ഗര്‍ഭിണിയായ ആനയെ കൊന്ന കേസിലെ ഒന്നാം പ്രതി അബ്ദുള്‍ കരീം, രണ്ടാം പ്രതി മകന്‍ റിയാസുദ്ദീന്‍, ഇരുവരും ഒളിവില്‍; തേങ്ങയില്‍ പടക്കം വെച്ചത് വില്‍സണ്‍

പാലക്കാട് : ഗര്‍ഭിണിയായ ആനയെ തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു വച്ചാണ് കൊന്നതെന്ന് കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയും തോട്ടത്തിലെ ജീവനക്കാരനുമായി വില്‍സണ്‍ താന്‍ ആണ് തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു നിറച്ചതെന്ന് വെളിപ്പെടുത്തി. അതേസമയം കേസിലെ ആദ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ റബര്‍ എസ്റ്റേറ്റ് ഉടമകളാണ്. ഒന്നാം പ്രതി അബ്ദുള്‍ കരീം, രണ്ടാംപ്രതി മകന്‍ റിയാസുദ്ദീന്‍ എന്നിവരാണ് ഒളിവില്‍ പോയത്. അബ്ദുള്‍ കരീം ആയിരുന്നു നിലമ്ബൂരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങിയത്. കാട്ടുപന്നികളെ വേട്ടയാടി മാംസം വില്‍ക്കുന്നത് ഇവര്‍ പതിവാക്കിയവാരാണെന്ന് പോലീസ് കണ്ടെത്തി. തേങ്ങ നെടുകെ കീറി സ്‌ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം വില്‍സണ്‍ നിര്‍മിച്ചു നല്‍കിയത്. നേരത്തെ ഇവര്‍ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം ഇവര്‍ പന്നികളെ ഇതിനു മുമ്ബും പിടികൂടി വിറ്റഴിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കിയ സ്ഥിതിക്ക് ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 27നാണ്…

കണിയാപുരം കൂട്ടബലാത്സംഗം: ഭര്‍ത്താവടക്കം 7 പേര്‍ കസ്‌റ്റഡിയില്‍; പോക്‌സോ ചുമത്തും

തിരുവനന്തപുരം> കണിയാപുരത്ത് യുവതിയെ മദ്യം കുടിപ്പിച്ച്‌ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവടക്കം 7 പേര്‍ കസ്റ്റഡിയില്‍. കഠിനകുളം പൊലീസാണ് കേസെടുത്തത്. യുവതിയുടെ 5 വയസുള്ള മകനെ മര്‍ദിച്ചതില്‍ പ്രതികള്‍ക്കെതിരെ പോക്സോ കേസും ചുമത്തും. സംഭവത്തില്‍ വനിയാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.കസ്റ്റഡിയിലുള്ള മുഴുവന്‍ പേരും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരാണ്. യുവതിയുടെ മൊഴിയെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയുള്ളവരുടെ പങ്ക് അന്വേഷിക്കുയാണെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതി ഭര്ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഭര്ത്താവ് യുവതിയെ വാഹനത്തില് കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച്‌ ഭര്ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.സംഭവസമയത്ത് കുട്ടിയും കൂടെ ഉണ്ടായിരുന്നു. അതിനിടെ വീട്ടില്നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.കുട്ടിയെയും തന്നേയും സിഗററ്റ് വെച്ച്‌…

ലാലേട്ടന്റെ സ്വന്തം സുചിത്രയുടെ ജന്മദിനംഇന്ന് ; മോഹന്‍ലാലും പ്രണവും

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പ്രിയതമ സുചിത്രയും മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട വ്യക്തിയാണ്. ഇന്ന് ഈ ലോക്ക്ഡൗണില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ ഒരുക്കുകയാണ് മോഹന്‍ലാലും മകന്‍ പ്രണവും. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപേരാണ്‌ കണ്ടത്. മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്ബെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ ഒപ്പമില്ല. അമ്മ കൊച്ചിയിലെ വീട്ടിലാണുള്ളത്. ലോക്ക്ഡൗണില്‍ പാചകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലാലേട്ടന്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്ന സുചിത്ര പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സിനിമാമേഖലയെയും പ്രതികൂലമായി ബാധിച്ചതിനാല്‍, താരങ്ങളെല്ലാം കുടുംബത്തോടൊപ്പം സന്തോഷകരമാക്കുകയാണ്.

ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കണ്ണൂര്‍: സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടുള്ള കോടതി ഉത്തരവ്. നൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്‍റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.

ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം; സസ്യലതാദികളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും പ്രധാനമന്ത്രി

‌ന്യൂഡൽഹി : ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്; ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കും നമുക്കാവതെല്ലാം ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ജനങ്ങള്‍ക്കായി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള പരിസ്ഥിതി ദിനത്തില്‍ ഈ ഭൂമിയിലെ വിലമതിക്കാനാകാത്ത ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാം. ഈ ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കാന്‍ നമുക്കാവതെല്ലാം കൂട്ടായ്മയോടെ ചെയ്യാം. അടുത്ത തലമുറയ്ക്കായ ഇതിലും സുന്ദരമായ ഭൂമി നല്‍കാന്‍ നമുക്കാവട്ടെ എന്നായിരുന്നു മോദിയുടെ സന്ദേശം. ഇതോടൊപ്പം ജലസംരക്ഷണത്തിനായി മഴവെള്ള സംഭരണത്തെക്കുറിച്ച്‌ പറഞ്ഞ മന്‍കി ബാത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രകൃതിയെ തൊട്ടറിയാന്‍ ജനങ്ങള്‍ക്ക് നല്ല അവസരമായി. ഇത് പ്രകൃതി സംരക്ഷണത്തിന് ഉതകുന്നതാണ്. ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം. പരിസ്ഥിതി മലിനീകരണത്തിലൂടെ നഷ്ടപ്പെട്ട…

ആഫ്രിക്കയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘവും തിരിച്ചെത്തുന്നു; ജിബൂട്ടിയുടെ അണിയറക്കാരും നടീ നടന്മാരും ഇന്ന് തിരിച്ചെത്തും; ദിലീഷ് പോത്തന്‍ അടക്കമുള്ളവര്‍ക്ക് ഇനി ക്വാറന്റീന്‍ കാലം

കൊച്ചി:’ജിബൂട്ടി’ എന്ന ‘സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം വെള്ളിയാഴ്ച വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തും . കൊച്ചി നെടുമ്ബാശ്ശേരിയിലാണ് സംഘം ഇറങ്ങുക .നടന്‍ ദിലീഷ് പോത്തനടക്കം 71 പേര്‍ ആ സംഘത്തിലുണ്ടാകും .പ്രൊഡ്യൂസര്‍ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക .ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൗണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു .ജിബൂട്ടി ഗവേണ്‍ മെന്റും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി .പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത് . ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത് . പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍…

അമ്പലത്തറ മില്‍മ പ്ലാന്റില്‍ അമോണിയ വാതക ചോര്‍ച്ച; പരിസരവാസികള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും

തിരുവനന്തപുരം: അമ്പലത്തറ മില്‍മ പ്ലാന്റില്‍ വാതക ചോര്‍ച്ച. ശീതീകരണത്തിന് ഉപയോഗിക്കുന്ന അമോണിയ ഗ്യാസ് വാല്‍വിലാണ് ചോര്‍ച്ച ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഉണ്ടായ ചോര്‍ച്ച വൈകിട്ട് വരെയും പരിഹരിക്കാനായില്ല. ചോര്‍ച്ച കണ്ടെത്താനായി അമോണിയ കലര്‍ന്ന വെള്ളം പ്ലാന്റിന്റെ പരിസരത്ത് തന്നെ തുറന്നുവിട്ടു. ഇതോടെ പരിസരവാസികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. മില്‍മ പ്ലാന്‍റിനോട് ചേര്‍ന്ന താമസിക്കുന്ന നിരവധി വീടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു. പ്രദേശവാസികളുടെ കണ്ണുകള്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ പ്രദേശത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ജലീല്‍ സംഭവം അന്വേഷിക്കാന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ല. TRENDING: തുടര്‍ന്ന് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. 6 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടറും ശംഖുമുഖം എസിപിയും സ്ഥലത്തെത്തി. അമോണിയ കലര്‍ന്ന വെള്ളം കണ്ടെയ്നറില്‍ നീക്കാതെ പ്ലാന്റിന്റെ പരിസരത്ത്…

ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രം ‘മൂക്കുത്തി അമ്മന്‍’; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ( 05.06.2020) ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ഒരുക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായെത്തുന്നത് നയന്‍താരയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ‘മൂത്തുക്കി അമ്മന്‍’ പറയുന്നത്. ചിത്രത്തില്‍ ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നു. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

വിവാഹത്തിന് മുമ്പേ ലക്ഷങ്ങള്‍ കിട്ടിയിട്ടും ഭര്‍തൃ വീട്ടില്‍ നേരിട്ടത് പീഡന പര്‍വ്വം; സഹോദരിക്ക് സ്‌കൂട്ടര്‍ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാര്‍ഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍

പത്തനംതിട്ട: ഗാര്‍ഹിക പീഡന കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിടാനും സാധ്യതയുണ്ട്. ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സൂരജ് ഒന്നാം പ്രതിയും അച്ഛന്‍ സരേന്ദ്ര പണിക്കര്‍ രണ്ടാം പ്രതിയുമാകാനാണ് സാധ്യത. സഹോദരിയും അമ്മയും മൂന്നും നാലും പ്രതികളാകും. സഹോദരിയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. പത്തരയോടെയാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായത്. നോട്ടീസ് നല്‍കിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഇരുവരേയും അറസറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വനിതാ…

കോഴിക്കോട് 70ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് മുന്‍കരുതലിന്‍െറ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 70ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗൈനക്കേളജി ഡോക്ടര്‍മാര്‍ക്കും സര്‍ജന്‍മാര്‍ക്കും പുറമെ ജനറല്‍ സര്‍ജന്‍മാരും ഡോക്ടര്‍മാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും പട്ടികയില്‍ ഉള്‍പ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്ച പരിശോധനക്ക് അയക്കും.