തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകയുടെ കൊവിഡ് ഉറവിടം അജ്ഞാതം, കുടുംബശ്രീ യോഗങ്ങളിലടക്കം പങ്കെടുത്തു, സമ്ബര്‍ക്കപട്ടിക വിപുലം

തിരുവനന്തപുരം: കാട്ടാക്കട കുളത്തുമ്മലില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കുളത്തുമ്മല്‍ സ്വദേശിയായ ആശാ വര്‍ക്കറിനാണ് കൊവിഡ് ബാധയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി നൂറ് കണക്കിനാളുകളുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായതായാണ് വിവരം. കുടുംബശ്രീ യോഗങ്ങള്‍, തൊഴിലുറപ്പ് യോഗങ്ങള്‍, ആശുപത്രി യോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തക പങ്കെടുത്തതായാണ് വിവരം. മൂന്ന് ദിവസങ്ങളില്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്ന് കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകാത്തത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെന്‍ഷനിലായ അവര്‍ക്ക് അക്കാര്യങ്ങള്‍ ഓര്‍മ്മയില്ലാത്തതാണ് പ്രശ്നം. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് ഇന്ന് പുറത്ത് വിടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ആമച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ദിവസം ഒ.പിയിലും, മറ്റൊരു ദിവസം ഒരു യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടാക്കട പഞ്ചായത്തിലെ കൊവിഡ്…

തൂങ്ങി മരിക്കും മുന്‍പ് 12 വയസ്സുകാരി നോട്ട്ബുക്കില്‍ കുറിച്ചു ‘ഐ ആം ഗോയിങ്’; പുനര്‍വിവാഹിതയായ ശേഷം കുട്ടിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു, ആലപ്പുഴയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അമ്മയ്ക്കെതിരെ കേസെടുത്തേക്കും

ആലപ്പുഴ: ( 15.06.2020) കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. കുട്ടിയെ അമ്മ നിരന്തരമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുക്കുന്നത്. ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) വെന്ന് നോട്ടുബുക്കില്‍ കുറിച്ചിട്ടശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. ആറുമാസം മുന്‍പ് കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പരാതിയുണ്ട്. ചുണ്ടിലും പുരികത്തും ഇടതുതോളിലും ആഴത്തില്‍ മുറിവുണ്ടായി. കുട്ടിയുടെ സങ്കടം കണ്ട് പൊതുപ്രവര്‍ത്തകര്‍ പിങ്ക് പൊലീസിലും ചൈല്‍ഡ്‌ലൈനിലും വിവരമറിയിച്ചു. പിങ്ക് പൊലീസ് വീട്ടിലെത്തിയെങ്കിലും അമ്മയുടെ ഭാഗം ചേര്‍ന്ന് നാട്ടുകാരെ താക്കീത് ചെയ്യുകയായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. പിന്നീട്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് രണ്ടരവയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. അഞ്ചുവര്‍ഷം മുന്‍പ് അമ്മ…

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ ആത്മഹത്യയ്ക്ക് കാരണം അമ്മയെന്ന് നാട്ടുകാര്‍; ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നല്‍കി

ഹരിപ്പാട്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ (12)യാണ് ഇന്നലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ഏറെയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍തന്നെ ഹരിപ്പാട് ഗവ. ആശുപത്രി എത്തിച്ചെങ്കിലും അതിനുമുമ്ബുതന്നെ കുട്ടി മരണപ്പെട്ടിരുന്നു. തൃക്കുന്നപ്പുഴ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും. നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്‌എസിലെ വിദ്യാര്‍ഥിനിയായിരുന്നു ഹര്‍ഷ. മാവേലിക്കര അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ് അശ്വതി. ഇവരുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ഹര്‍ഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹര്‍ഷയുടെ അച്ഛന്‍. അശ്വതി പിന്നീട് രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ട്. അശ്വതി…

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായി; വിവാഹ ചടങ്ങുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം; വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച്‌ പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ മുഹമ്മദ് റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ തന്നെ 60 വയസ് കഴിഞ്ഞ ഇവര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ ചടങ്ങിന് ശേഷം നടക്കുന്ന വിരുന്ന് സല്‍ക്കാരത്തിലേക്ക് പാര്‍ട്ടിയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വിവാഹവേദിയാകുന്നത് ഇത് ആദ്യമാണ്. ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍.പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍…

എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്‌ച പൂര്‍ത്തിയാകും. ജൂണ്‍ അവസാന വാരത്തില്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മൂല്യനിര്‍ണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂല്യനിര്‍ണയം വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകള്‍ അവസാനിച്ചു. മേയ് 30 നു ശേഷമാണ് രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചതു തന്നെ. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ നിന്നുമുള്ള അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിനു എത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു വെല്ലുവിളിയായി. എന്നാല്‍,…

കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്‍റീനില്‍

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്‍റീനില്‍. രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരടക്കമാണ് ക്വാറന്‍റീനിലായത്. വിശേദത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കഴിഞ്ഞ 10ാം തീയതി ഈ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കി.ബസില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കും കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍…

പിടിമുറുക്കി കൊവിഡ്, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,502 പേര്‍ക്ക് ; ഇന്നലെ മാത്രം മരിച്ചത് 325 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെെ ആകെ രോഗ ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 9520 ആയി. നിലവില്‍ രാജ്യത്ത് 15,3106 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഇതുവരെ 10,7958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു. 23,544 പേര്‍ക്ക് വൈറസ് ബാധിച്ച ഗുജറാത്തില്‍ 1477 മരണവും, 41182 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1327 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 44,661 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. അവിടെ 435 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്ബാടും ഇതുവരെ 57,74,133 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ…

മരണം കവര്‍ന്ന് കോവിഡ്; തമിഴ്നാട്ടില്‍ ഇന്നലെ മാത്രം മരിച്ചത് 38 പേര്‍

രാജ്യത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. തമിഴ്‍നാട്ടില്‍ കോവിഡ് വൈറസ് ബാധിച്ച്‌ ഇന്നലെ മാത്രം 38 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറായിരവും കര്‍ണാടകയില്‍ ഏഴായിരവും കടന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്‍നാട്ടിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം. 44661 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 31896 രോഗികളും 347 മരണവും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

കടക്കലില്‍ പൊലീസുകാരന്‍ മരിച്ചത് സ്പിരിറ്റ് കഴിച്ച്‌; ഒപ്പം മദ്യപിച്ച സുഹൃത്ത് അറസ്റ്റില്‍

കടയ്ക്കലില്‍ പോലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. . ഇവര് കുടിച്ചത് സ്പിരിറ്റ് ആണെന്നും വിഷ്ണുവാണ് ഇത് എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ പോലീസുകാരന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരന്‍, ഇട്ടിവ ചരിപ്പറമ്ബ് രോഹിണിയില്‍ ചന്ദ്രന്‍ പിള്ളയുടെ മകന്‍ അഖില്‍ (കണ്ണന്‍-35) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. വെള്ളിയാഴ്ച ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛര്‍ദ്ദിയുണ്ടായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷി(28)നെയും ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സ്പിരിറ്റ് കലര്‍ന്ന മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധന കഴിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.

മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം ഇന്ന് ക്ലിഫ് ഹൗസില്‍; അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കുകൊള്ളും

തിരുവനന്തപുരം : മുഖ്യമന്ത്രി വീണ തൈക്കണ്ടിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. ക്ലിഫ് ഹൗസില്‍ വെച്ച്‌ നടക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. സ്പ്രിങ്ക്‌ളര്‍ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണയുടെ ഐടി കമ്ബനിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. സ്പ്രിങ്ക്‌ളറിന് ഇടനില നിന്നത് വീണയുടെ എക്‌സലോജിക് സൊല്യൂഷന്‍ എന്ന കമ്ബനിയാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് പുനര്‍വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. അബൂബക്കറിന്റെ (ലാവ്‌ലിന്‍) രാഷ്ട്രീയ ബിനാമിയാണെന്ന് മുഹമ്മദ് റിയാസെന്നും നേരത്തെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ മുഹമ്മദ് റിയാസ് സംസ്ഥാന നേതൃപദവിക്ക് ശേഷം 2017ലാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2009ലെ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചെങ്കിലും എം.കെ. രാഘവനോട് പരാജയപ്പെട്ടു. വീണയുടേയും മുഹമ്മദ് റിയാസിന്റേയും പുനര്‍ വിവാഹമാണ്.