കോപ്പിയടി ആരോപണം ;സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ എം ജി സര്‍വകലാശാല

കോട്ടയം: കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ എം.ജി സര്‍വകലാശാലയുടെ അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. അഞ്ജുവിനോടൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.മരിക്കുന്നതിന് തൊട്ടു മുമ്ബ് അഞ്ജുവിന്റെ ഫോണില്‍ നിന്ന് സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദപരിശോധനയ്ക്ക് സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. സര്‍വകലാശാലയുടെ മൂന്നംഗ അന്വേഷണ സമിതിയാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നത്. അഞ്ജു പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജില്‍ സംഘം പരിശോധന നടത്തും. കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ സമിതി പരീക്ഷാഹാളിലെ നടപടി ക്രമങ്ങളും പരിശോധിക്കും. ഹാള്‍ടിക്കറ്റിന്റെ പുറകില്‍ അഞ്ജു പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നുവെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഹാള്‍ടിക്കറ്റിലെ കൈപ്പട അഞ്ജുവിന്റേതല്ലെന്നും നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നുമാണ് വീട്ടുകാരും…

ജയമോഹന്‍ തമ്ബിയുടെ കൊലപാതകം: പണത്തെ ചൊല്ലിയുള്ള തര്‍ക്കം, കുറ്റം സമ്മതിച്ച്‌ മകന്‍

കൊച്ചി: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ.ജയമോഹന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ മകന്‍ അശ്വിന്‍. മദ്യത്തിനുള്ള പണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. മദ്യലഹരിയിലായിരുന്നതിനാല്‍ പൂര്‍ണമായി ഓര്‍ത്തെടുക്കാനാവുന്നില്ലെന്നാണ് അശ്വിന്റെ മൊഴി. നെറ്റിയിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ജയമോഹന്‍ തമ്ബിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അശ്വിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിനെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ചയാണ് കെ. ജയമോഹന്‍ തമ്ബിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന്‍ അശ്വിനും താമസിച്ചിരുന്നെങ്കിലും മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നിതിനെ അവസാനമായി ആതിര കണ്ടു, വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലെത്തി, മൃതദേഹം കണ്ടത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌

കോഴിക്കോട്: ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്ര ന്‍റെ മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കടുത്ത നിയന്ത്രണത്തിലാണ് ആതിരയെ നിതി ന്‍റെ മൃതദേഹം കാണിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വീല്‍ചെയറിലാണ് ആതിരയെ മൃതദേഹം കാണിച്ചത്. ആതിരയ്ക്കൊപ്പം ഡോക്ടര്‍മാരും ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് ആതിരയെ മൃതദേഹം കാണിച്ചത്. പൊട്ടികരഞ്ഞു കൊണ്ടാണ് ആതിര മൃതദേഹത്തിന് മുന്നിലിരുന്നത്. ആതിരയെ മൃതദേഹം കാണിച്ച ശേഷം സ്വദേശമായ കോഴിക്കോട് പേരാമ്ബ്രയിലേക്ക് നിതി ന്‍റെ മൃതദേഹം കൊണ്ടുപോയി . രണ്ടുദിവസം മുമ്ബാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐ.സി.യുവില്‍ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. ശേഷമാണ് വീല്‍ചെയറില്‍ ആതിരയെ…