മ്മടെ മിഷാലിന് സാക്ഷാല്‍ നെയ്മറുടെ വക ലൈക്ക്: മെസ്സി ആരാധകന് ഇത് ‘സുവര്‍ണ നിമിഷം’!

ഫുട്‌ബോള്‍ താരങ്ങളുടെ മികച്ച പ്രകടനം അതേപടി അനുകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു മിഷാല്‍. മലപ്പുറം ജില്ലയില്‍ മമ്ബാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നെയ്മറുടെ ഫാന്‍സ് പേജിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇതിനോടകം 1.6 ലക്ഷം പേരാണ് കണ്ടത്. ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുകയാണ് സാക്ഷാല്‍ നെയ്മറും. ഫുട്‌ബോള്‍ താരം നെയ്മറുടെ ട്രിക്കുകള്‍ അനുകരിച്ചും മിഷാല്‍ എത്തിയിരുന്നു. ഇതിനാണ് നെയ്മറുടെ വക ലൈക്ക്. ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാല്‍, മെസിയുടെ പത്താം നമ്ബര്‍ ജഴ്‌സിയണിഞ്ഞ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നാലാം ക്ലാസ് മുതല്‍ സഹോദരന്‍ വാജിദിന്റെ കീഴില്‍ മിഷാല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. വാജിദ് അബുലൈസ് മമ്ബാട് എംഇഎസ് കോളേജ് ടീമിന്റെ ഗോള്‍കീപ്പറാണ്.

ലോക്കഡൗണിലും വീണ്ടും ഒരു താര വിവാഹം;നടൻ ഗോകുലം വിവാഹിതനായി

സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ ലളിതമാണ് ഗോകുലന്റെ എന്ന നടന്റെ ജീവിതവും. സിനിമാക്കാരൻ ആകുന്നതിനു മുൻപ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഗോകുലൻ ഇന്നും. ഇക്കാര്യം സുഹൃത്തുക്കളും സമ്മതിക്കും. അതിനാൽ പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തിൽ ഇന്നു രാവിലെ ലളിതമായ ചടങ്ങുകളോടെ ഗോകുലൻ വിവാഹിതനായി എന്ന വാർത്ത കേൾക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്ക് അദ്ഭുതങ്ങളില്ല. ലോക്ഡൗൺ അല്ലെങ്കിലും ഗോകുലൻഇങ്ങനെയൊക്കെ തന്നെയാകും വിവാഹം കഴിക്കുക.ധന്യയാണ് വധു. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ്. വീട്ടുകാർ വഴി വന്ന ആലോചനയാണ്. ചെന്നു കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. ലോക്ഡൗൺ ആയതിനാൽ എൻഗേജ്മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്.   വിവാഹമുണ്ടെങ്കിൽ അത് ലളിതമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാക്കാരൻ ആകുന്നതിനു മുൻപേയുള്ളആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട ചടങ്ങാണെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത്.സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു.…

അറസ്റ്റിന് മുമ്പ് അഭിഭാഷകനെ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍; പാമ്പ് കൈമാറ്റത്തിന്റെ വീഡിയോ കിട്ടാത്തതിന് കാരണം ലോക്ഡൗണില്‍ കടകള്‍ അടഞ്ഞു കിടന്നതിനാല്‍; അഞ്ചലിലെ വില്ലന്റെ പ്രതിരോധ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മാപ്പു സാക്ഷിയെന്ന തുറുപ്പു ചീട്ട് പുറത്തെടുക്കാന്‍ പൊലീസ്; വാവ സുരേഷിനെ സാക്ഷിയുമാക്കില്ല; ഉത്രയെ കൊന്ന സൂരജിനെ തളയ്ക്കാന്‍ വജ്രായുധമാകുക കല്ലുവാതുക്കല്‍ സുരേഷ് എന്ന പാമ്പു പിടിത്തക്കാരന്‍ തന്നെ

അടൂര്‍: ഉത്ര വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചതായി സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കേസിനെ ശക്തിപ്പെടുത്താന്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി മജിസ്‌ട്രേട്ടിന് മുമ്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. 30 കോടതിയില്‍ സുരേഷിനെ ഹാജരാക്കുമെന്നാണ് സൂചന. അതിശക്തമായ സാക്ഷിയെ കേസില്‍ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം പൊലീസിനെതിരെ സൂരജ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജിന്റെ ആരോപണം. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. സൂരജിനെ സഹോദരിയുടെ ആണ്‍…

ആസാമില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; 11 ജില്ലകളിലായി മൂന്നുലക്ഷത്തോളം ദുരിതബാധിതര്‍

ദിസ്പൂര്‍ : ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആസാമില്‍ രൂക്ഷമായ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ആസാമിലെ ഇപ്പോഴത്തെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് 57 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ദുരന്തനിവാരണ സേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗോല്‍പാര ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ മഴയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങള്‍ക്ക് ശേഷം ആസാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. നാല് ജില്ലകളിലെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ വേണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കാന്‍…

ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ : ചൈനയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍

ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ , പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ, ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍ തന്നെ. അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാനാണ് പ്രത്യേക സംഘത്തെ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സൈനികര്‍. അതീവ ദുര്‍ഘട മേഖലകളില്‍ പോരാടാന്‍ പരിശീലനം ലഭിച്ച സൈനികര്‍ക്ക് ടിബറ്റന്‍ മേഖല ഇവര്‍ക്ക് പരിചിതമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡിലേറെ സൈനികരെയാണു ചൈന വിന്യസിച്ചിരിക്കുന്നതെന്നാണു വിവരം. ബെയ്ജിങ്ങിന്റെ അറിവോടെയാണു നീക്കം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമസേന താവളത്തില്‍ നിന്നും ഗാല്‍വന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കുള്ള(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ അഥവാ എല്‍എസി)റോഡ് നിര്‍മാണം തടസപ്പെടുത്താനുളള ചൈനയുടെ…

ലോകത്ത് കൊവിഡ് രോഗികള്‍ 57 ലക്ഷം കടന്നു; മൂന്നര ലക്ഷത്തിലധികം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. 5,790,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,57,342 പേര്‍ മരിക്കുകയും 2,497,618 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം ഇതുവരെ 1,745,803 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ ആയിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. ബ്രസീലില്‍ മരണസംഖ്യ 25,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,086 പേര്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ഒറ്റ ദിവസത്തില്‍ 20,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസീലില്‍ രോഗികളുടെ എണ്ണം 4,11,821 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേറെയായി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്ബതാം സ്ഥാനത്ത് എത്തി.…

ന്യൂനമര്‍ദ്ദം: മത്സ്യബന്ധനത്തിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വിലക്ക്‌,​ ഫിഷറീസ് വകുപ്പും തീരദേശ പോലീസും നിരീക്ഷിക്കും

കോഴിക്കോട്: മെയ് 31 ഓട് കൂടി അറബിക്കടലില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയിലായി കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത, ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മെയ് 29 നോട് കൂടി മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെയ് 28 മുതല്‍ തന്നെ കേരള തീരത്ത് പൂര്‍ണ്ണമായും മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ദീര്‍ഘദൂര മത്സ്യബന്ധനത്തിന് പോയവര്‍ മെയ് 28 ന് രാത്രിയോടെ തന്നെ മടങ്ങിയെത്തുകയോ അടുത്തുള്ള സുരക്ഷിതമായ തീരത്തണയുകയോ ചെയ്യണം. ഇന്ന് രാത്രി മുതല്‍ പോലും മത്സ്യബന്ധനത്തിന് പോകരുത്. ഫിഷറീസ് വകുപ്പും തീരദേശ പോലീസും ഇത് കര്‍ശനമായി നിരീക്ഷിക്കും. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റ്, മഴ, രൂക്ഷമായ കടലാക്രമണം എന്നിവക്ക് സാദ്ധ്യതയുണ്ട്. മത്സ്യബന്ധനോപകരണങ്ങള്‍ കടലാക്രമണത്തില്‍ നശിക്കാതിരിക്കാന്‍ വേണ്ട…

ഉത്രയ്ക്ക് ഉറക്കഗുളിക നൽകി; 5 വയസ്സുള്ള മൂർഖനെ കൊണ്ടു ലക്ഷ്യം കണ്ട് സൂരജ്

കൊട്ടാരക്കര ∙ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചുചേർത്തു നൽകിയതായി ഭർത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നൽകി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തിൽ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി.കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. മാർച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെകടിപ്പിച്ചു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തിൽ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂർഖനെ ശരീരത്തിലേക്ക് എറിയും മുൻപ് ഗുളിക ചേർത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ്കൂട്ടിയാണ് ജ്യൂസിൽ മരുന്ന് പൊടിച്ചു ചേർത്തത്. 5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി.

സ്വത്ത്തര്‍ക്കം; ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികള്‍ ഇനി സഹോദരന്റെ മക്കള്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇനി സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും. ആയിരം കോടിയുടെ സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. അന്തരവകാശികള്‍ ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു ജയലളിതയുടെ മരണം. ഇതോടെയാണ് സ്വത്തു തര്‍ക്കം തുടങ്ങിയത്. വിധി വന്നതോടെ ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ് അടക്കമുള്ള സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനന് അവസാനമായി. ചെന്നൈ പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് സ്മാരകമാക്കാനായിരുന്നു എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സഹോദരന്റെ മക്കളായ തങ്ങളാണ് ജയലളിതയുടെ നിയമപരാമായ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപെട്ട് ദീപയും ദീപക്കും കോടതിയിലെത്തി. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കാനും കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ്…

അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം : ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്ബുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം : അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം , ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്ബുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാംപുകള്‍ കണ്ടത്തി കോവിഡ് മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തയാറാക്കാനും നിര്‍ദേശം നല്‍കി. ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാംപുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കി. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനും സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിയുടെ കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം അതേസമയം, അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിനു സാധ്യതയെന്ന മുന്നറിയിപ്പിനു പിന്നാലെ കേരളത്തില്‍ മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ ശക്തമായ…