മിറ്റായ വിവരം മന്ത്രി തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​​. കടുത്ത പനിയും ശ്വാസ തടസവും

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം ആരംഭിക്കുക. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ് അസ്സം മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും ഇന്ന് പിണറായി വിജയന് സംസാരിക്കുക. പ്രവാസികള്‍ക്കുള്ള കൊവിഡ് വൈറസ് സര്‍ട്ടിഫിക്കറ്റ് അടക്കം വിഷയങ്ങള്‍ കേരളം ഉന്നയിക്കുമെന്നും അറിയിച്ചു.നാളെ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് എന്തെന്നും നരേന്ദ്ര മോദി കേള്‍ക്കും.

രാജ്യത്ത് 24 മണിക്കൂറില്‍ 10,667 പേര്‍ക്ക് കൊവിഡ്, 380 മരണം; ആകെ രോഗബാധിതര്‍ 3.43 ലക്ഷം, മരണം പതിനായിരത്തിലേക്ക്

മുംബൈ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു. 9,900 പേരാണ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. രോഗം ബാധിച്ചവരില്‍ 1.80 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചെന്നും നിലവില്‍ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ എത്തുന്നത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളള ഇന്ത്യയില്‍ വളരെ വേഗമാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ ഏറെയും. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വലിയ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ 2,786 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ…