തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റുകൾ: ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെയും ഫലം സൈറ്റുകളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി പരീക്ഷഫലം അറിയാന്‍ https://results.kite.kerala.gov.in/ http://keralaresults.nic.in/ https://sslcexam.kerala.gov.in/ http://keralapareekshabhavan.in/ http://www.prd.kerala.gov.in/ http://www.sietkerala.gov.in/ മുകളില്‍ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളിലും കൈറ്റിന്റെ വെബ്സൈറ്റിലും ഫലം ലഭിക്കും. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 637 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം.റവന്യൂ ജില്ലകളിൽ ഏറ്റവുമധികം വിജയം നേടിയത് പത്തനംതിട്ടയാണ്. കുറവ് വയനാടും പത്തനംതിട്ടയിൽ 99.71 ശതമാനം വിജയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നൂറുശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 41,906 പേർ.…
Day: June 30, 2020
പാംഗോങ് തടാകത്തോടു ചേര്‍ന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേര്‍ത്ത് ചൈന; ഭൂപടത്തിന് 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും
ഡല്‍ഹി : പാംഗോങ് തടാകത്തോടു ചേര്‍ന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേര്‍ത്ത് ചൈന. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഇവ വ്യക്തമായി കാണുന്നുണ്ട്. അതേസമയം, അതിര്‍ത്തിയില്‍ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ടിബറ്റിലെ ചൈനീസ് സേന കമാന്‍ഡര്‍ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ – ചൈന അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനീസ് അക്ഷരങ്ങള്‍ വരയ്ക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ അനുസരിച്ച് മേഖലയില്‍ ചൈനീസ് സേനയുടെ വന്‍ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയില്‍ നിര്‍ത്തിയിരുന്നു. ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളില്‍ 186 കുടിലുകളും ടെന്റുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളതായിട്ടാണ്…
7 ദുരൂഹമരണങ്ങള്‍: നിര്‍ണായക വഴിത്തിരിവ്; ഇന്‍ക്വസ്റ്റിൽ ക്രിമിനല്‍ പ്രതികളുടെ സാന്നിധ്യം
തിരുവനന്തപുരം : കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ നിര്‍ണായകമായി പൊലീസ് റിപ്പോര്‍ട്ട്. ജയമാധവന്‍ നായരെ (63) ആശുപത്രിയിലേക്കു കൊണ്ടുപോകുമ്ബോഴും പിന്നീട് ഇന്‍ക്വസ്റ്റ് നടക്കുമ്ബോഴും ക്രിമിനല്‍ കേസിലെ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടക്കുമ്ബോള്‍ എടുത്ത ജനക്കൂട്ടത്തിന്റെ ഫോട്ടോകളില്‍ ക്രിമിനല്‍ കേസിലെ പ്രതികളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്ബോഴും ക്രിമിനല്‍ സംഘം കൂടെയുണ്ടായിരുന്നതായി വ്യക്തമായത്. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് ഈ വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പകുതിവഴിയില്‍ അന്വേഷണം നിലച്ചു. അന്വേഷണത്തിലെ പിഴവുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് പുതിയ സംഘം ചുമതലയേറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. കരമനയിലെ വീട്ടില്‍നിന്ന് കണ്ടെടുത്ത രക്തക്കറ പുരണ്ട തടികഷ്ണവുമായി ബന്ധപ്പെട്ട ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈയാഴ്ച ലഭിക്കുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. 2017 ഏപ്രില്‍ രണ്ടിന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്ന് വീണുകിടക്കുന്ന ജയമാധവന്‍ നായരെ കണ്ടെന്നും…
‘99 വരെ ഞങ്ങൾ യുദ്ധം ജയിച്ചു, ഇനി നിങ്ങളുടെ അവസരം; ചൈനീസ് പണം മടക്കിനല്കണം’
ചണ്ഡിഗഢ് : ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. 1948, 65, 71, 99 വര്‍ഷങ്ങളിലെ യുദ്ധങ്ങളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈനയുടെ അതിക്രമത്തിന് മറുപടി നല്‍കാനുള്ള അവസരം ബിജെപിയുടേതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘1960കള്‍ മുതല്‍ ചൈനയുമായി നിരന്തരം സംഘര്‍ഷമുണ്ട്. ഗല്‍വാന്‍ ആദ്യത്തേതല്ല. കേന്ദ്രസര്‍ക്കാര്‍ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അക്സായ് ചിന്നും സിയാച്ചിനും തമ്മിലുള്ള വിടവ് അടയ്ക്കാനുള്ള അവരുടെ നീക്കത്തെ നമ്മള് സംശയത്തോട കാണണം. മേഖലയിലേക്ക് ഇന്ത്യയുടെ പ്രവേശനം തടയുകയാണ് അവരുടെ ലക്ഷ്യം.’ കോവിഡ്-19 മഹാമാഹിയെ നേരിടാനായി രൂപീകരിച്ച പിഎം കെയേര്‍സ് ഫണ്ടിലേക്ക് ചൈനീസ് കമ്ബനികള്‍ നടത്തിയ സംഭാവനകള്‍ തിരികെ നല്കാന് കേന്ദ്രം തയാറാകണമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ചൈനയ്ക്കെതിരെ നമ്മള് കടുത്ത നിലപാടെടുക്കണം. സംഘര്‍ഷം ഇങ്ങനെ തുടരുന്ന സാഹചര്യത്തില്‍ ലഭിച്ച പണം തിരികെക്കൊടുക്കണമെന്നും…
പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് അന്തരിച്ചു
വൈപ്പിന്‍: കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്കി പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും. മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന് ഈണമിട്ടിട്ടുണ്ട്. ഇതുവരെ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1983-ല്‍ ഓണക്കാലത്തിറങ്ങിയ സുജായതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യത്തെ ആല്‍ബം. കലാഭവന്മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങിയ മണിയുടെ ഹിറ്റു കാസറ്റുകള്‍ വിജയന്റെ സംഗീത്തിലാണ് പിറന്നത്.
നടി വനിത വിജയകുമാർ വിവാഹിതയായി
നടിയും തമിഴ് ബിഗ്ബോസ് സീസണിലെ താരവുമായ നടി വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 1995ലാണ് വനിത അഭിനയ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അഭിനയ ജിവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. 1999ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളില്‍ സജീവമായി നടി പിന്നീട് ടിവി ഷോകളിലും നിറഞ്ഞ് നിന്നു. പീറ്ററുമായുള്ള പ്രണയത്തെക്കുറിച്ച് വനിതയുടെ വാക്കുകൾ: പ്രണയത്തില്‍ എല്ലാവര്ക്കും ഒരു അവസരം ഉണ്ടായിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഒരുപാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടും വിവാഹമെന്ന സംഗതിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. രണ്ട് പേര് പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയാല്‍…
ഇവിടം കൊണ്ട് നിർത്തിക്കോ, ഇത് അവസാനത്തെ താക്കീത്: പൊട്ടിത്തെറിച്ച് ബാല
‘ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’ പൊട്ടിത്തെറിച്ച് ബാല പറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ വിവാഹവാർത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ചെന്നൈയിൽ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോൾ ഇത്തരം വാർത്തകൾ കൂടുതൽ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം പറഞ്ഞു. ബാല പറയുന്നത്: ‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനി ക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ. ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു; 24 മണിക്കൂറുകള്‍ക്കുള്ളില്‍ 18,522 പേര്‍ക്ക് രോഗബാധ
ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായാണ് ആരോഗ്യമന്ത്രാലയം നല്കുന്ന ഏറ്റവും പുതിയ വിവരം. 3,34821 പേരാണ് പൂര്‍ണ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,522 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 1,65,000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍. 86,575 പേര് സംസ്ഥാനത്ത് രോഗമുക്തി നേടിയപ്പോള്‍, 7,429 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; യുഎസില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു ന്യൂ ഡല്‍ഹിയില്‍ 83,077 പേര്‍ക്ക് കോവിഡ് ബാധിച്ചു. 52,607 പേര് രോഗമുക്തി നേടിയപ്പോള്‍, 2,623 പേര്‍ക്ക് ജീവന് നഷ്ടമായി. തമിഴ്നാട്ടില്‍ 82,275 പേര്‍ക്കും, ഗുജറാത്തില്‍ 31,320 പേര്‍ക്കും, കേരളത്തില്‍ 4,310 പേര്‍ക്കും കോവിഡ് ബാധിച്ചു. 16,893…
കുട്ടികളുടെ നഗ്നചിത്രം വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍
കൊല്ലം: കുട്ടികളുടെ നഗ്ന ചിത്രം കണ്ടതിനും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനും അഞ്ചല്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ പുത്തയം തടത്തില്‍ പുത്തന്‍ വീട്ടില്‍ അനുസെന്ജിനെയാണ്(28) അഞ്ചല്‍ അറസ്റ്റ് ചെയ്തത്. മേഘാലിങ്ക് എന്ന വെബ്സൈറ്റിലൂടെയാണ് അനുസെന്ജിന് കുട്ടികളുടെ നഗ്ന ചിത്രം കണ്ടത്. ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പ്ലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് വിവരങ്ങള്‍ കണ്ടെത്തിയത്. അഞ്ചല്‍ സി.ഐ. എല്‍.അനില്‍കുമാര്‍, എസ്.ഐ ഇ.എം. സജീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷെമീര്‍,ബിനു, രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി തങ്കപ്പനാണ് മരിച്ചത്
തിരുവനന്തപുരം | സംസ്ഥാനത്ത വീണ്ടും കൊവിഡ് മരണം. തിരുവന്തപുരം നെട്ടയം സ്വദേശിയായ തങ്കപ്പന് (76) ആണ് മരിച്ചത്. 27ന് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തയാണ് ഇദ്ദേഹം. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധന ഫലം ഇന്ന് പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. ന്യൂമോണിയ, പ്രമേഹം മറ്റ് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അടക്കം ഗുരുതര രോഗലക്ഷണമുള്ള വ്യക്തയായിരുന്നു ഇയാളെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. തിരുവന്തപുരത്തെ അഞ്ചാമത്തെ മരണമാണിത്. തങ്കപ്പന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണം 23 ആയി. അതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.