പട്ടിണി കിടന്ന് മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം

മുസഫര്‍പൂര്‍ : പട്ടിണി കിടന്ന് മരിച്ച അമ്മയുടെ സാരിയില്‍ പിടിച്ച്‌ വലിച്ച്‌ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ വിളിച്ചുണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയണ് ആ കുഞ്ഞ്. ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. എന്നാല്‍ ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല… ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്. ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഈ നൊമ്ബര ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു യുവതിയെന്നാണ് അവരുടെ കുടുംബം പറയുന്നത്. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച്‌ യുവതി കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച്‌ രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു. യുവതി സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും…

സംസ്ഥാനത്ത് മെയ് 31 വരെ ശക്തമായ മഴക്ക് സാദ്ധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മെയ് 31 വരെ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മെയ് 28 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അലര്‍ട്ട്. മെയ് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും മെയ് 30 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും മെയ് 31 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കും.…

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്.സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്‌ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്. എഎച്ച്‌പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുമായി പോലിസ് മുമ്ബോട്ടു പോവുകയാണ്. മൂന്നു കൊലപാതകങ്ങളും, നിരവധി വധശ്രമങ്ങളും ഉള്‍പ്പടെ 29 കേസുകളിലെ…

മദ്യശാലകളില്‍ തെര്‍മ്മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധം;പനിയുണ്ടെങ്കില്‍ കുപ്പി മറന്നേക്കൂ..

തിരുവനന്തപുരം: കൊറോണ കാലത്തെ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബീവറേജ് കോര്‍പ്പറേഷന്‍ പുറത്തിറക്കി. ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം ജീവനക്കാരെ രണ്ട് തവണ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തുമെന്നും മര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഇത് വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. വാരിലെ 9 മുതല്‍ വൈകീട്ട് 5 വെരയാണ് വില്‍പ്പന സമയം. ബെവ് ക്യൂ അപ്പില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആര്‍ കോഡ് ഔട്ട്‌ലെറ്റിലെ ഫോണ്‍ ഉപയോഗിച്ച്‌ പരിശോധിക്കും. മദ്യം കൊടുക്കുന്നതിന് തൊട്ടുമുമ്ബ് ഇത് ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. എസ്‌എംഎസ് മുഖേന മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മദ്യം നല്‍കുന്നതിന് മുമ്ബ് എസ്‌എംഎസ് കോഡ് ക്യാന്‍സല്‍ ചെയ്യും. ആപ്പില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബെവ്‌കോ ഐടി വിഭാഗത്തിന്റെ…

പുതുച്ചിറ ആറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതശരീരം

കുണ്ടറ : തൃക്കോവില്‍വട്ടം പെരുങ്കുളം വയലില്‍ പുതുച്ചിറ ആറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുങ്കുളം നവദീപ് പബ്ലിക് സ്കൂളിനും ഉപാസന നഴ്സിംഗ് ഹോസ്റ്റലിനും മധ്യേ ഒഴുകുന്ന അറിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളില്‍ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത് മരത്തില്‍ തീ ചെറുതായി പടര്‍ന്നിട്ടുണ്ട്. പൊതുവഴിയല്ലാത്ത വയലിന്‍്റെ മധ്യത്ത് ആള്‍ താമസമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടത്. സമീപത്തായി കത്തിക്കരിഞ്ഞ മൊബൈല്‍ ഭാഗങ്ങളും പ്ലാസ്റ്റിക് കവറും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ഭാഗം വരെ ആറ്റില്‍ നിറഞ്ഞു കിടന്ന കുളവാഴ വൃത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊട്ടിയം പോലീസ് കേസെടുത്തു ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം കണ്ട സ്ഥലത്ത് പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തുനിന്നോ പരിസരത്തുനിന്നോ ആരെയും കാണാതായിട്ടില്ല. മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും…

ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ സൂരജ്

അടൂര്‍: വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും താന്‍ തെറ്റ് ചെയ്തില്ലെന്ന് ആവര്‍ത്തിച്ച്‌ ഉത്ര വധക്കേസ് പ്രതി സൂരജ്. പൊലീസ് ജീപ്പില്‍ നിന്നിറങ്ങി ബന്ധുക്കളെ കണ്ട സൂരജ് പൊട്ടിക്കരഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. തന്നെ ഭീഷണപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണ്. ഉത്രയുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ തന്‍റെ വിരലടയാളം ഭിത്തിയില്‍ അന്വേഷണ സംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്‍റെ വീട്ടിലെത്തി…

അരീക്കോട്​ ദുരഭിമാനക്കൊല; ആതിരയുടെ പിതാവ്​ രാജനെ വെറുതെവിട്ടു

മലപ്പുറം: അരീക്കോട്​ വിവാഹത്ത​േലന്ന്​ മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ്​ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍ കോടതിയാണ്​ രാജനെ വെറുതെ വിട്ടത്​. കേസില്‍ പ്രധാന സാക്ഷിക​െളല്ലാം കൂറുമാറിയതോടെയാണ്​ ​രാജനെ കോടതി വെറുതെവിട്ടത്​. 2018 ലാണ്​ കേസിന്​ ആസ്​പദമായ സംഭവം. അരീക്കോട്​ കിഴുപറമ്ബില്‍ ആതിരയാണ്​ അച്ഛ​​െന്‍റ കത്തിക്കിരയായത്. ദളിത്​ യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന്​ ഉണ്ടായിരുന്ന എതിര്‍പ്പാണ്​ ദുരഭിമാന കൊലയില്‍ എത്തിച്ചത്​. വിവാഹത്തലേന്ന്​ വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതി​രയെ രാജന്‍ കുത്തുകയായിരുന്നു. കുത്തേറ്റ്​ അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മു​േമ്ബ മരിച്ചു.

ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ എത്തിയ വിഷവും ഒന്നു തന്നെയെന്ന് ഉറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം; സ്വത്ത് മോഹിച്ച്‌ ഭാര്യയെ കൊന്ന ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ധ്രുവിനെ രക്ഷിച്ച്‌ അഞ്ചലിലെ അമ്മ വീട്ടില്‍ എത്തിച്ച്‌ കേരളാ പൊലീസിന്റെ ഇടപെടലും; ഇപ്പോള്‍ മുന്‍ഗണന പരമാവധി തെളിവ് ശേഖരണത്തിനെന്ന് എസ് പി ഹരിശങ്കര്‍; പാമ്പു കടി കൊലയില്‍ സംഭവിക്കുന്നതെല്ലാം നാടകീയതകള്‍ മാത്രം

കൊല്ലം: ഉത്രയെ ഭര്‍ത്താവ് മുര്‍ഖനെകൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്നത് എളുപ്പത്തില്‍ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കമെന്നും ഇതിന് ശേഷമായിരിക്കും അനുബന്ധ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുക എന്നും കൊല്ലം റൂറല്‍ എസ് പി എസ് ഹരിശങ്കര്‍ പറഞ്ഞു. കൊലപാതകം തെളിക്കപ്പെടുക എന്നതിനാണ് മുഖ്യപരിഗണന.പാമ്പിനെ കൊണ്ടുവന്ന് പറഞ്ഞ് ഒരു കുപ്പി പ്രതി കാണിച്ചു തന്നിട്ടുണ്ട്. ഇത് ശാസ്ത്രിയ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും താമസിയാതെ ലഭിക്കും.ഇതു സംമ്പന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ലഭിക്കേണ്ടതതുണ്ട്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും ഒന്നാണോ എന്ന് ഉറപ്പിക്കാനാണ് ഇത്. ചികത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.ആദ്യം ഉത്രയെ ചികത്സിച്ചിരുന്ന ഡോക്ടറെ കണ്ട് മുമ്പ് എപ്പോഴെങ്കിലും ഭര്‍ത്താവില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഉത്ര വെളിപ്പെടുത്തിയിരുന്നോ എന്നരായും. അന്വേഷണം തുടങ്ങി ആദ്യത്തെ 10 ദിവസം ഈ…

ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ നടി ഭാവന ക്വാറന്റൈനില്‍

തിരുവനന്തപുരം: മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു കാറില്‍ വരികയായിരുന്നു. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി, അതിര്‍ത്തിയില്‍ കാത്ത് നിന്ന സഹോദരനൊപ്പം മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു. ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് പൊലീസ് അകമ്ബടിയോടെ ഹോം ക്വാറന്റൈനിലേക്ക് നടിയുടെ യാത്ര തുടര്‍ന്നു. വീട്ടിലെത്തിയ നടി ഹോം ക്വാറന്‍ൈറനില്‍ പ്രവേശിച്ചു.

സൂരജിന്റെ നുണകള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്

കൊല്ലം ∙ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് െപാലീസ്. സാക്ഷിമൊഴികൾക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ് െപാലീസ്. പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികൾ ഉണ്ട്. സൂരജിന് അണലിയെ നൽകാൻ അംബാസഡർ കാറിൽ എത്തിയ സുരേഷിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി െപാലീസ് സ്ഥിരീകരിച്ചു. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോൾസമ്മതിക്കാൻ തയാറായിരുന്നില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴി മാറ്റി. സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരൻ വാവ സുരേഷാണ് കല്ലുവാതുക്കൽസുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ പൂർണ വിവരണം ഇയാൾ…