ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരെ ഞെട്ടിച്ച്‌ നടി, സീരിയല്‍ താരം അമലാ ഗിരീശന്‍ വിവാഹിതയായി

ചെമ്ബരത്തി സീരിയലിലെ കല്യാണിയുടെ കല്യാണം കാത്തിരിക്കുന്ന ഒരുപാട് കുടുംബപ്രേക്ഷകരുണ്ട്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരേയും ഞെട്ടിച്ച്‌ കല്യാണി വിവാഹിതയായി. സീരിയലിലല്ല, ജീവിതത്തിലാണെന്നുമാത്രം. ചെമ്ബരത്തി സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന സീരിയല്‍ താരം അമലാ ഗിരീശനാണ് വിവാഹിതയായത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടു. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം.ഫ്രീലാന്‍സ് കാമറമാന്‍ ആയ പ്രഭു ആണ് അമലയുടെ ഭര്‍ത്താവ്. സീരിയല്‍ മേഖലയില്‍ കുറച്ചുകാലം പ്രഭു പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത് എന്നും അമല പറയുന്നു. കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്. അച്ഛന്‍ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പര്‍ശമാണ് അമലയുടെ ആദ്യ സീരിയല്‍ .അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.…

ലോകത്ത് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്ത്, രാജ്യത്ത് മരണ സംഖ്യ നാലായിരം കടന്നു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നത് ഇന്ത്യയെ നൊമ്ബരപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു രക്ഷയുമില്ലാതെ രോഗം കുതിച്ചുപായുന്നതാണ് ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 154 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും 6000ത്തിന് മുകളില്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. 30 ലക്ഷം പേരില്‍ രോഗപരിശോധന നടത്തിയതുകൊണ്ടാണ് രോഗവര്‍ദ്ധന നിരക്ക് കൂടിയതെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. അപ്പോള്‍ രോഗം കണ്ടെത്താത്തവര്‍ ഇനിയുമുണ്ടെന്ന് അര്‍ത്ഥം. ഇങ്ങനെ പോയാല്‍ എങ്ങനെയാകുമെന്നതിന് ഒരെത്തും പിടിയും കിട്ടാത്ത രീതിയിലായി. 6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ആകെ കൊവിഡ് ബാധിതര്‍ 1,38,845, മരണം 4021 രോഗം ഭേദമായവര്‍ 57720. ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.…

അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ ഇന്നുമുതല്‍

തിരുവനന്തപുരം: കൊവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്ബോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം…

പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ യാത്രയായി; കോവിഡ് കാലത്തെ മറ്റൊരു ദയനീയ കാഴ്ച

തലോര്‍: പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ നിത്യതയിലേക്ക് യാത്രയായി. മകനെ കാണാനുള്ള ആഗ്രഹത്തില്‍ ഗള്‍ഫില്‍നിന്ന് മറ്റൊരാളുടെ ടിക്കറ്റില്‍ തലോറിലെത്തിയ വില്യംസിന് മരണസമയത്ത് മകെന്‍റ അടുത്ത്‌ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. നിരീക്ഷണത്തില്‍ കഴിഞ്ഞ വില്യംസിന് മകനെ കാണാന്‍ ആരോഗ്യ വകുപ്പ് അവസരമൊരുക്കിയത് മറ്റുള്ളവരെയെല്ലാം പരിസരത്തുനിന്ന് മാറ്റിയ ശേഷം അല്‍പ സമയം. പിന്നീട് അണുനശീകരണം നടത്തിയാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പൊറത്തൂര്‍ വില്യംസിെന്‍റ മകന്‍ രണ്ടര വയസ്സുള്ള സാവിയോ. തിങ്കളാഴ്ച രാവിലെയാണ് സാവിയോ മരിച്ചത്. ഫെബ്രുവരിയില്‍ സാവിയോ അമ്മ ജാനറ്റിനോടെപ്പം നാട്ടിലെത്തിയ ശേഷമാണ് രോഗം കണ്ടത്തിയത്. ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചു. വിവരം അറിയിച്ചതനുസരിച്ച്‌ തിരുവനന്തപുരത്താണ്‌ വില്യംസ് എത്തിയത്. വില്യംസിെന്‍റ സങ്കടക്കഥ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറാണ് തെന്‍റ ടിക്കറ്റ്് വില്യംസിന് നല്‍കിയത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍…

ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവം; അറസ്റ്റിലായ പ്രതികളെ കോ‌ടതിയില്‍ ഹാജരാക്കും

കൊച്ചി: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മലയാറ്റൂര്‍ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേ‍ര്‍ത്തും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, പകല്‍ സമയത്ത് മോഷണം നടത്തുക, വീട്ടില്‍ കയറി മോഷണം നടത്തുക എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വിവിധ സിനിമ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 29 കേസുകളിലെ പ്രതിയായ…

സൗദിയില്‍ കര്‍ഫ്യൂ ഇളവ്; പള്ളികളും ഓഫിസുകളും തുറക്കും

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കുടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇളവുകള്‍ മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കും. കര്‍ഫ്യൂ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കു പുറമെ മൊത്ത, ചില്ലറ വിഭാഗങ്ങള്‍ക്കും മാളുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ സിനിമാശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവക്ക് അനുമതിയുണ്ടാവില്ല. മെയ് 31 മുതല്‍ ജൂണ്‍ 20 വരെ കൂടുതല്‍ ഇളവുകള്‍ കര്‍ഫ്യൂ ഇളവ് കാലത്ത് 6 മുതല്‍ രാത്രി എട്ട് വരെയായി ദീര്‍ഘിപ്പിക്കും. കൂടാതെ…

ഇംഗ്ലണ്ടില്‍ ഗുരുദ്വാര തകര്‍ത്ത സംഭവം; പാക് പൗരന്‍ അറസ്റ്റില്‍

ഡെര്‍ബി: ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ച പാക് പൗരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. ഗുരുദ്വാര നശിപ്പിക്കുന്നതിന് മുന്‍പ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ തേടി ഇയാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. കഴിഞ്ഞ ദിവസം പ്രദേശിക സമയം രാവിലെ എട്ടരയോടെയാണ് ഇയാള്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഗുരുദ്വാരയുടെ മുന്‍വശത്തെ വാതിലുകള്‍ ഇയാള്‍ തകര്‍ത്തു. സിക്ക് സംഘനകളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവരും സംഭവത്തെ അപലപിച്ചു. മനുഷ്യത്വം നിലനില്‍ക്കണമെങ്കില്‍ ഇത്തരം അസഹിഷ്ണുതയും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

‘ബവ് ക്യൂ’ ആപ്പിന് അംഗീകാരമായി..! ഇന്ന് ഡൗണ്‍ലോഡ് ചെയ്യാം, നാളെ ബുക്കിംഗ്, വ്യാഴാഴ്ച മുതല്‍ വാങ്ങിത്തുടങ്ങാം

തിരുവനന്തപുരം : മദ്യവിതരണത്തിനുള്ള ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്‍റെ അംഗീകാരമായി. ആപ്പിന്‍റെ ബീറ്റ വേര്‍ഷന് അനുമതി ലഭിച്ചതായി കമ്ബനി അധികൃതര്‍ അറിയിച്ചു. ട്രയലുകള്‍ക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകള്‍ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്‍റെ ഉപയോഗ രീതി സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്‌എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. പേരും ഫോണ്‍ നമ്ബരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്‍റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്ബര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെ…

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

കൊല്ലം | അഞ്ചലില്‍ ഭാര്യയെ കൊല്ലാന്‍ ഭര്‍ത്താവ് കടിപ്പിച്ച വിഷപാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഉത്ര കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്ററനറി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോര്‍ട്ടം. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് ഭര്‍ത്താവായ പ്രതി സൂരജ് തട്ടിയെടുക്കാന്‍ കരുതിക്കൂട്ടി കൊല നടത്തിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പ് ആടിയ്ക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ഇവരുടെ കുട്ടിയെ സൂരജിന്റെ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്ത് പോലീസ് ഉത്രയുടെ കുടുംബത്തിന് കൈമാറും. ഇന്നലെ കാണാതായ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതാണ് എന്നാണ് കുടുംബത്തിന്റെ വാദം. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പോലീസ് സാന്നിധ്യത്തിലാണ്…

കോവിഡ് ബാധിച്ച്‌ യുഎഇ യില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ് : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31) അബുദാബിയിലും ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്ബളത്ത് ബിനില്‍ ദുബായിലും ആണ് മരിച്ചത്. ഷിബു കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും ബിനില്‍ ഒരാഴ്ചയായി അജ്മാനിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി.