സൂരജ് പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെടുത്തു, ഉത്രയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി, രോഷാകുലരായി മാതാപിതാക്കള്‍

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും. അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നാണ് സൂരജ് മൊഴി നല്‍കിയത്. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവന്‍ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. തീര്‍ത്തും സ്വാഭാവികമായുള്ള മരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് പാമ്പിനെ ഉപയോഗിച്ച്‌ കടിപ്പിച്ചത്. ഉത്രയെ പാമ്പ്കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും…

കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്, അമേരിക്കയില്‍ മാത്രം മരണം ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യ രോഗബാധിതരുടെ പട്ടികയില്‍ പത്താമത്

ന്യുഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 54.98 ലക്ഷമായി. ഇതുവരെ 3.46 ലക്ഷത്തില്‍ ഏറെ പേര്‍ മരണമടഞ്ഞു. 23 ലക്ഷം പേര്‍ മരാഗമുക്തി നേടിയപ്പോള്‍ 28.5 ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. അമേരിക്കയിലാണ് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഏറ്റവും കൂടുതല്‍. അമേരിക്കയില്‍ 16.86 ലക്ഷത്തോളം പേരില്‍ കൊവിഡ് ബാധിച്ചു. 99,300 പേര്‍ മരണമടഞ്ഞു. റഷ്യയേയും സ്‌പെയിനേയും പിന്തള്ളി ബ്രസീല്‍ രോഗബാധിത നിരക്കില്‍ രണ്ടാമതെത്തി. മരണസംഖ്യയും ഇവിടെ കുതിച്ചുയരുകയാണ്. 3.63 ലക്ഷം പേര്‍ക്കാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് രോഗം ബാധിച്ചത്. 22,716 പേര്‍ മരണമടഞ്ഞു. യു.എസിലും ബ്രസീലിലും പുതിയ രോഗ ബാധിതരുടെ എണ്ണം 15,000 ആയി. ബ്രസീലിലേക്കുള്ള യാത്ര പാടില്ലെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. തെക്കേ അമേരിക്ക വൈറസ് വ്യാപനത്തിന്റെ പുതിയ ഹബ് ആയി മാറിയിരിക്കുകയാണ്. റഷ്യയില്‍ 3,541 പേരും സ്‌പെയില്‍ 28,752 പേരും ബ്രിട്ടണില്‍ 36,793 പേരും…

പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍ 144 ​​െന്‍റ അടിസ്​ഥാനത്തിലാണ്​ ജില്ലയില്‍ മേയ്​ 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. രോഗപ്രതിരോധത്തി​​െന്‍റ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന്​ ജില്ല കലക്​ടര്‍ അറിയിച്ചു. ചൊവ്വാഴ്​ച മുതല്‍ പൊതുപരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരീക്ഷ എഴുതാന്‍ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകല്‍, വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്​ടര്‍ അറിയിച്ചു. ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ താഴെ പറയുന്നവക്കായിരിക്കും നിയന്ത്രണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. വിനോദ കേന്ദ്രങ്ങള്‍,…

ആശങ്കയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും; എസ്‌എസ്‌എല്‍സി – പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; നാളെ നടത്തും

കഴിഞ്ഞ തവണ മാറ്റിവയ്ച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടത്തും,, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക, പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. എന്നാല്‍ ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്, 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്‌. എസ്.സിക്കും ഉണ്ട്,, മാസ്ക്,സാനിറ്റൈസര്‍,തെല്‍മല്‍ സ്കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക,, വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് നടത്തും,, പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തുകയാണ് ചെയ്യുക. കൂടാതെ ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും,, പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്,, വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം.

ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുറ്റസമ്മതം; ഭര്‍ത്താവും പാമ്പുകളെ നല്‍കിയ ആളും അറസ്റ്റില്‍

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജ് കുറ്റസമ്മതം നടത്തി. കരിമൂര്‍ഖനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് സൂരജിന്റെ മൊഴി. ഭര്‍ത്താവ് സൂരജിനെയും സൂരജിന്റെ സുഹൃത്തും പാമ്പുകളെ നല്‍കുകയും ചെയ്ത കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും അറസ്റ്റ് ചെയ്തതായി കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ അറിയിച്ചു. സൂരജിന്റെ മൊഴി…. കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി സൂരജ് കരിമൂര്ഖനെ വാങ്ങുന്നത്. ഇയാള്‍ക്ക് സൂരജ് 10000 രൂപയും മുന്‍കൂറായി നല്‍കിയിരുന്നു. ഉത്രയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും സൂരജ് പോലീസിനോട് പറഞ്ഞു. ഇതിനായി ഫെബ്രുവരി 26 ന് പാമ്പു പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്ഖനെ വാങ്ങുന്നത്. പാമ്പിനെ വലിയ ബാഗിനുള്ളിലാക്കിയാണ് ഉത്രയുടെ അഞ്ചലിലെ…

കൊറോണ പ്രതിരോധം ; ബുധനാഴ്ച സര്‍വ കക്ഷിയോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംപിമാരുടെയും എംഎല്‍എ മാരുടെയും യോഗം വിളിച്ച്‌ സര്‍ക്കാര്‍. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക. ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗം നടക്കുക. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും പങ്കാളികളാകും. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലയാളികള്‍ കൂടുതലായി തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാരുടെയും സംസ്ഥാനത്തെ എംപിമാരുടെയും സംയുക്ത യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എച്ച്‌​-1 ബി വിസ പരിഷ്​കരണ ബില്‍​ ​കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു

വാഷിങ്​ടണ്‍: എച്ച്‌​-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക്​ നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍​ യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു.എസില്‍ നിന്ന്​ വിദ്യാഭ്യാസം നേടിയ ടെക്​നോളജി പ്രഫഷനുകള്‍ക്ക്​ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് നിര്‍ദേശിക്കപ്പെട്ട​ മാറ്റങ്ങളിലൊന്ന്​. എച്ച്‌​-1 ബി വിസ, എല്‍-1 വിസ പരിഷ്​കരണ നിയമം കോണ്‍ഗ്രസി​​െന്‍റ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ്​ അവതരിപ്പിച്ചത്​. സെനറ്റില്‍ സെനറ്റര്‍മാരായ ചുങ്ക്​ ഗ്രേസ്​ലിയും ഡിക്​ ഡര്‍ബിനുമാണ്​ ബില്ല്​ അവതരിപ്പിച്ചത്​. ജനപ്രതിനിധിസഭയില്‍ ബില്‍ പാസ്​ക്രെലും പോള്‍ ഗോസറും ഫ്രാങ്ക്​ പല്ലോണും ലോന്‍സ്​ ഗൂഡനും ഒന്നിച്ചും.

പാകിസ്ഥാനില്‍ തകര്‍ന്നു വീണത് വര്‍ഷങ്ങളോളം ചൈന ഉപയോഗിച്ച്‌ വിറ്റ വിമാനം

കറാച്ചി: നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാകിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്ന കണ്ടെത്തല്‍. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പഴകിയ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ആണ് ഇന്നലെ കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്. 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്. രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചത്. ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി. കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത്…

നാളെ ചെറിയ പെരുന്നാള്‍,​ ഞായര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വൈകിട്ട് പ്രഖ്യാപിക്കും, ആഘോഷങ്ങള്‍ അതിരുവിടാതെ പൊലീസ് നിരീക്ഷിക്കും

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളില്‍ നാളെ കടകളുടെ പ്രവര്‍ത്തനത്തിനും വാഹന ഗതാഗതത്തിനും സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങള്‍ അതിരുവിടാതെ സൂക്ഷിക്കാന്‍ നിരീക്ഷണത്തിന് പൊലീസും ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ടാകും. മലപ്പുറം പോലെ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള സ്ഥലങ്ങളില്‍ ആഘോഷപരിപാടികളും ചടങ്ങുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും നടക്കുക. കൊവിഡ് വ്യാപനം തടയുന്നതിനായി നിലവില്‍ ജില്ലാ കളക്ടറുടെ നിരോധനാജ്‍ഞ നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം.പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആഘോഷങ്ങള്‍ നടക്കാനിടയുള്ള സ്ഥലം കൂടിയാണ് ഇവിടം. പള്ളികളിലും പൊതു സ്ഥലങ്ങളിലും കൂട്ടനമസ്കാരം പോലുള്ള ചടങ്ങുകള്‍ നടത്തരുതെന്ന് സ‌ര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താനാണ് തീരുമാനം. പെരുന്നാളിന്റെ ഭാഗമായി പള്ളികളും ഖബര്‍സ്ഥാനുകളും സന്ദര്‍ശിക്കുന്നതും പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഒഴിവാക്കണമെന്ന് വിശ്വാസികളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രാ‌ര്‍ത്ഥനകളും നിസ്കാരങ്ങളും വീടുകളില്‍ കുടുംബാംഗങ്ങളാെന്നിച്ച്‌ നടത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.…

വി ഷ പാമ്പുകളെ കുറിച്ച്‌ യുട്യൂബില്‍ തിരഞ്ഞത് എന്തിനെന്ന ചോദ്യം നിര്‍ണ്ണായകമാകും? പാമ്പു പിടിത്തക്കാരുമായുള്ള ബന്ധങ്ങളിലെ ചോദ്യങ്ങളും സംശയ നിവാരണത്തിന് സഹായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്; എസി മുറിയിലെ ജനാല തുറന്നതിലെ ദുരൂഹതകളിലും കൃത്യമായ മറുപടിയില്ലെങ്കില്‍ സൂരജിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം; സ്വര്‍ണവും സ്വത്തും തട്ടിയെടുക്കാന്‍ വേണ്ടി കരുതികൂട്ടി കൊലയെന്ന നിലപാടില്‍ ഉറച്ച്‌ ഉത്രയുടെ ബന്ധുക്കള്‍; അഞ്ചലിലെ പാമ്പുകടി മരണത്തില്‍ കരുതലോടെ പൊലീസ്

കൊല്ലം: പാമ്പു കടിയേറ്റ് ചികിത്സയിലിരുന്ന ഉത്ര വീണ്ടും പാമ്പുകടിയേറ്റതിനെ തുടര്‍ന്ന മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തേക്കും. ഉത്രയുടെ ഭര്‍ത്താവിനെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയതായി സൂചന പുറത്തു വന്നു കഴിഞ്ഞു. മരണമടഞ്ഞ ഉത്രയുടെ ഭര്‍ത്താവ് സുരാജ് പാമ്പു പിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ സുരാജ് വിഷപ്പാമ്പുകളെ കുറിച്ച്‌ യു ട്യൂബില്‍ തെരച്ചില്‍ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്. കൊല്ലത്തെ ഒരു പാമ്പു പിടിത്തക്കാരനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷമേ തെളിവുകളില്‍ അന്തിമ തീരുമാനം എടുക്കൂ. ഉത്രയുടെ മരണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോള്‍ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നല്‍കി മൊഴി. തുറന്നിട്ട ജനാലയിലൂടെയായിരിക്കാം പാമ്പു അകത്തു വന്നതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ എസിയുള്ള മുറിയില്‍…