കൊല്ലം ∙ അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ഭർത്താവും കേസിലെ ഒന്നം പ്രതിയുമായസൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഇന്നു രാവിലെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. സൂരജിന്റെ നാട്ടിൽത്തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടെങ്കിലും സൂരജിന്റെ വീട്ടുകാർ കുട്ടിയെ മാറ്റിയിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയെങ്കിലും കുട്ടിയെ വിട്ടുനൽകാൻ സൂരജിന്റെ കുടുംബം തയാറായില്ല. കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേൽപിക്കണമെന്ന് പൊലീസ് സൂരജിന്റെ വീട്ടുകാരോട് കർശനമായി നിർദേശിച്ചിരുന്നു. കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ്ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടിൽത്തന്നെയുണ്ടെന്ന കണക്കുകൂട്ടലിൽ പൊലീസ് രാത്രിയിലും തിരച്ചിൽനടത്തിയിരുന്നു. പൊലീസിന്റെ സമ്മർദം മൂലം ഒടുവിൽ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛൻ സമ്മതിച്ചു.തുടർന്ന്…
Month: May 2020
24 മണിക്കൂറിനിടെ 6535 രോഗികള്‍; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 1.4 ലക്ഷമായി
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,45,380 ആയി. 4167 പേരാണ് രോഗം മൂലം മരിച്ചത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രോഗബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്. കോവിഡ് ബാധിതരുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യ. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം. ഈ സംസ്ഥാനങ്ങളില്‍ രണ്ടുദിവസങ്ങളിലായി 11 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
കനത്ത മുന്‍കരുതലില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങി, എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്ക്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കം. കനത്ത മുന്‍കുരതലോടെ രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. ഉച്ചയ്ക്കാണ് എസ്.എസ്.എല്‍.സി പരീക്ഷ. സമ്ബര്‍ക്കം ഒഴിവാക്കാന്‍ പരീക്ഷയ്ക്ക് നല്‍കുന്ന അധിക ഉത്തരക്കടലാസിലും ഹാള്‍ ടിക്കറ്റിലും ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പുവയ്ക്കില്ല. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകള്‍ ഇന്‍വിജിലേറ്റര്‍മാര്‍ ആദ്യ പേജില്‍ ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ വിദ്യാര്‍ത്ഥികള്‍ ഡബിള്‍ ലൈന്‍ മാര്‍ക്ക് ചെയ്ത് അതിന് താഴെ ക്യാന്‍സല്‍ഡ് എന്നെഴുതണം. കുട്ടികള്‍ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാനയിടങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ എത്തിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍…
രണ്ടുതവണയും പാമ്പു കടിയേറ്റത് സൂരജ് ഒപ്പമുണ്ടായിരുന്നപ്പോള്‍ ; രണ്ടു തവണയും ഉത്ര എന്തുകൊണ്ട് അറിഞ്ഞില്ല? ; യുവതിയുടെ മാതാപിതാക്കളുടെ ഈ സംശയങ്ങള്‍ വഴിത്തിരിവായി
അഞ്ചല്‍: പാമ്പുകടിയേറ്റ് ചികിത്‌സയില്‍ കഴിയുമ്പോള്‍ വീണ്ടും പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവിലേക്ക് നയിച്ചത് മാതാപിതാക്കള്‍ക്ക് സൂരജില്‍ ഉണ്ടായ സംശയങ്ങള്‍. മകളുടെ സംസ്‌ക്കാര ചടങ്ങിന് പിന്നാലെ അവര്‍ പരാതിയുമായി പോലീസില്‍ എത്തിയതോടെ കേരളം ഞെട്ടിയ ഒരു നിര്‍ണ്ണായക കൊലപാതകത്തിന്റെ വിശദാംശങ്ങളിലേക്ക്. സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴായിരുന്നു രണ്ടു തവണയും ഭാര്യയ്ക്ക് പാമ്പുകടി ഏല്‍ക്കുന്നത്. രണ്ടുതവണ പാമ്പുകടിയേറ്റിട്ടും ഉത്ര അത് അറിയാതെ പോയി എന്നതായിരുന്നു ഭര്‍ത്താവ് സൂരജിന്റെ ആസൂത്രണത്തിലേക്ക് ഉത്രയുടെ മാതാപിതാക്കളെ എത്തിച്ച ആദ്യ സംശയം. വിഷപാമ്പ് കടിച്ചാല്‍ കടുത്ത വേദന, തരിപ്പ്, കഴപ്പ് ഇവയില്‍ എന്തെങ്കിലൂം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും തോന്നാതിരുന്നു എന്നത് ഒന്നുകില്‍ അബോധാവസ്ഥ, അല്ലെങ്കില്‍ ആസൂത്രണം എന്ന രീതിയിലായി കാര്യങ്ങള്‍. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റമായിരുന്നു മറ്റൊന്ന്. സാധാരണ ഏഴു മണിക്ക് ശേഷം മാത്രം എഴുന്നേല്‍ക്കുമായിരുന്ന സൂരജ് മരണദിവസം പതിവിലും നേരത്തേ എഴൂന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്കായി…
വിമാനക്കമ്ബനികളെ കുറിച്ചല്ല, ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപെടൂ; കേന്ദ്രത്തോട് സുപ്രീം കോടതി
ദില്ലി; പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്ന വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാണിജ്യ വിമാനക്കമ്ബനികളുടെ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആശങ്കപെടേണ്ടതെന്ന് കോടതി പറഞ്ഞു. നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് നിര്‍ദ്ദേശിച്ച കോടതി സീറ്റില്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തരുതെന്ന് എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ എയര്‍ലൈന്‍ റെഗുലേറ്ററി അതോറിറ്റിയും എയര്‍ ഇന്ത്യയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.മാര്‍ഗനിര്‍ദേശങ്ങളില്‍ ആറടി സാമൂഹിക അകലം നിലനിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്ന് എന്തടിസ്ഥാനത്തിലാണ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. തോളോട് തോള്‍ ചേര്‍ന്നിരിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ…
മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച് യാത്രക്കാര്‍
മുംബൈ : രാജ്യത്ത് ഇന്നുമുതല്‍ ആരംഭിയ്ക്കുമെന്നറിയിച്ച ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പലതും ഇന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. ഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതം അനുഭവിച്ചത്. വിമാനം ക്യാന്‍സല്‍ ചെയ്തതിനെക്കുറിച്ച് വിമാനക്കമ്ബനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍നിന്നു പുറത്തേക്കുമുള്ള 82 വിമാനങ്ങളാണു റദ്ദാക്കിയത്. അവസാനനിമിഷം വരെ ഇതേക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു. സമാനമായ സാഹചര്യമാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയത്. വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബെംഗളൂരുവിലെ കെംപെഗൗഡ…
കപ്പകൃഷി ഉദ്ഘാടനം പൊല്ലാപ്പായി; നടന് സുരാജും എംഎല്‍എയും ക്വാറന്‍റൈനില്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ. മുരളിയും ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. വെഞ്ഞാറമൂട് സിഐ കഴിഞ്ഞദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഈ സിഐയ്ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും എംഎല്‍എയും ഒന്നിച്ചെത്തിയതാണ് ക്വാറന്‍റൈനില്‍ പോകാന്‍ കാരണം. റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍ പോയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പാമ്പുകളെക്കുറിച്ച് ഏഴ് മാസം മുമ്പ് സൂരജ് പഠനം തുടങ്ങി, ഉത്രയെ രണ്ടാമത് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത് മറ്റൊരു പ്ലാൻ നടപ്പാക്കാന്‍, പദ്ധതികളിട്ടത് ഇങ്ങനെ…
കൊല്ലം: ഉത്രയെക്കൊലപ്പെടുത്താന്‍ സൂരജ് പദ്ധതിയിട്ടത് ഏഴ് മാസം മുന്‍പ്. അന്നുമുതല്‍ പാമ്പുകളുടെ വിവരങ്ങള്‍ തേടുകയായിരുന്നു സൂരജെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടു. യൂട്യൂബില്‍ അധികം സെർച്ച് ചെയ്തത് പാമ്പുകളെപ്പറ്റിയാണ്. പാമ്പ് പിടുത്തക്കാരന്‍ ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമായി ബന്ധം തുടങ്ങിയത് അങ്ങനെയാണ്. സുരേഷിന്റെ അടുത്ത് പോയി പാമ്പുകളെ കളിപ്പിച്ചിട്ടുണ്ട്. യൂട്യൂബിലൂടെയും സുരേഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ഓരോ പാമ്പുകളുടെയും വിഷത്തെപ്പറ്റിയും ബോദ്ധ്യപ്പെട്ടു. വിഷമേറ്റാല്‍ എത്ര മണിക്കൂറിനകം മരണപ്പെടുമെന്ന് പൂര്‍ണ ബോദ്ധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയമെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ സൂരജിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഉത്ര ജീവിതത്തിലേക്ക് തിരികെവന്നു. പദ്ധതി പൊളിഞ്ഞുപോയതിന്റെ വിഷമത്തിലായിരുന്നു സൂരജ്. സുരേഷിനെ സമീപിച്ച് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ വിലയ്ക്ക് വാങ്ങി. ഏനാത്ത് വച്ചാണ് കൈമാറ്റം നടത്തിയത്. ഈ പാമ്പുമായി ഉത്രയുടെ അഞ്ചലിലെ വീട്ടിലേക്കെത്തി. ബാഗില്‍ പ്ളാസ്റ്റിക്…
പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ;അവനെ വീട്ടില്‍ കയറ്റല്ലേ സാറേ
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ തെളിവെടുപ്പിനായി ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചില്‍ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടില്‍ എത്തിച്ചത്. സൂരജ് വീട്ടിലേക്ക് പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്.രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്. ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നിനി…
ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട്; ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടൈന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച സഫ്ദര്‍ജങ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ്…