സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പണം തട്ടൽ: റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

കോട്ടയം : വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച്‌ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു എന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്കിനെ അറസ്റ്റ് ചെയ്തു . കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ (33,അരുണ്‍ സാകേതം) ആണ് പിടിയിലായത് . സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ ; 25 ഓളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്ബര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നു മനസ്സിലാക്കിയും അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ് പറയുന്നു . ഇയാളുടെ കെണിയില്‍ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും നഷ്ടമായ ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില്‍ കഴിഞ്ഞ വീട്ടമ്മയെ ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട…

പളനി വീരമൃത്യു വരിച്ചത് വീടിന്റെ പാലുകാച്ചലിന് വരാനിരിക്കെ,കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി വീരമൃത്യു വരിച്ചത്. പതിനെട്ടാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി 22 വര്‍ഷമായി രാജ്യത്തെ സേവിച്ച്‌ വരികയായിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനാല്‍ ഇനി വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പളനി ഫോണിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂര്‍ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി. പളനിയുടെ സഹോദരന്‍ ഇദയകണിയും സൈനികനാണ്.

ഐപിഎല്‍ സെപ്റ്റംബറില്‍ നടത്താന്‍ ബിസിസിഐ

കോവിഡ് ഭീതിയില്‍ വച്ച ഈ വര്‍ഷത്തെ ഐപിഎല്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. സെപ്റ്റംബര്‍ 26ന് തുടങ്ങി നവംബര്‍ 8ന് തീരുന്ന തരത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഈ തീയ്യതികളില്‍ ബിസിസിഐ നേരിയ വെല്ലുവിളികളും നേരിടുന്നുണ്ട്. ഒക്ടോബര്‍-നവംബറില്‍ ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ തിയതിയില്‍ ഐപിഎല്‍ നടത്താന്‍ സാധ്യക്കുകയുള്ളു. അതേസമയം ഓസിസ് ടൂര്‍മെന്റ് നടത്തുന്നതില്‍ നിന്നും പിന്മാറിയതായും വിവരങ്ങള്‍ ഉണ്ട്. കോവിഡ് സാഹചര്യത്തില്‍ നിമാന നിയന്ത്രണങ്ങലളും ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ കോവിജ് വര്‍ധിക്കുന്നതിനാലും ലോകകപ്പ് അസാധ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞിരുന്നു. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസികളോടും മീഡിയ പാര്‍ട്ണര്‍മാരോടും മറ്റു ഐപിലുമായി ബന്ധപ്പെട്ടവരോടും ബിസിസിഐ സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകളോടും ഐപിഎല്‍ നടത്തിപ്പിന് തയ്യാറായി നില്‍ക്കുവാനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…

ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി; അമിത ചാര്‍ജ്ജ് ഈടാക്കിയില്ലെന്ന് ഹൈക്കോടതിയില്‍ കെഎസ്‌ഇബി, ‘ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി’

കൊച്ചി: ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ കെഎസ്‌ഇബി. അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോര്‍ഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നല്‍കിയതെന്നും പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുന്‍ ബില്ലുകളുടെ ശരാശരി കണക്കാക്കി നല്‍കുകയായിരുന്നു. ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി. യഥാര്‍ത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലില്‍ അഡ്‌ജസ്റ്റ് ചെയ്യും. അമിത ബില്ല് ഈടാക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണ്. ഹര്‍ജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങള്‍ കോടതിയില്‍ വൈദ്യുതി ബോര്‍ഡ് ഹാജരാക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെഎസ്‌ഇബി പറഞ്ഞു. ദ്വൈമാസ ബില്ലിങ്ങ് മാറ്റാനാവില്ല. ഈ രീതി 30 വര്‍ഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി…

ഇന്ത്യ യുദ്ധവിമാനങ്ങളും കപ്പലുകളും തയ്യാറാക്കി, ഇന്തോ-പസിഫിക് മേഖലയില്‍ എവിടെവച്ചും ചൈനയെ നേരിടാന്‍ നേവിക്ക് നിര്‍ദ്ദേശം

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിലും ആക്രമണത്തിലും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുദ്ധസമാനമായ സാഹചര്യത്തിന് ഒരുങ്ങാന്‍ കര, വ്യോമ, നാവിക സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യുദ്ധവിമാനങ്ങളും കപ്പലുകളും സേനകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌ എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോ-പസിഫിക്ക് മേഖലയിലടക്കം എവിടെ വച്ചും ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഒരുങ്ങിക്കോളാന്‍ നേവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലാക്ക കടലിടുക്കില്‍ കപ്പലുകളെ വിന്യസിക്കാന്‍ അനുമതി നല്‍കി. യുദ്ധവിമാനങ്ങള്‍ ഫോര്‍വേഡ് ബേസുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അടിയന്തരമായി ആവശ്യമുള്ള സാമഗ്രികള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് സേനകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സംയക്ത സേനാമേധാവി) ആയ ജനറല്‍ ബിപിന്‍ റാവത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും സേനാ മേധാവികളുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും…

പെട്രോള്‍ വേണ്ടാത്ത കിടിലന്‍ സ്‍കൂട്ടര്‍ വിപണിയില്‍!

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തന്‍ ഇലക്‌ട്രിക്ക് സ്‍കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിന്‍റെ ഇലക്‌ട്രിക് സ്‍കൂട്ടറിന് 73,990 രൂപയാണ് എക്സ്-ഷോറൂം വില. ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളില്‍ വില്പനക്ക് എത്തിയിരിക്കുന്ന ആംപിയര്‍ മാഗ്നസ് പ്രോ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കും എന്ന് ആംപെയര്‍ അവകാശപ്പെടുന്നു. ടെലിസ്കോപിക് മുന്‍ ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് പിന്‍ സസ്പെന്‍ഷനുമാണ് മാഗ്നസ് പ്രോയ്ക്ക്. റീജനറേറ്റീവ് സാങ്കേതികവിദ്യയുള്ള ഡ്രം ബ്രെയ്ക്കുകളാണ് ഈ-സ്കൂട്ടറിന്. എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റുകളുള്ള അണ്ടര്‍ സീറ്റ്…

സക്കീറിന് നാടിന്റെ അന്ത്യാഞ്ജലി

പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ച സക്കീര്‍ ഹുസൈന് നാട് കണ്ണീരോടെ അന്ത്യയാത്ര നല്‍കി. നാവായിക്കുളത്തു നിന്നും മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ സക്കീറിന്റെ കൈക്കു കടിയേറ്റാണ് മരണം സംഭവിച്ചത് .ഇന്നലെ രാവിലെ മുതല്‍ മംഗലപുരം ശാസ്തവട്ടം റബീന മന്‍സിലിലേക്ക് നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും വന്നു പോകുകയായിരുന്നു. സക്കീര്‍ – ഹസീന ദമ്ബതികളുടെ ഏഴു വയസുള്ള മകള്‍ നേഹ ബാപ്പ ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാതെ കാത്തു നില്‍ക്കുകയായിരുന്നു. രണ്ടു മാസം പ്രായമുള്ള നിഹ ഇവരുടെ ഇളയ മകളാണ്. ഏഴു സഹോദരങ്ങളും പിതാവ് ഷാഹുല്‍ ഹമീദും സക്കീറിന്റെ വേര്‍പാടിന്‍്റെ ഞെട്ടലിലാണ്.ഇന്നലെ ഉച്ചയോടെ മൃതദേഹം കുടുംബവീടിനു മുന്നിലെത്തിയതോടെ കൂടി നിന്നവര്‍ക്ക് കരച്ചിലടക്കാനായില്ല. അന്ത്യോപചാരങ്ങള്‍ക്കു ശേഷം പെരുമാതുറ ചേരമാന്‍ തുരുത്ത് മുസ്ലീം ജമാ അത്ത് കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. വൈകിട്ട് ശാസ്തവട്ടത്ത് അനുശോചന യോഗം ചേര്‍ന്നു. മംഗലപുരം ശാസ്തവട്ടം കിഴക്കേ മുക്കില്‍ വാടക…

സേനകൾ പിന്‍മാറി;ഹെലികോപ്റ്ററിൽ രക്ഷാപ്രവര്‍ത്തനം,ചൈനയ്ക്കു വൻ നഷ്ടം

ന്യൂഡൽഹി: ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാപ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു. കഴിഞ്ഞദിവസംരാത്രിയിലാണു ഗാല്‍വന്‍ താഴ്‍വരയിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന്…

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കിരണ്‍ ജി.നാഥ് സംവിധാനം ചെയ്യുന്ന ‘കലാമണ്ഡലം ഹൈദരാലി’ എന്ന ചിത്രത്തില്‍ നിഖില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഹൈദരാലിയായി വേഷമിടുന്നത് രഞ്ജി പണിക്കരാണ്. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിന്‍ രഞ്ജി പണിക്കര്‍, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു.  

കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞമാസം 23 മുതല്‍ ഈ മാസം 12ന് മരണം സംഭവിക്കുന്നതുവരെ മെഡിക്കല്‍ കോളജിലും ജനറലാശുപത്രിയിലുമുള്‍പ്പെടെ രമേശന്‍ പോയിട്ടുണ്ട്. രോഗബാധയുടെ ഉറവിടത്തെ കുറിച്ച്‌ സ്ഥിരീകരണമില്ലെങ്കിലും ആശുപത്രിയില്‍ നിന്ന് രോഗബാധയുണ്ടായതാകാമെന്നാണ് നിഗമനം. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ശ്വാസകോശ പ്രശ്നങ്ങളുമായി ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികില്‍സ തേടിയെത്തിയ രമേശനെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. രമേശന്റെ മരണത്തെ തുടര്‍ന്ന് പേട്ട കെപ്കോ ഓട്ട്ലെറ്റിലെ പന്ത്രണ്ട് ജീവനക്കാര്‍ ക്വാറന്റീനില്‍. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ക്വാറന്റീനിലാക്കിയത്. രമേശന്റെ ഭാര്യയും കെപ്‌കോയിലെ ജീവനക്കാരിയാണ്. ഇവരും നിരീക്ഷണത്തിലാണ്.