സംസ്ഥാനത്ത് ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപ തന്നെ; ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.ഡിവിഷന്‍ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ മിനിമം ചാര്‍ജായ എട്ട് രൂപ തന്നെയായിക്കും ബസ് ചാര്‍ജ്. നേരത്തെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി ഉത്തരവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു നേരത്തെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടിതയെ സമീപിക്കുകയായിരുന്നു. ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. ഇൗ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ്…

കണ്ണൂരില്‍ മരിച്ചയാള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

കണ്ണൂര്‍: വ്യാഴാഴ്​ച അര്‍ധരാത്രി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ്​ കോവിഡ്​ പോസറ്റീവ്​ ആണെന്ന്​ കണ്ടെത്തിയത്​. ഒമ്ബതാം തീയതി മുംബൈയില്‍നിന്ന്​ നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ കണ്ണൂര്‍ കോവിഡ്​ സ​െന്‍ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്​ പരിയാരം മെഡിക്കല്‍ കോളജി​േലക്ക്​ മാറ്റി.

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേം

തിരുവനന്തപുരം: ( 12.06.2020) മധ്യ-കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം ഇപ്പോള്‍ വടക്ക് ആന്ധ്രാ പ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ നിലനില്‍ക്കുന്നു. പ്രത്യേക മുന്നറിയിപ്പ് 12-06-2020 മുതല്‍ 16-06-2020 വരെ: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മധ്യ-കിഴക്ക് അറബിക്കടല്‍, കര്‍ണാടക, തെക്ക്-മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 12-06-2020 മുതല്‍ 15-06-2020…

ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ടില്‍ തിളങ്ങി നവ്യ നായര്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ ലോക്ക് ഡൗണിലെ ആദ്യ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാരമ്ബര്യ വസ്ത്രരീതിയില്‍ അതീവ സുന്ദരിയായിട്ടാണ് നവ്യ ചിത്രത്തിലുള്ളത്. മഞ്ഞ കസവ് സാരിയ്ക്കൊപ്പം ഡിസെെനര്‍ പിങ്ക് ബ്ളൗസാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഓപ്പണ്‍ ഹെയര്‍സ്റ്റയിലില്‍, കേള്‍സ് ഉപയോഗിച്ച്‌ മുടിയഴകിന്റെ വശ്യത ഒന്നുകൂടെ കൂട്ടിയിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പിങ്ക് പൊട്ട് അണി‌ഞ്ഞാണ് അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. നടി തന്നെയാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ; ചിരഞ്‍ജീവിയെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും

കന്നഡ നടന്‍ ചിരഞ്‍ജീവി സര്‍ജയുടെ മരണം ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നതും കുഞ്ഞിനെ കാണാനാകാതെയാണ് ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയതുമെന്ന വാര്‍ത്തയും വിഷമിപ്പിക്കുന്നതായിരുന്നു. ചിരഞ്‍ജീവി സര്‍ജ അച്ഛനാകാന്‍ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തായ യോഗിഷ് ദ്വാരകിഷ് പറയുന്നു. ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജും ഒന്നിച്ചഭിനയിച്ച ആട്ടഗാര എന്ന സിനിമയുടെ നിര്‍മ്മാതാവാണ് യോഗിഷ് ദ്വാരകിഷ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ആട്ടഗാര എന്ന സിനിമയുടെ കഥ പറയുമ്ബോള്‍ അത് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അത് കൊമേഴ്‍സ്യലായിരുന്നില്ല. കാമ്ബുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ. മേഘ്‍നയുമായി ഏറെ…

ഇ-ചെലാന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്; സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് എറണാകുളത്ത്

കൊച്ചി: ഇ-ചെലാന്‍ സംവിധാനത്തിലൂടെ എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സമ്ബൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ സോഫ്റ്റ് വയറുമായി ഇ-ചെലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വാഹനത്തെ വാഹന്‍ സംവിധാനത്തിലൂടെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും. നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്ബാകെ എത്തിക്കുവാന്‍ ഇ-ചെലാന്‍ സംവിധാനത്തിലൂടെ അനായാസം സാധിക്കും. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍…

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം റിട്ട എ.എസ്.ഐ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. തിരുവനന്തപുരം തൊഴുവന്‍കോട് സ്വദേശി ലീലയാണ് മരിച്ചത്. ലീലയെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ ആത്മഹത്യ ചെയ്തു. പൊന്നനും റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്.ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്. ഇന്നലെ ബന്ധുവിന്‍റെ വീട്ടിലായിരുന്ന പൊന്നന്‍ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാഗ്വാദം കടുത്തതോടെ പൊന്നന്‍ ഭാര്യയെ പട്ടിയല്‍ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊന്നന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലന്‍സ് ഉടനെ സ്ഥലത്ത് എത്തി ലീലയെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു. ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്…

പുനര്‍വിവാഹം അരുതാത്തതാണോ‍?; മുഹമ്മദ് റിയാസിനെ പിന്തുണച്ച്‌ ഷീബ അമീര്‍

കോഴിക്കോട്: ഡി.വൈഎഫ്.ഐ ദേശീയ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെ പിന്തുണച്ച്‌ ബന്ധുവും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിനെ പിന്തുണച്ച്‌ പിതാവിന്‍റെ സഹോദരിയായ ഷീബ അമീര്‍ രംഗത്തെത്തിയത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് അരുതാത്തതാണോ എന്ന ചോദ്യവും ഷീബ അമീര്‍ ഉന്നയിച്ചു

വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാര്‍വതിക്കെതിരെ സാന്ദ്രാ തോമസ്

തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌വുമണുമായ സീമ വിനീതിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം എന്ന ഒറ്റവാക്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചാണ് സാന്ദ്രയുടെ പ്രതികരണം. #maalaparvathy #supportseemavineeth എന്ന ഹാഷ് ടാഗുകളോടെയാണ് സാന്ദ്ര ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ മകന്‍ ചെയ്തത് തെറ്റാണെന്നും അല്ലാതെയുള്ള സ്വകാര്യ സംഭാഷണത്തില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോോണ് തന്റെ അഭിപ്രായവ്യത്യാസം എന്നും സാന്ദ്ര പറഞ്ഞു. സാന്ദ്രയെ കൂടാതെ സിനിമ രംഗത്തുള്ളവര്‍ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍…

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍, 396 മരണം

ന്യൂഡല്‍ഹി: ( 12/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട് നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05…