ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിംഗ് നിരോധനം

കൊച്ചി: കേരളാതീരത്ത് ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം. കേരളത്തിന്‍റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. എറണാകുളം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ടുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടും. മത്സ്യസമ്ബത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിംഗ് നിരോധന സമയത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിംഗ് ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാവും. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.

സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം ആരംഭിക്കും, ഇനി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകളില്ല: ഗാതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ കാലത്ത് അനുവദിച്ച കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള യാത്ര ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തി സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുന്‍കരുതലുകള്‍ എടുക്കുമെന്ന് എ.കെ ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്ബത് മണി വരെയാവും ബോട്ട് സര്‍വീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്ബുള്ള സാധാരണ ചാര്‍ജാവും ഈടാക്കുക. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പ്രതീക്ഷിച്ച അത്ര ആളുകള്‍ എത്തി തുടങ്ങിട്ടില്ലെന്നും ഇത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവ് വരും. എന്നാലും ജന സുരക്ഷക്കാണ്…

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു. കടമ്ബഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74) ആണ് മരിച്ചത്. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും

കൊറോണാ; മുന്‍ പാകിസ്താന്‍ താരം റിയാസ് ഷെയ്ഖ് അന്തരിച്ചു

കറാച്ചി: കൊറോണാ ബാധിച്ച്‌ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു. 51 കാരനായ ഷെയ്ഖ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ് തിളങ്ങിയത്. ലെഗ് സ്പിന്നറായ ഷെയ്ഖ് 43 മല്‍സരങ്ങളില്‍ നിന്നായി 116 വിക്കറ്റ് നേടിയിട്ടുണ്ട്. പാകിസ്താന്റെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്നു റിയാസ് ഷെയ്ഖ്.നിലവില്‍ മോയിന്‍ ഖാന്‍ ക്രിക്കറ്റ് അക്കാഡമിയിലെ കോച്ചായിരുന്നു. 1987 മുതല്‍ 2003 വരെ ആഭ്യന്തര ക്രിക്കറ്റില്‍ കറാച്ചിക്ക് വേണ്ടിയാണ് റിയാസ് കളിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു തവണ മാത്രമാണ് ദേശീയ ടീമില്‍ ഇടം നേടിയത്. 50കാരനായ മുന്‍ താരം സഫര്‍ സര്‍ഫറാസും കൊറോണ ബാധിച്ച്‌ മരിച്ചിരുന്നു. അതിനിടെ മറ്റൊരു മുന്‍ പാക് ടെസ്റ്റ് താരമായ തൗഫീഖ് ഉമര്‍ കൊറോണാ മുക്തനായി. പാകിസ്താനില്‍ 76,5000 പേര്‍ക്ക് കൊറോണാ രോഗം ബാധിച്ചിട്ടുണ്ട്. 1621 പേര്‍ രോഗബാധ കാരണം മരണപ്പെട്ടു.

ലോക്ഡൗണില്‍ ബാക്കിയായ ലോട്ടറി ടിക്കറ്റിന്റെ രൂപത്തില്‍ അലവിക്ക് ഭാഗ്യദേവതയുടെ കടാക്ഷം

വണ്ടൂര്‍(മലപ്പുറം): ലോക്ഡൗണിനെ തുടര്‍ന്ന് വില്‍ക്കാനാകാതെ ബാക്കിയായ ലോട്ടറി ടിക്കറ്റില്‍ ഭാഗ്യം വില്‍പ്പനക്കാരനെ തേടിയെത്തി. പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ലോട്ടറി വില്‍പ്പനക്കാരനായ പള്ളിക്കുന്ന് പാലത്തിങ്ങല്‍ അലവിക്ക്(60) ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. വണ്ടൂരിലെ റോയല്‍ ഏജന്‍സിയില്‍ നിന്ന് പോരൂര്‍ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വില്‍ക്കാനായി 110 ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ബാക്കി വന്ന 18 ടിക്കറ്റുകളില്‍ ആര്‍എല്‍ 687704 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് അലവിയുടെ ആദ്യ ലക്ഷ്യം. ഭാര്യയും നാലു മക്കളുമുണ്ട്. ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരം തൊട്ടു, കനത്തമഴ

മുംബയ്: തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. ഇതോടെ ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരുമണിക്കൂറിനകം ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്കെത്തുമെന്നാണ് കരുതുന്നത്. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബയ് തീരത്തേക്ക് എത്തുന്നത്. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരും എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മുംബയ് , താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളില്‍, സാധാരണയിലേക്കാള്‍, രണ്ട് മീറ്ററെങ്കിലും ഉയരത്തില്‍…

മനുഷ്യന്റെ കൊടും ക്രൂരത, ഗര്‍ഭിണിയായ ആന കൈതച്ചക്കയില്‍ പടക്കം വച്ചതറിയാതെ കഴിച്ചു, സ്ഫോടനത്തില്‍ വായും തുമ്ബിക്കൈയും തകര്‍ന്നു, ഒടുവില്‍ പുഴയില്‍ ദാരുണാന്ത്യം

മലപ്പുറം: ആഹാരത്തിനായി നാട്ടിലിറങ്ങിയതാണ് അവള്‍. കാട്ടിലെ തന്റെ വര്‍ഗ്ഗത്തിനെപോലെ സ്നേഹമുള്ളവരാണ് മനുഷ്യന്‍ എന്ന തെറ്റിദ്ധാരണയില്‍. പ്രിയപ്പെട്ട ആഹാര സാധനത്തില്‍ പടക്കം തിരുകിവച്ച്‌ അവളെ ചതിച്ചു. കൈതച്ചക്ക തിന്നുന്നതിനിടെ പടക്കം പൊട്ടി വായും തുമ്ബിക്കൈയും തകര്‍ന്ന അധികം പ്രായമില്ലാത്ത ആ പിടിയാന ആ സമയം ഗര്‍ഭിണിയുമായിരുന്നു. വേദന സഹിക്കാനാകാതെ വിഷമിച്ച അവള്‍ മുഖത്ത് ഈച്ചയും പുഴുവുമരിക്കാതെയിരിക്കാന്‍ പുഴയിലിറങ്ങി നിന്നു. വൈകാതെ ആ നില്‍പ്പില്‍ ജീവന്‍ വെടിഞ്ഞു. നിലമ്ബൂരിലെ സെക്ഷന്‍ ഫോറസ്റ്റ്‌ഓഫീസര്‍ മോഹനകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിലുണ്ട് അവള്‍ അനുഭവിച്ച വിഷമങ്ങള്‍. ഒപ്പം അത് നേരിടേണ്ടി വന്ന വനം വകുപ്പിന്റെ വിഷമവും. രണ്ട് താപ്പാനകളെ കൊണ്ടുവന്ന് കരയ്ക്കുകയറ്റി ചികിത്സിക്കാനുള്ള ശ്രമമായിരുന്നെങ്കിലും അവ എത്തിയപ്പോഴേ അവളുടെ ജീവന്‍ നഷ്ടമായി. താപ്പാനകള്‍ക്ക് വളരെ വേഗം തന്നെ കാര്യം മനസ്സിലായി. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവള്‍ ഒറ്റയ്ക്കായിരുന്നില്ല എന്ന് ഗദ്ഗദത്തോടെ എന്ന പോലെ പറഞ്ഞു.…

നിസര്‍ഗ ഉടന്‍ കരതൊടും; മുംബൈ, താനെ നഗരങ്ങളെ വിറപ്പിക്കും

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി ഉടന്‍ തന്നെ മഹാരാഷ്ട്ര തീരത്തെത്തും. ഉച്ചകഴിഞ്ഞ് ഒരു മണിക്കു ശേഷം കാറ്റ് കരയില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ അലിബാഗിലാണ് കാറ്റ് എത്തുക. ദക്ഷിണ അലിബാഗിലെ ഹരിഹരേശ്വറിനും ദമാനും മധ്യേയാണ് കാറ്റ് എത്തുക. അടുത്ത മൂന്നു മണിക്കൂര്‍ മുംബൈ, താനെ നഗരങ്ങളില്‍ കാറ്റ് ആഞ്ഞുവീശും. അലിബാഗില്‍ വലിയ തിരമാലകള്‍ ഉയരുന്നുണ്ട്. നിലനില്‍ തീരത്തുനിന്നും 60 കിലോമീറ്റര്‍ മാത്രം അകലെയാണ് നിസര്‍ഗ. മണിക്കൂറില്‍ 120-140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് എത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത് അടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലും കാറ്റിന്റെ അനന്തരഫലമുണ്ടാകും. അടിയന്തര സാഹചര്യം പരിഗണിച്ച്‌ തീരസംരക്ഷണ സേന എട്ട് ദുരന്ത നിവാരണ സംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയച്ചുകഴിഞ്ഞു. കാറ്റ് ഏറ്റവും ദോഷം ചെയ്യുക മുംബൈയിലായിരിക്കും. കാറ്റ് കടന്നുപോകുന്ന മേഖലകളിലെ 40,000 ഓളം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. മൃഗശാലകളില്‍…

ഇന്ത്യന്‍ സൈന്യത്തിന് വീണ്ടും വന്‍നേട്ടം;ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ഇന്ത്യന്‍ സുരക്ഷാസേനയ്ക്കു വീണ്ടും വന്‍നേട്ടം. പുല്‍വാമയിലെ നടത്തിയ മിന്നല്‍ നീക്കത്തിലൂടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരു ഭീകരന്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മായില്‍ അല്‍വി ആണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഷഹീദ് ഭട്ട്, മസൂര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ജയ്‌ഷെ ഭീകരര്‍. പുല്‍വമായില്‍ ഇന്ത്യന്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടത്തി ജവാന്‍മാരെ വധിച്ച ബോംബ് നിര്‍മിച്ചത് ഇസ്മായില്‍ ആയിരുന്നു. ശേഷം പുല്‍വാമയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് സ്‌ഫോടകശേഖരവുമായി ഒരു കാര്‍ സേന കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും ഇസ്മായില്‍ ആണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയത്. പുല്‍മായ്ക്കു കിലോമീറ്ററുകള്‍ അകലെ ഒരു ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചത്.അതേസമയം, സൈന്യം നടത്തിയ ആക്രമണത്തിന്റേതെന്ന് കരുതുന്ന ഒരു…

നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈയിലേക്ക്: കനത്ത മഴയില്‍ വിമാന സേവനം മുടങ്ങി

മുംബൈ: മഹാരാഷ്ട്രാ തീരത്തേക്ക് അടക്കുന്ന നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിലെ ജനജീവിതം താറുമാറാക്കി. കനത്തമഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസ്സപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 19 വിമാന ങ്ങള്‍ക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാന്‍ സാധിച്ചിട്ടുള്ളു. പല വിമാനങ്ങളും വഴിതിരിച്ച്‌ ബംഗളൂരുവിലേക്കും നാഗ്പൂരിലേക്കും വിട്ടിരിക്കുകയാണ്. ഇന്ന് യാത്രമുടങ്ങു ന്നവര്‍ക്ക് അതേ പാസഞ്ചര്‍ നമ്ബറില്‍ അടുത്ത ദിവസം യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. 2015 ലെ പ്രളയത്തിന് ശേഷം മുംബൈ നഗരം അഭിമുഖീകരിക്കുന്ന കനത്ത മഴയാണ് പെയ്യുന്നത്.നിസര്‍ഗ ചുഴലിക്കാറ്റിന് മുന്നോടിയായിട്ടാണ് മുംബൈയില്‍ ശക്തമായ മഴ അതിരാവിലെ ആരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളും ചേരികളും വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗം ആര്‍ജ്ജിക്കുന്ന വിധമാണ് ചുഴലിക്കാറ്റ് മഹാരാഷ്ട്രാതീരത്തേക്ക് എത്തുക എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേന മുംബൈ നഗരത്തിലെ സ്ഥിതിഗതികള്‍ കൈകാര്യം…