പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊ​റ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു

തിരുവനന്തപുരം പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊ​റ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു.ഇത് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്നതിന് ഏ​റ്റവും അടുത്ത പൊലീസ് സ്​റ്റേഷന്‍ സൂചിപ്പിക്കും. പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബരും ഇ മെയില്‍ വിലാസവും ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയില്‍ അടയ്ക്കാം. പാസ്‌പോര്‍ട്ട് പരിശോധനയുടെ അവസ്ഥ അറിയാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്​റ്റര്‍ ചെയ്യാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സംവിധാനം. നേരത്തെ രജിസ്​റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്ബറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാം. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്ബറുകളിലേയ്ക്ക് എസ്. ഒ. എസ് കാള്‍ ചെയ്യാം. വനിതകള്‍ക്ക് സ്​റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാം. പൊലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്​റ്റത്തിലേക്ക് സന്ദേശം അയയ്ക്കാം. പൊലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക്…

കൊന്നത് കൈതച്ചക്കയില്‍ പടക്കം വെച്ച്‌, കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പിടിയിലായത് മൃഗവേട്ട സംഘം

പത്തനാപുരം: കോട്ടക്കയം വനമേഖലയില്‍ പന്നിപ്പടക്കം കടിച്ച്‌ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകരുടെ പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാര്‍. പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടില്‍ പൊടിമോന്‍ എന്ന അനിമോന്‍ (39), കലഞ്ഞൂര്‍ മലയുടെ കിഴക്കേതില്‍ വീട്ടില്‍ ശരത്(24), പാടം നിരത്തുപാറ വീട്ടില്‍ രഞ്ചിത്ത്(26) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവിലാണ്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയായ അനിമോനാണ് ആദ്യം പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും പ്രതികളില്‍ നിന്നും കണ്ടെടുത്ത കൈതച്ചക്കയും എല്ലിന്‍കഷ്ണങ്ങളും വിശദമായ ചോദ്യം ചെയ്യലിലാണ് മറ്റ് പ്രതികളെ പറ്റി വിവരം ലഭിച്ചത്. പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുളള വനമേഖലകള്‍ കേന്ദ്രീകരിച്ച്‌ കൈതച്ചക്കകളില്‍ പടക്കം വെച്ച്‌ മൃഗങ്ങളെ വേട്ടയാടി വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കാട്ടാനകളുടെ…

അഞ്ജുവിന്റെ മരണം കോളജിന് വീഴ്ച പറ്റി: എം ജി വി സി

കോട്ടയം| അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി വി എം കോളജിന് വീഴ്ച പറ്റിയെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന് ആരോപിച്ചിട്ടും വിദ്യാര്‍ഥിനിയെ വീണ്ടു പരീക്ഷാഹാളില്‍ ഇരുത്തിയത് കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടിച്ചെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് കൊണ്ട് പോകണമായിരുന്നു. പരീക്ഷാഹാളിലെ സി സി ടി വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. പൊതുജനത്തിനല്ല, സര്‍വകലാശാലക്കാണ് അത് കൈമാറണ്ടത്. ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് നല്‍കേണ്ടിയിരുന്നത് യൂനിവേഴ്‌സിറ്റിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോളജ് ഗൗവരവത്തിലെടുത്തില്ല. കോളജ് പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കും. സംഭവം നടന്ന അന്ന് വൈകീട്ട് തന്നെ ബി വി എം കോളജ് വൈസ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് നല്‍കിയത്. പരീക്ഷാ കേന്ദ്രങ്ങള്‍ വിദ്യാര്‍ഥി സൗഹൃദങ്ങളാക്കണം. ഭാവിയില്‍ ഇത്തരം…

‘നിതിനൊപ്പം മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നു, നാമറിയാതെ പോയ നന്മമരമായിരുന്നു ആ കാസര്‍കോടുകാരന്‍’- കേരളക്കര അറിയാതെ പോയ മറ്റൊരു മരണത്തെ കുറിച്ച അശ്‌റഫ് താമരശ്ശേരി

കാസര്‍കോട്: നിയമ പോരാട്ടത്തിലൂടെ ഭരണകൂടങ്ങള്‍ പോലും കണ്ണു തിരിച്ച പ്രവാസികളുടെ തിരിച്ചു വരവിന് നിമിത്തമായ നിതിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ആക്‌സ്മിക മരണത്തിന്റെ സങ്കടത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല മലയാളക്കര. അവന്റെ പ്രിയപ്പെട്ടവള്‍ ആതിരയും അവന് കാണാന്‍ കഴിയാത്ത കുഞ്ഞോമനയും ഒരുവിങ്ങലായി തളംകെട്ടി നില്‍ക്കുകയാണ് നെഞ്ചകത്തിപ്പോഴും. അപ്പോഴിതാ അകാലത്തില്‍ പൊഴിഞ്ഞു പോയ മറ്റൊരു യുവാവിനെ കുറിച്ച മലയാളികളെ അറിയിക്കുകയാണ് സമാൂഹ്യ പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി. ഷാര്‍ജയില്‍ നിന്ന് നിതിന്റെ മൃതശരീരം കയറ്റി അയച്ച എയര്‍ അറേബ്യ വിമാനത്തില്‍ മറ്റൊരു മൃതശരീരം കൂടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. കാസര്‍കോടുകാരനായ ഷാജന്‍ പള്ളയില്‍ എന്ന യുവാവായിരുന്നു അത്. നിതിനെ പോലെ ഷാജനും ഒരു നന്മമരമായിരുന്നു എന്ന് പറയുന്നു അഷ്‌റഫ്. കഴിഞ്ഞ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് ഈ യുവാവ്. കടബാധ്യതയാണ് ഇയാളെ ഗള്‍ഫിലെത്തിച്ചത്. ഹൃദയാഘാതം തന്നെയായിരുന്നു മരണ കാരണം.…

കോവിഡ്: തിരുവനന്തപുരം സ്വദേശി യൂ.എ.ഇയില്‍ മരിച്ചു

അല്‍ഐന്‍: കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം കൊയ്ത്തൂര്‍കോണം സ്വദേശി അബ്ദുല്‍ അസീസ് അല്‍ഐനില്‍ നിര്യാതനായി. 53 വയസ്സായിരുന്നു. അബുദാബി ക്ലീവ് ലാന്‍ഡ് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. 23 വര്‍ഷമായി അല്‍ അമാന്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര്‍ കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കള്‍:സുഹൈല്‍, സാദിഖ്, ഫാത്തിമ. സഹോദങ്ങള്‍: ജമാല്‍ (അബുദാബി), അഷ്‌റഫ്‌, റംല, റാഹില ബീവി, റജ്ല, റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡ് കൈവശം വച്ചിരുന്നത് അശ്വിന്‍; പിതാവ് ആവശ്യപ്പെട്ട പണം നല്‍കാതെ വന്നതോടെ കാര്‍ഡുകള്‍ തിരികെ ആവശ്യപ്പെട്ടു; തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ അശ്വിന്‍ പിതാവിനെ ചുവരിനോട് ചേര്‍ത്ത് മൂക്കിനിടിച്ചു; തള്ളി താഴെ ഇട്ടതോടെ നെറ്റിയിലും ഗുരുതരമായ മുറിവ് ഉണ്ടായി; കൊലപാതകത്തിന് ശേഷവും മകന്‍ മദ്യപാനം തുടര്‍ന്നു

തിരുവനന്തപുരം : മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ കെ.ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിലേക്കു നയിച്ചത് ഒപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. അശ്വിന്‍(34) കുറ്റം സമ്മതിച്ചെന്നും കേസില്‍ മറ്റു പ്രതികളില്ലെന്നും ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.ബിജു അറിയിച്ചു. പെന്‍ഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹന്‍ തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ അശ്വിന്റെ കൈവശമായിരുന്നു. ആവശ്യപ്പെട്ട പണം അശ്വിന്‍ നല്‍കാത്തതിനാല്‍ ഈ കാര്‍ഡുകള്‍ തിരികെ ആവശ്യപ്പെട്ടതാണു കയ്യാങ്കളിയെത്തുടര്‍ന്നുള്ള കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിന്‍ പിതാവിനെ ചുവരിനോടു ചേര്‍ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കില്‍ ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി. ദീര്‍ഘനേരം ചികിത്സ കിട്ടാതെ…

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള 15 സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശപ്രകാരണമാണ് സംഘം രൂപീകരിച്ചത്. 2017 മേയ് 19 രാത്രിയിലാണു സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാന്‍ കാരണം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടു മാസം മുന്‍പു പെണ്‍കുട്ടി…

ജനങ്ങള്‍ എതി‍ര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ല; എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി; ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം; മണിയെ പരിഹസിച്ച്‌ കാനം

തൃശൂര്‍ : അതിരപ്പിള്ളി പദ്ധതിയില്‍ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളിയും എതിര്‍പ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങള്‍ എതി‍ര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇലക്‌ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച്‌ നിലപാടെടുക്കുന്നത് അതിന്‍റെ സംസ്ഥാന സമിതിയാണ്. എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങള്‍ എതിര്‍പ്പിച്ച്‌ പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്‍റെയും തന്‍റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു.

യുഎസ്സില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നു, മരണം 1.12 ലക്ഷത്തിലധികം

യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ചത് 20 ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകളുള്ള യുഎസ് കഴിഞ്ഞാല്‍ രണ്ടാമത് ബ്രസീലും മൂന്നാമത് റഷ്യയുമാണ്. യുഎസ്സിലെ 20 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയുമാണ്. കാലിഫോര്‍ണിയയിലെ വിഖ്യാതമായ ഡിസ്നി ലാന്‍ഡ് പാര്‍ക്ക് ഘട്ടം ഘട്ടമായി ജൂലായി തുറക്കും. 1,12,924 പേര്‍ കോവിഡ് മൂലം യുഎസ്സില്‍ മരിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം കേസുകള്‍ വന്നിരിക്കുന്നത്. 30542 കേസുകള്‍. 68019 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ രോഗം ഭേദമായി. യുകെയില്‍ 41213 പേര്‍ മരിച്ചു. ബ്രസീലില്‍ 39680 പേര്‍. ഇറ്റലിയില്‍ മരിച്ചത് 34114 പേര്‍. ഫ്രാന്‍സില്‍ 29322 പേരും സ്‌പെയിനില്‍ 27136 പേരും മെക്‌സിക്കോയില്‍ 15357 പേരും കോവിഡ് മൂലം മരിച്ചു.

വീടുകളിലെ പാല്‍ക്കച്ചവടം വഴി നിരവധി വീട്ടമ്മമാരുമായി അടുപ്പം; രണ്ടു മക്കളുടെ അമ്മയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു, പണവും സ്വര്‍ണവും തട്ടിയെടുത്തു; മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു; യുവാവ് പിടിയില്‍

കിളിമാനൂര്‍ : കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിനി ഒരാഴ്ച മുമ്ബ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ എന്ന അരുണ്‍ എസ്. നായര്‍ (27) അറസ്റ്റിലായി. രണ്ടു മക്കളുള്ള വീട്ടമ്മയുമായി ദീര്‍ഘകാലം അടുപ്പം പുലര്‍ത്തിയ അരുണ്‍ അവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അരുണ്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച്‌ രണ്ടു ദിവസത്തിനുള്ളിലാണ് ആത്മഹത്യ. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോ ഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്നത് വഴി പല സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ പീഡന വിവരങ്ങളും സാമ്ബത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു. മരണ ദിവസം എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന അരുണ്‍ അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.