അഭിമന്യു കൊലക്കേസ്: രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി സഹല്‍ കീഴടങ്ങി

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) കോടതിയില്‍ കീഴടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. സഹല്‍ രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രം.അഭിമന്യൂ(Abhimanyu) കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്. 2018 ജൂലൈ രണ്ടിനു പുലര്‍ച്ചെ് മഹാരാജാസ് കോളജില്‍ ഉണ്ടായ സംഘട്ടനത്തിലാണ് രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരുന്ന അഭിമന്യു (20) മരിച്ചത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കേരളത്തില്‍ വീണ്ടും കോറോണ മരണം; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍..! അഭിമന്യൂവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15…

‘എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും, കാവൽ മാലാഖയായി ഒപ്പമുണ്ട്’: ഹൃദയം തൊടും കുറിപ്പുമായി മേഘ്ന

ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ചിരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാന്‍ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്. ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്ബോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്ബോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ…

ഉറവിടമറിയാത്ത 60 കേസുകൾ, 6 ജില്ലകളിൽ ആശങ്ക; പഠിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍ പഠിക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണു രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മാര്‍ച്ച്‌ 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുല്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയില്‍ വീണതിനു ചികിത്സ തേടിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ…

ചൈനയ്‌ക്കെതിരെ യുഎസ് പടയൊരുക്കം; അസ്വസ്ഥരായി ചൈന

ഹോങ്കോങ് : കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം. യു‌എസ്‌എസ് റൊണാള്‍ഡ് റീഗന്‍, യു‌എസ്‌എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്. നേരത്തെ വ്യാ‌പാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും…

കൊവിഡിനിടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു; സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: ( 18.06.2020) കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. സംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രീകരിക്കുമ്ബോള്‍ മറുവശത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പെരുകുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചക്കിടെ ആറ് പേര്‍ മരിച്ചു. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179. കണ്ണൂരും കാസര്‍കോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടിയത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച്‌ സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം…

ഡീസല്‍ വിലവര്‍ധന 7 രൂപയിലെത്തി; പെട്രോള്‍ വിലവര്‍ധന 6.5 രൂപയിലും

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി പന്ത്രണ്ടാംദിവസവും വര്‍ധിപ്പിച്ച്‌ എണ്ണക്കമ്ബനികള്‍. ഡല്‍ഹിയിലെ നിരക്കുകള്‍ പ്രകാരം ഇന്ന് 53 പൈസയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഡീസല്‍ വില 64 പൈസ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ ഇപ്പോഴത്തെ നിരക്ക് പെട്രോളിന് 77.81 രൂപയാണ്. ഡീസലിന് 76.43 രൂപയും. മുംബൈയിലെ പെട്രോള്‍ വില ഇപ്പോള്‍ 84.66 രൂപയാണ്. ഡീസല്‍ വില 74.93 രൂപയും. ചെന്നൈയില്‍ പെട്രോളിന് 81.32 രൂപയാണ് ഇപ്പോഴത്തെ വില. ഡീസലിന് 74.23 രൂപ. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വിലവ്യതിയാന സമ്ബ്രദായം വീണ്ടും തുടങ്ങിയതോടെയാണ് വന്‍‍തോതില്‍ വിലകയറ്റുന്ന നടപടികളിലേക്ക് എണ്ണക്കമ്ബനികള്‍ നീങ്ങിയത്. വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പിടിച്ചുപറിക്ക് പുറമെയാണ് എണ്ണക്കമ്ബനികളുടെ ഈ കൊള്ളയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ രാജ്യത്തെ ഗതാഗത സേവനങ്ങള്‍ തടസ്സപ്പെടുമെന്നും എഐഎംടിസി പറയുന്നു. അതേസമയം…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന,​ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 12881 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ‌് സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 334 പേര്‍ക്കാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 12237 ആകുകയും 366946 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 160384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 194325 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര്‍ മരിക്കുകയും ചെയ്തു.47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ…

ഇനി പ്രകോപനം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കൂ , മൂന്ന് സേനകള്‍ക്കും ഐടിബിപിക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് സേനകള്‍ക്കും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനുമാണ് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന സേനാതല ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം ചേരും. വൈകുന്നേരം 5 മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. വെര്‍ച്വലായാണ് യോഗം നടക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍, പ്രകോപിപ്പിച്ചാല്‍, അത് ഏത് സാഹചര്യമാണെങ്കിലും തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ്…