അസമിലെ ഗുവാഹത്തിയില്‍ ലോക്ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി| കൊറോണ വൈറസ് വ്യാപനം മൂലം അസമിലെ ഗുവാഹത്തിയില്‍ നിലവിലെ ലോക്ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത രണ്ടാഴ്ച ഫാര്‍മസികള്‍ മാത്രമേ തുറക്കുകയുള്ളുവെന്നും രാത്രികളില്‍ കര്‍ഫ്യൂ ആയിരിക്കുമെന്നും അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജൂണ്‍ 15 മുതല്‍ ഇവിടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. 6,300ല്‍പരം കൊറോണ വൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് അസം. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഒമ്ബത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം> സംസ്ഥാനത്തെ അഞ്ച് ജില്ലകളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 40 മുതല് 50 കി.മി വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മീന്പിടിക്കാന് കടലില് പോകരുതെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്ട്ടായിരിക്കും.ഓറഞ്ച് അലര്ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല് 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്, ലക്ഷദ്വീപ് പ്രദേശം, കേരള-കര്ണ്ണാടക തീരം എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 50 കി മി വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

യു പിയില്‍ ഇടിമിന്നലേറ്റ് 24 മരണം; 24 പേര്‍ക്ക് പരുക്കേറ്റു

ലഖ്നൗ | ബിഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് മരണങ്ങള്‍. 24 പേരാണ് യു പിയില്‍ മരണപ്പെട്ടത്. 24 പേര്‍ക്ക് പരുക്കേറ്റു. യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്ബതുപേര്‍ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ന്‌ല് ലക്ഷം വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു. ബിഹാറില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് 83 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍,…

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ രണ്ട് പുതിയ കേസുകള്‍ കൂടി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ തട്ടിപ്പ് സംഘത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറാണാകുളം സ്വദേശികളായ യുവമോഡല്‍ അടക്കം രണ്ട് സ്ത്രീകളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. മാര്‍ച്ച്‌ എട്ടിന് വാളയാറിലെ ഒരു ഹോട്ടലില്‍ സംഘം ഇവരെ പൂട്ടിയിട്ട് പണവും സ്വര്‍ണവും അപഹരിച്ചു എന്നാണ് പരാതി. മോഡലിങ്ങിനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സ്വര്‍ണക്കടത്തിന് കൂട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും മുറിയില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്മാറാന്‍ തയ്യാറാകുന്നില്ല; മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഇന്ത്യ ചൈന ഇരു വിഭാഗത്തിലെ സേനാപിന്മാറ്റം വിഷയത്തില്‍ മെല്ലെപ്പോക്ക് കാട്ടുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യരംഗത്ത്. സൈനികതല തീരുമാനത്തിന് സമാനമായി സമയബന്ധിതമായി സേന പിന്മാറ്റം നടത്തിയില്ലെങ്കില്‍ അത് ഉഭയകക്ഷി ബന്ധങ്ങളെ കൂടുതല്‍ വഷളാകും എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യയുടെ ചെറുത്തു നില്‍പ്പിനിടയില്‍ ഗാല്‍വാനില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതായി ബീജിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സേനാതലത്തില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം എത്രയും വേഗം എപ്രിലിലെ സാഹചര്യം ഇരുസൈന്യവും മേഖലയില്‍ പുനസ്ഥാപിക്കും വിധം നടപടികള്‍ സ്വീകരിക്കണം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരണപ്പെട്ടു. അതിഞ്ഞാലിലെ കെ എം ബഷീര്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാണിക്കോത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. അതിഞ്ഞാലിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍- ഫാത്വിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: സാഹിന (ഉദുമ, പാക്യാര). മക്കള്‍: ഷഹബാദ്, സാബിദ്, ഷഹബാസ് (മൂന്ന് പേരും പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്). സഹോദരങ്ങള്‍: മുഹമ്മദ് (ഓട്ടോഡ്രൈര്‍), മുസ്തഫ, ഹമീദ് (ഇരുവരും ഗള്‍ഫ്), ആമിന, സഫീന, പരേതനായ അസിനാര്‍. മൃതദേഹം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

24 മണിക്കൂറില്‍ 17,296 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് മരണസംഖ്യ 15,000 കടന്നു

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 17,296 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 4,90,401 ആയി വര്‍ധിച്ചു. ഇതില്‍ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 15,301 പേരാണ് മരിച്ചത്. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കുപ്രകാരം നിലവില്‍ 1.89 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1.47 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. 6931 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 73,780 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 2429 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 70,977 പേര്‍ക്ക് രോഗമുണ്ട്. ഗുജറാത്തില്‍ 29520, രാജസ്ഥാനില്‍ 16296, ഉത്തര്‍ പ്രദേശില്‍ 20193, ബംഗാളില്‍ 15648 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ഗുജറാത്തില്‍ 1753…