ഹൈദരാബാദ് • വാറങ്കല്‍ ജില്ലയിലെ കിണറ്റില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചു തെലങ്കാന പോലീസ്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഒമ്ബത് പേരെ കൊലപ്പെടുത്തിയതായി പ്രധാന പ്രതി ബിഹാറില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ ഝായും മറ്റു മൂന്ന് പേരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരകള്‍ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുഹമ്മദ് മക്സൂദ് ആലാമിന്റെയും നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച വാറങ്കല്‍ പട്ടണത്തിനടുത്തുള്ള ഗോറെകുന്ത ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. അടുത്ത ദിവസം മക്സൂദിന്റെ രണ്ട് കുടുംബാംഗങ്ങളുടെയും ബീഹാറില്‍ നിന്നുള്ള രണ്ട് പേരുടെയും ത്രിപുരയില്‍ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങളും ഇതേ കിണറ്റില്‍ നിന്ന്…
Month: May 2020
കോഴിമുട്ടക്കരുവിന് പച്ച നിറമായത് എങ്ങനെ? ഒടുവില്‍ രഹസ്യം പുറത്ത്
മലപ്പുറം: കോഴി മുട്ടക്കുള്ളില്‍ പച്ചക്കരു! മലപുറം ഒതുക്കുങ്ങല്‍ അമ്ബലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്ന വാര്‍ത്ത തെല്ലൊന്നുമല്ല മലയാളികളെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം. കോഴിക്കുനല്‍കുന്ന ഭക്ഷണത്തിലെ ഏതോ പദാര്‍ഥമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ആദ്യം തന്നെ ഗവേഷകര്‍ ഇതാവും കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ശിഹാബുദ്ദീന്റെ വീട് സന്ദര്‍ശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു കോഴികളെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ചോളവും സോയാബീനും കലര്‍ന്ന സമീകൃത തീറ്റ കോഴികള്‍ക്കു നല്‍കാനായി പഠനസംഘം ശിഹാബുദ്ദീനെ എല്‍പ്പിച്ചു. ഇത് കഴിച്ചതോടെയാണ് കോഴിമുട്ടകള്‍ മഞ്ഞ നിറമായി കാണാന്‍ തുടങ്ങിയത്.നേരത്തെ പച്ചമുട്ടക്കരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മുട്ടക്കും…
നടന്‍ സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍
തിരുവനന്തപുരം: സിനിമാ താരം സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ഇവര്‍ ക്വാറന്റൈനില്‍ പോകാന്‍ ഇടയായത്. സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനുമാണ് മൂന്നംഗസംഘത്തെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഓരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മെയ് 22 ന് റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുമ്ബ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല; ‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍; ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി
കൊച്ചി: ‘മിന്നല്‍ മുരളി’യുടെ സെറ്റായിട്ട പള്ളി പൊളിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ചു നടന്‍ ടൊവിനോ തോമസ്. സെറ്റ് തകര്‍ത്ത സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ നായകന്‍ ടൊവിനോ അറിയിച്ചു. ‘ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്നതും’. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്’, ടൊവിനോ പറഞ്ഞു. അതേസമയം സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ച സംഭവത്തില്‍ പൊലീസില്‍ പരാതിയുമായി മണപ്പുറം മഹാശിവരാത്രി ആഘോഷ…
മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്;‘പാമ്പുകളെ നൽകിയത് അച്ഛൻ
കൊല്ലം∙ അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിന് പാമ്പുകളെ നൽകിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മകൻ എസ്. സനൽ. കൊലപാതകത്തിനാണെന്ന് അറിയില്ലായിരുന്നു. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും എസ്.സനല്‍ രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനാണെന്നു പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നെന്നും പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ അറിയിച്ചു. ശീതീകരിച്ച മുറിയുടെ ജനാലയിലൂടെ പാമ്പ് അകത്തു കയറിയെന്ന സൂരജിന്റെ വാദം പൊളിഞ്ഞത് പാമ്പുപിടിത്തക്കാരന്റെമൊഴിയോടെയാണ്. രണ്ട് തവണയായി പാമ്പിനെ സൂരജിന് നൽകിയിരുന്നുവെന്നും അതിനെ പിടിക്കാനുള്ള പരിശീലനം നൽകിയിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെയും വെളിപ്പെടുത്തൽ. മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. ഇതിന്റെ…
കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി അറിയിച്ചു. ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് യാത്രാ വിലക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം യാത്രാ വിലക്കിനോട് പ്രതികരിച്ചത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, രണ്ട് ദിവസത്തിനുളളില്‍ ടൈംടേബിള്‍ പുറത്തിറക്കും
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിക്ടേഴ്സ് ചാനല്‍ . രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും സംപ്രേക്ഷണം. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നര മാസം വരെയേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. എസ്‍.സി.ഇ.ആര്‍.ടിയിലെ മികച്ച അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുക. സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. അര മണിക്കൂര്‍ ദൈര്‍ഘ്യമുളള ക്ലാസുകള്‍ ആയിരിക്കും നല്‍കുക. ടൈംടേബിളുകളാക്കി നല്‍കുകയാണ് അടുത്തഘട്ടം. രണ്ട് ദിവസത്തിനുളളില്‍ ടൈംടേബിള്‍ പുറത്തിറക്കാനാവും എന്നാണ് കരുതുന്നത്. കുട്ടികള്‍ക്ക് അദ്ധ്യാപകരുമായി സംവദിക്കാന്‍ ചാനല്‍ വഴിയുളള ക്ലാസുകള്‍ക്ക് അവസരമില്ല എന്നത് പ്രധാന പോരായ്മയായി ചിലര്‍ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെ സാധാരണ ക്ലാസുകളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.
24 മണിക്കൂറിനിടെ 7000ത്തോളം പുതിയ കേസുകള്‍; കൊവിഡ്-19 ബാധയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4, 021 ആയി. ഇതുവരെ 57,721 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളില്‍ ഇറാനെ പിന്തള്ളിയിരിക്കുകയാണ് ഇന്ത്യ. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ് പത്ത് രാജ്യങ്ങള്‍. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്‌ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവം; ചെറുമകനെ വിട്ടുകിട്ടണം: ഉത്രയുടെ പിതാവ്
അഞ്ചൽ∙ ചെറുമകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ പിതാവ് വിജയസേനന്‍. സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണ്. അവർക്കൊപ്പം മകന്‍ വളരുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് പദ്ധതിയിട്ടിരുന്നതായുള്ള വിവരമാണ് ലഭിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു. ഒന്നരവയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്നശേഷം മകനെ സൂരജ് ഇവിടെനിന്നും കൂട്ടിക്കൊണ്ടുപോയിരുന്നു. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഉത്രയുടെ കൊലപാതകത്തിൽ സൂരജുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. ഉത്രയുടെ വീട്ടിലും സൂരജിന്റെ വീട്ടിലുമാണ് ഇന്ന് തെളിവെടുക്കുക. പരമാവധി ശിക്ഷ സൂരജിന് ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ വീട്ടുകാർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും. എന്നാല്‍, പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമതീരുമാനമായില്ല. ഗൂഢാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത് റിമാന്‍ഡ് പ്രതിക്ക്; രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം വെഞ്ഞാറമൂട് കൊവിഡ് 19 സ്ഥിരീകരിച്ചത് റിമാന്‍ഡ് പ്രതിക്ക്. രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. വെഞ്ഞാറമൂട് സിഐ ഉള്‍പ്പെടെ 33 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ശനിയാഴ്ച വെഞ്ഞാറമൂട് പൊലീസ് അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സബ് ജയിലില്‍ കഴിഞ്ഞിരുന്ന ആളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ തടവുകാരന് രോഗം സ്ഥിരീകരിക്കുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗമുണ്ടായതെന്ന് വ്യക്തമല്ല. ഇയാളുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ അറസ്റ്റിലായിരുന്നു. രോഗിയുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സിഐയും രണ്ട് ഹോം ഗാര്‍ഡും ഉള്‍പ്പെടെ 33 പേരാണ് നിരീക്ഷണത്തിലുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന 14 ഓളം പേരെയും വിശദമായ പരിശോധനക്ക് വിധേയമാക്കും.