കോവിഡ് 19 ; കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് രോഗബാധ ; 30 ലേറെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദ്ദേശം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. സ്രവ സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥനെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്. മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം, പിഎച്ച്‌ഡിയുള്ള അദ്ധ്യാപകരുടെ എണ്ണം, മൊത്തം ബജറ്റും വിനിയോഗവും, പ്രസിദ്ധീകരണങ്ങളും അവയുടെ നിലവാരവും, നേടിയ പേറ്റന്റുകള്‍, പഠിച്ചിറങ്ങുവരുടെ ജോലി സാധ്യതയും ഉപരിപഠന അവസരവും, ബിരുദം കഴിഞ്ഞിറങ്ങു വിദ്യാര്‍ത്ഥികള്‍ക്കു പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടാറുണ്ടോ?, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികളുടെ ശതമാനം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സമൂഹത്തിലുള്ള മതിപ്പ്, മത്സരക്ഷമത എിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിട്ടുള്ളത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും തമ്മിലുളള വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നതില്‍ പലരുടേയും ഉറക്കം നഷ്ടപ്പെട്ട മട്ടാണ്. ഇരുവരേയും മതവും രാഷ്ട്രീയ പശ്ചാത്തലവും വ്യക്തിജീവിതവും അടക്കമുളളവ വലിച്ചിഴച്ചാണ് പലരുടേയും പ്രതികരണം. മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹം കഴിക്കണമെങ്കില്‍ തങ്ങളുടെ അനുവാദം വേണം എന്ന മട്ടിലാണ് ചിലരുടെ പ്രതികരണങ്ങളെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തുറന്നടിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിന്റെ പ്രതികരണം. ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ‘ ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ…

നൂറില്‍ തിളങ്ങി പഞ്ച രത്‌നങ്ങള്‍; എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇടംപിടിച്ച്‌ ജില്ലയിലെ അഞ്ച് കോളേജുകള്‍

തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്. മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം,…

ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവ്; ഇളവ് നല്‍കുക ഇവര്‍ക്ക്

ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവര്‍ക്കും സമ്ബൂര്‍ണ ലോക്ഡൗണ്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്.