ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര-വ്യോമ-നാവിക സേനകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലാക്ക സ്‌ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ – പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. പാംഗോങ്…
Day: June 17, 2020
ഡ്രൈവര്‍ക്ക് കോവിഡ്; പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ താത്കാലികമായി അടച്ചു
തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പാപ്പനംകോട് ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചത്. ഡിപ്പോയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡ്രൈവര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടും ഡിപ്പോയോ ബസുകളോ അണുവിമുക്തമാക്കിയില്ല. രണ്ട് ദിവസത്തേക്ക് അടച്ചിട്ട് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കാനാണ് തീരുമാനം. ഡ്രൈവറുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള 17 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.സമ്ബര്‍ക്ക പട്ടികയിലുള്ളവരെ പൂര്‍ണമായി കണ്ടെത്തുക പോലും ചെയ്യാതെ സര്‍വ്വീസ് തുടങ്ങാനില്ലെന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.ജീവനക്കാര്‍ ഡ്യൂട്ടിക്ക് കയറാത്തിനാല്‍ ഇന്ന് രാവിലെ സര്‍വീസുകള്‍ നടത്തിയിരുന്നില്ല.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദറിന് 57 വയസായിരുന്നു. ദാമോദര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഒരു ഫോട്ടോഗ്രാഫര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12നാണ് ദാമോദറിനെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടില്‍ 48,019 േപര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 528 മരണവും റിപ്പോര്‍ട്ട് െചയ്തു
7 വർഷത്തെ പ്രണയ ശേഷം വിവാഹം, 15ാം ദിനം മരണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം
തൃശൂര്‍: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം. ദാമ്ബത്യം നീണ്ടു നിന്നത് വെറും 15 ദിവസം മാത്രം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹത. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും മുല്ലശേരി സ്വദേശിനിയായ ശ്രുതിയും തമ്മില്‍ കഴിഞ്ഞ ഡിസംബര്‍ 22നാണ് വിവാഹിതരായത്. ഇരുവരുടേയും ദാമ്ബത്യം നീണ്ടുനിന്നത് വെറും പതിനഞ്ചുദിവസം മാത്രം. ജനുവരി ആറിന് രാത്രി ഒമ്ബതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടില്‍ വെച്ചായിരുന്നു മരണം. ശുചിമുറിയില്‍ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേഹത്ത്…
‘ഇന്ത്യയുടെ വീരപുത്രന്മാരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു, നിങ്ങളുടെ ജീവത്യാഗം ഒരിക്കലും വെറുതെയാവില്ല’; ആദ്യ പ്രതികരണവുമായി രാജ്നാഥ് സിംഗ്
ലഡാക്കിലെ ഗാല്‍വന്‍ താഴ്‌രവരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായുള്ള സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തിയ സാഹചര്യത്തില്‍ ആദ്യമായാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണം പുറത്തു വന്നിരിക്കുന്നത്. The Nation will never forget their bravery and sacrifice. My heart goes out to the families of the fallen soldiers. The nation stand shoulder to shoulder with them in this difficult hour. We are proud of the bravery and courage of India’s breavehearts. — Rajnath Singh (@rajnathsingh) June 17, 2020 തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രതിരോധ മന്ത്രി സൈനികരുടെ മരണത്തെക്കുറിച്ച് പറഞ്ഞത്. “ഇന്ത്യന്‍ ആര്‍മി…
വിമാനം വഴി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരളം
തിരുവനന്തപുരം: ( 17.06.2020) കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരളം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും സംസ്ഥാനം ആവശ്യപ്പെടും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്…
സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പണം തട്ടൽ: റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ
കോട്ടയം : വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു എന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്കിനെ അറസ്റ്റ് ചെയ്തു . കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ (33,അരുണ്‍ സാകേതം) ആണ് പിടിയിലായത് . സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ; 25 ഓളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്ബര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നു മനസ്സിലാക്കിയും അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ് പറയുന്നു . ഇയാളുടെ കെണിയില്‍ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും നഷ്ടമായ ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില്‍ കഴിഞ്ഞ വീട്ടമ്മയെ ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട…
പളനി വീരമൃത്യു വരിച്ചത് വീടിന്റെ പാലുകാച്ചലിന് വരാനിരിക്കെ,കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി വീരമൃത്യു വരിച്ചത്. പതിനെട്ടാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി 22 വര്‍ഷമായി രാജ്യത്തെ സേവിച്ച് വരികയായിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനാല്‍ ഇനി വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പളനി ഫോണിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂര്‍ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി. പളനിയുടെ സഹോദരന്‍ ഇദയകണിയും സൈനികനാണ്.
ഐപിഎല്‍ സെപ്റ്റംബറില്‍ നടത്താന്‍ ബിസിസിഐ
കോവിഡ് ഭീതിയില്‍ വച്ച ഈ വര്‍ഷത്തെ ഐപിഎല്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. സെപ്റ്റംബര്‍ 26ന് തുടങ്ങി നവംബര്‍ 8ന് തീരുന്ന തരത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഈ തീയ്യതികളില്‍ ബിസിസിഐ നേരിയ വെല്ലുവിളികളും നേരിടുന്നുണ്ട്. ഒക്ടോബര്‍-നവംബറില്‍ ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ തിയതിയില്‍ ഐപിഎല്‍ നടത്താന്‍ സാധ്യക്കുകയുള്ളു. അതേസമയം ഓസിസ് ടൂര്‍മെന്റ് നടത്തുന്നതില്‍ നിന്നും പിന്മാറിയതായും വിവരങ്ങള്‍ ഉണ്ട്. കോവിഡ് സാഹചര്യത്തില്‍ നിമാന നിയന്ത്രണങ്ങലളും ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ കോവിജ് വര്‍ധിക്കുന്നതിനാലും ലോകകപ്പ് അസാധ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞിരുന്നു. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസികളോടും മീഡിയ പാര്‍ട്ണര്‍മാരോടും മറ്റു ഐപിലുമായി ബന്ധപ്പെട്ടവരോടും ബിസിസിഐ സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകളോടും ഐപിഎല്‍ നടത്തിപ്പിന് തയ്യാറായി നില്‍ക്കുവാനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…
ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി; അമിത ചാര്‍ജ്ജ് ഈടാക്കിയില്ലെന്ന് ഹൈക്കോടതിയില്‍ കെഎസ്‌ഇബി, ‘ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി’
കൊച്ചി: ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കെഎസ്‌ഇബി. അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോര്‍ഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നല്‍കിയതെന്നും പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുന്‍ ബില്ലുകളുടെ ശരാശരി കണക്കാക്കി നല്‍കുകയായിരുന്നു. ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി. യഥാര്‍ത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലില്‍ അഡ്‌ജസ്റ്റ് ചെയ്യും. അമിത ബില്ല് ഈടാക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണ്. ഹര്‍ജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങള്‍ കോടതിയില്‍ വൈദ്യുതി ബോര്‍ഡ് ഹാജരാക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെഎസ്‌ഇബി പറഞ്ഞു. ദ്വൈമാസ ബില്ലിങ്ങ് മാറ്റാനാവില്ല. ഈ രീതി 30 വര്‍ഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി…