ഉത്ര വധക്കേസ്: കടിച്ചത് ടിന്നിലാക്കി സൂരജ് കൊണ്ടുവന്ന പാമ്ബു തന്നെ; ഡിഎന്‍എ റിപ്പോര്‍ട്ട്

കൊല്ലം: ഉത്ര വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യ പ്രതി സൂരജിനെ കുടുക്കി നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നു. ഭര്‍ത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്ബുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ നിര്‍ണ്ണായകമാകുന്നത് ശാസ്ത്രീയ മായ തെളിവുകളാണ്. അതിനാല്‍ തന്നെ ശാസ്ത്രീയമായ തെളിവുകള്‍ വളരെ കൃത്യതയോടെ തന്നെ ശേഖരിക്കുവാന്‍ അന്വേഷണ സംഘം മുന്‍കൈ എടുത്തിരുന്നു. ടിന്നിലുണ്ടായിരുന്ന പാമ്ബിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്ബു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്ബിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്. സൂരജ് കൊണ്ടുവന്ന പാമ്ബു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

ഒടുവില്‍ ടിക്കറ്റ്; കപ്പല്‍ യാത്രയില്‍ കോവിഡ്, പിന്നാലെ മരണം: കണ്ണീര്‍ വിഡിയോ

തൃശൂർ∙ ‘മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നു. മാലദ്വീപില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലില്‍ ടിക്കറ്റ് കിട്ടിയത് അവസാന നിമിഷമാണ്. ഇന്ത്യന്‍ ഹൈക്കമ്മിഷനോടും നേവിയോടും പ്രത്യേക നന്ദി. നാട്ടില്‍ എത്താന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍..’. ഇന്നലെ മരിച്ച ചാലക്കുടി വി.ആര്‍.പുരം സ്വദേശി ഡിനി ചാക്കോയുടെ വാക്കുകളാണിത്. മാലദ്വീപില്‍ കോളജ് ലക്ചററായിരുന്നു ഡിനി‍. ഭാര്യ ജിനു നഴ്സും. മകനും ഭാര്യാമാതാവിനുമൊപ്പം മാലദ്വീപില്‍നിന്നു കപ്പല്‍ മാര്‍ഗമാണ് കൊച്ചിയില്‍ എത്തിയത്. മകന്‍ പിഞ്ചു കുഞ്ഞായിരുന്നതിനാല്‍ കുടുംബത്തത്തോട് വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിർദേശിച്ചു.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആദ്യം രോഗം ബാധിച്ചത് ഡിനിക്കായിരുന്നു. മേയ് പതിനാറിന് ഡിനി ചാക്കോയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കി. കുടുംബാംഗങ്ങളുടെ രോഗം ഭേദപ്പെട്ടു. പക്ഷേ, ഡിനിയുടെ ആരോഗ്യനില വഷളായി. വൃക്കകളെ രോഗം ബാധിച്ചു. ശ്വാസകോശത്തില്‍ ന്യുമോണിയ…

ഉരുക്കി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ്;കാണിക്ക സ്വര്‍ണം 1200 കിലോയിലേറെ

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ചസ്വർണാഭരണങ്ങൾ ഉരുക്കി ശുദ്ധീകരിച്ചു റിസർവ് ബാങ്കിൽ ബോണ്ടായി വയ്ക്കാൻ ആലോചന. തത്വത്തിൽ തീരുമാനമായെന്നും എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണാഭരണങ്ങളുടെ കണക്കെടുപ്പു നടക്കുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്കും പൂജയ്ക്കും നിത്യാരാധനയ്ക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ സ്വർണാഭരണങ്ങളും കാണിക്കയായി ലഭിച്ച താലി, സ്വർണ നാണയം തുടങ്ങിയവയുമാണ് ഉരുക്കാൻ ഉദ്ദേശിക്കുന്നത്. ഈ ആഭരണങ്ങൾ ഇപ്പോൾ ക്ഷേത്ര സ്ട്രോങ് മുറികളിൽ മുദ്രപ്പൊതികളാക്കി സൂക്ഷിച്ചിരിക്കുകയാണ്. എല്ലാം കൂടി 1200 കിലോഗ്രാമിലധികം സ്വർണം ഉണ്ടാകുമെന്നാണു പ്രാഥമിക കണക്ക്. റിസർവ് ബാങ്ക് ബാങ്ക്ഈ സ്വർണത്തിനു 2% പലിശയും ദേവസ്വം ബോർഡിനു നൽകും. ദേവസ്വം ബോർഡിന്റെ പേരിലാകും സൂക്ഷിക്കുക. യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഔദ്യോഗിക തീരുമാനം. കണക്കെടുപ്പ് ഇൗ മാസം പൂർത്തിയാക്കും. ഗുരുവായൂർ, തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിലെയും…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്; ഒരു ദിവസം 331 മരണം,രോഗഭീതി ഒഴിയാതെ ഇന്ത്യ, ആകെ രോഗബാധിതര്‍ 2.66 ലക്ഷം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്. കൂടാതെ 331 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 7,466 ആയി ഉയര്‍ന്നു. ഇതുവരെ 2.66 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.29 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും 1.29 ലക്ഷമാണ്‌. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ സ്ഥലങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. ഡല്‍ഹിയില്‍ ആകെ 29,943 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതുവരെ 874 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 1,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 33,229 ആയി. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം അരലക്ഷം കടന്നു. കേരളത്തില്‍ ഇന്നലെ 91 പേര്‍ക്കാണ് കൊവിഡ്…

ദുരാഭിമാന വധശ്രമം; പ്രതിയുടെ അറസ്റ്റ് ഇന്ന്

കോട്ടയം: മൂവാറ്റുപുഴയില്‍ സഹോദരിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി മൂവാറ്റുപുഴ സ്വദേശി ബേസില്‍ എല്‍ദോസിനെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് നഗരത്തിലെ ആളൊഴിഞ്ഞെ കെട്ടിടത്തില്‍ നിന്ന് പിടികൂടിയിരുന്നു. അഖിലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കവലയില്‍ ചൊവ്വാഴ്ച ബേസിലിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. സഹോദരിയുമായി പ്രണയത്തിലായ അഖില്‍ ശിവനെ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് ബേസില്‍ റോഡില്‍ വച്ച്‌ വെട്ടിയത്. തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്.

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

കോട്ടയം∙ പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്. ഹാള്‍ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാര്‍ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയര്‍ത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകള്‍ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയാണ് അ‍ഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍നിന്നു കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജു. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. എന്നാല്‍ മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നും പിതാവ് പറ‍ഞ്ഞു.…

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍റെറി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍റെറി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച്‌ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം വീഡിയോകോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബഹുനിലമന്ദിരം കൂടി പ്രവര്‍ത്തനക്ഷമമായതോടെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പഠനപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാകാന്‍ സഹായിക്കും. കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കും. വിദ്യാര്‍ത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെയത്തിക്കാനാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ അംഗീകരമാണ് ലഭിച്ചത്. ടി.വിയോ മൊബൈല്‍ഫോണ്‍ സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പ്രാദേശിക സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ലഭ്യമാക്കിയ 1,20,000 ലാപ്ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആര്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകില്ല. ആധുനികരീതിയില്‍ മൂന്ന്…