ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും

ഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാന കാരണം. 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ് എന്നിരുന്നാലും ഈ ദ്വീപിന്മേലുള്ള ചൈനയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടോക്കിയോയ്ക്ക് തെക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്. ഇന്ത്യയെ…

നേപ്പാളിന്റെ പ്രകോപനങ്ങള്‍ തുടരുന്നു; അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ തടഞ്ഞു; ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണയില്‍

പട്‌ന: ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയതിന് പിന്നാലെ നേപ്പാളിന്റെ പ്രകോപനങ്ങള്‍ തുടരുന്നു. അതിര്‍ത്തിയിലുള്ള ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ പൊലീസ് തടഞ്ഞു. മഴക്കാലം കനത്തതോടെ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കമാണ് നേപ്പാള്‍ തടഞ്ഞത്. ഇതോടെ, സംസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിലായി. സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിഹാര്‍ ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ‘വാല്‍മീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതില്‍ 19എണ്ണം നേപ്പാളിലാണ്. അവര്‍ അവിടെ ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്, ഇതിന് മുന്‍പ് ഇങ്ങനെയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് അവിടെയെത്തി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ അപകടമാകും സംഭവിക്കുക’-ഝാ പറഞ്ഞു. ഈസ്റ്റ് ചംപാരന്‍ ജില്ലയിലെ ലാല്‍ബകേയ നദിയിലെ തടയണയുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങളും നേപ്പാള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും മണ്‍സൂണിന് മുന്‍പ് ഇവിടങ്ങളില്‍ ബിഹാര്‍ അറ്റകുറ്റ പണികള്‍ തീര്‍ക്കാറുണ്ട്.…

ക്വാറന്റൈന്‍ പൂര്‍ത്തിയായി, കോവിഡ് ഫലം നെഗറ്റീവെന്ന് ദിലീഷ് പോത്തന്‍

      സംവിധായകന്‍ ദിലീഷ് പോത്തന്റെ കോവിഡ് ഫലം നെഗറ്റീവ്. ആഫ്രിക്കയില്‍നിന്നും സിനിമാ ഷൂട്ടിങ്ങിനുശേഷം നാട്ടിലെത്തിയ ദിലീഷ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ ആറിനാണ് ദിലീഷ് പോത്തനും സംഘവും നാട്ടില്‍ മടങ്ങിയെത്തിയത്. ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയില്‍ പോയത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം ആഫ്രിക്കയില്‍ കുടുങ്ങി. 71 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാട്ടിലെത്തിയ ഉടന്‍ തന്നെ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും ക്വാറന്റൈനിലേക്ക് പോയി. സംഘത്തിലെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍…

കോവിഡ് വ്യാപനം : ബെംഗളൂരു വീണ്ടും ലോക്ക്ഡൗണിലേക്ക്

ബെംഗളൂരു • കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ കര്‍ണാടക സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു. കോവിഡ് -19 കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടിക ബി.‌ബി.‌എം‌പി അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പട്ടികയ്ക്ക് അംഗീകാരം നല്‍കും. സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ അണ്‍ലോക്ക് 1.0 പ്രഖ്യപാനം വന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ, സിലിക്കണ്‍ നഗരമായ ബെംഗളൂരു ‘ലോക്ക്ഡൗണ്‍’ മോഡിലേക്ക് തിരിയുകയാണെന്ന് നേരത്തെ തന്നെ സൂചനകള്‍ പുറത്തുവന്നിരുന്നു. നഗരത്തിനുള്ളില്‍ മരണനിരക്കും ഉയര്‍ന്നിട്ടുണ്ട്. മധ്യ ബെംഗളൂരുവിലെ ചാമരാജ്‌പേട്ട് നിയമസഭാ മണ്ഡലത്തിലെ കെആര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ആനന്ദപുര പ്രദേശം മുദ്രവെക്കാന്‍ സിവില്‍ ബോഡി ഉത്തരവിട്ടിട്ടുണ്ട്. വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന സാന്ദ്രത ഉള്ള പ്രദേശത്ത് 700 ഓളം വീടുകളിലായി 4,000 ആളുകളുണ്ട്. പ്രദേശത്ത്…

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചു

കൊച്ചി: ഇടവേളയ്ക്കു ശേഷം നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കുന്നതാണ്. ഇതിനു ശേഷം നടിയുടെ സഹോദരന്‍, നടന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്ബീശന്‍ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും. തുടര്‍ന്ന് നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച്‌ 24ന് നിര്‍ത്തിവെച്ചിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടികള്‍ നിര്‍ത്തിവെച്ചത്. ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ലോക്ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; കൊറോണ വ്യാപന ആശങ്കയില്‍ തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ശന നിയന്ത്രണങ്ങള്‍. ജില്ലയില്‍ കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്ബര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരികയാണ്. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. അമ്ബലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്ബലത്തറ എന്നീ റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇതിനൊപ്പം അട്ടക്കുളങ്ങര മുതല്‍ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും.സമരപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതല്‍ ശക്തമാക്കും.

കരമന സ്റ്റേഷന്‍ പരിധിയിലെ മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി

നേമം: കരമന സ്റ്റേഷന്‍ പരിധിയിലെ മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാലം അടച്ചത്. ഈ പ്രദേശം കൂടാതെ കാലടി, സോമന്‍ നഗര്‍, തളിയല്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയും വാഹനഗതാഗതം അനുവദിക്കില്ല എന്നും അറിയിച്ചു. ഈ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മന്‍െറ് സോണുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പ്രദേശം ബാരിക്കേഡുകളും മറ്റുമുപയോഗിച്ച്‌ കരമന പൊലീസ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇതുവഴി വാഹനഗതാഗതം അനുവദിക്കുന്നതല്ല. മേഖലയില്‍ സുരക്ഷയും കര്‍ശനമാക്കിയിരിക്കുന്നു.

പെട്രോള്‍ വില 81 കടന്നു; ഇന്ധനവില വര്‍ധനവ് തുടര്‍ച്ചയായ 16-ാം ദിവസം

തിരുവനന്തപുരം: തുടര്‍ച്ചയായ 16-ാം ദിവസവും ഇന്ധനവില വര്‍ധനവ്. ഇന്ന് പെട്രോളിന് 33 പെെസയും ഡീസലിന് 55 പെെസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വില 81 കടന്നു. 16 ദിവസത്തിനിടെ പെട്രോളിനു എട്ട് രൂപ 33 പെെസയും ഡീസലിന് എട്ട് രൂപ 98 പെെസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.28 രൂപയായി ഉയര്‍ന്നു, ഡീസല്‍ വില 76.12 രൂപ ആയി. കൊച്ചിയില്‍ പെട്രോളിന് 79.52 രൂപയും ഡീസലിനു 74.43 രൂപയുമാണ് വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്ബോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്ബനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്ബോഴും…