ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല…സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!

ദില്ലി/വാഷിംഗ്ടണ്‍: ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി സന്തുഷ്ടനല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഇന്ത്യ-ചൈനീസ് വിഷയത്തില്‍ മധ്യസ്ഥത വഹിച്ച്‌ സംസാരിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി നല്ല മൂഡില്‍ അല്ലെന്നും, ഇന്ത്യയും ചൈനയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയില്‍ അവരെന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ മാധ്യമങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതില്‍ അധികം ഇന്ത്യയിലെ ജനങ്ങളും മോദിയും തന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് മോദിയെ ഇഷ്ടമാണ്. അദ്ദേഹം മാന്യനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ളത് വലിയ പ്രശ്‌നമാണ്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് അവര്‍. ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്കുള്ളത്. ഇന്ത്യ ഈ വിഷയത്തില്‍ ഒട്ടും സന്തോഷത്തിലല്ല. ചൈനയും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ലെന്നാണ് സംസാരിച്ചപ്പോള്‍ മനസ്സിലായത്.…

വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം, സംസ്‌കാരം സ്വവസതിയില്‍ വൈകിട്ട് അഞ്ചിന്

കോഴിക്കോട്: ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ ജന്മദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചിന് കല്‍പ്പറ്റയിലെ വീട്ടുവളപ്പില്‍ ഒദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. എച്ച്‌.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാള്‍ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയില്‍ മാദ്ധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും…

പിറന്നാളിന് വിളിച്ചെന്ന് മോഹന്‍ലാല്‍, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓര്‍ത്ത് താരങ്ങള്‍

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ അനുശോചന പ്രവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എപ്പോഴും ഏറ്റവും അടുത്ത ഒരാളോട് എന്നത് പോലെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തി ആയിരുന്നു വീരേന്ദ്ര കുമാറെന്ന് മോഹന്‍ലാല്‍ ഓര്‍ത്തെടുക്കുന്നു. തന്റെ പിറന്നാളിന് പോലും അദ്ദേഹം വിളിച്ച്‌ ആശംസ നേര്‍ന്നിരുന്നു. അവസാനം വിളിച്ചപ്പോള്‍ വയ്യ എന്നൊക്കെ പറഞ്ഞിരുന്നുവെന്നും എല്ലാം ശരിയാകുമെന്ന് താന്‍ പറഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. വീരേന്ദ്ര കുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നുവെന്ന് മമ്മൂട്ടി അനുസ്മരിച്ചു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ” വീരേന്ദ്രകുമാര്‍ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു…

ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടം; എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം; ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണ് എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌.ഒരു ഘട്ടത്തില്‍ രാഷ്‌ട്രീയമായി ഭിന്നചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ജനാധിപത്യ- മതേതര പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാട്. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാര്‍. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തില്‍ രാഷ്‌ട്രീയമായി ഭിന്നചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു. മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തില്‍ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു.…

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട് : മാതൃഭൂമി എംഡിയും, രാജ്യസഭ എം.പിയുമായ എം പി വീരേന്ദ്രകുമാര്‍(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാത്രി 08:30തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ അദ്ദേഹം മുന്‍ കേന്ദ്രമന്ത്രി കൂടി ആയിരുന്നു. തത്വചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. സംസ്കാരം നാളെ കല്‍പ്പറ്റയില്‍ നടക്കും. രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റിലെത്തി. ധനം,തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 1987ല്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായിരുന്നു. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കണ്‍വീനറായിരുന്നു. അടിയന്തരാവസ്ഥ…

ബെവ്ക്യൂൃവില്‍ ഒടിപി ലഭ്യമാകുന്നില്ലേ? കാരണമിതാണ്: ഉടന്‍ പരിഹരിക്കപ്പെടും

തിരുവനന്തപുരം: കേരളത്തില്‍ മദ്യവിതരണത്തിന് വേണ്ടിയുണ്ടാക്കിയ ബെവ്ക്യൂ ആപ്പിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടാണ് പ്ലേസ്റ്റോറില്‍ ആപ്പ് എത്തുന്നത്. എന്നാല്‍ നിരവധി പരാതികള്‍ ഉയരുകയായിരുന്നു. എന്നാല്‍ ബെവ്ക്യൂവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാല് മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു. പ്രധാനമായും ഒടിപി ലഭിക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ കൂടുതല്‍ ഒടിപി സേവന ദാതാക്കളെ കൊണ്ട് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു. ഒടിപി ലഭ്യമാക്കുന്നതിനായി നിലവില്‍ ഒരു സേവന ദാതാവ് മാത്രമാണുള്ളതെന്നും ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് കമ്ബനിയുടെ വിശദീകരണം. അതുകൊണ്ടാണ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാത്തതെന്നും വ്യക്തമാക്കി. മൂന്നോ അതില്‍ കൂടുതലോ സേവന ദാതാക്കളെ ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇവരുടെ സേവനം ലഭ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നാളത്തെ ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കുമെന്നും…

ഷാര്‍ജയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

ഷാര്‍ജ : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാര്‍ (45) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യു.എ.ഇയില്‍ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്.

പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം

ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം. രാജ്യത്ത് കോവിഡ് ഭീഷണിയ്ക്കു പുറമെ പാകിസ്ഥാനില്‍ നിന്നും കൂട്ടമായി എത്തിയ വെട്ടുകിളികളാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കൂട്ടമായെത്തി ഹെക്ടര്‍ കണക്കിനുള്ള കൃഷി നശിപ്പിക്കുന്ന വെട്ടുകിളികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തുകയാണ്. രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇവ നടത്തിയത്. വെട്ടുകിളി ശല്യം രൂക്ഷമായ കൃഷിത്തോട്ടങ്ങളില്‍ തളിക്കാന്‍ അറുപതോളം സ്‌പ്രെയറുകള്‍ കേന്ദ്ര കൃഷിമന്ത്രാലയം ബ്രിട്ടണില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം വെട്ടുകിളികളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി രണ്ട് കമ്ബനികള്‍ക്കാണ് അനുമതി നല്‍കിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതുപയോഗിച്ച്‌ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ അനുവാദമേകി. ഉത്തര്‍പ്രദേശിലെ ഝാന്‍സി, മഹോബ, ഹമീര്‍പൂര്‍, ആഗ്ര ഉള്‍പ്പടെ പതിനേഴോളം ജില്ലകളില്‍ സര്‍ക്കാര്‍ വെട്ടുകിളികള്‍ക്കെതിരെ മുന്നറിയിപ്പ്…

മാതാപിതാക്കളെ നട്ടംതിരിയിച്ച്‌ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍; സ്‌കൂള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ കുടുങ്ങിയിരിക്കുകയാണ് പലരും. സ്‌കൂളുകള്‍ തുറന്നിട്ടുമില്ല. എന്നിട്ടും, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങി. സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്‌കൂളുകളും എണ്ണായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. സ്‌കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സ്‌കൂള്‍ തുറക്കാതെ ഫീസ് എന്തിന് അടയ്ക്കണമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. വിദേശത്തുള്ള രക്ഷിതാക്കള്‍ േപാലും ജോലിയില്ലാതെയും ജോലിനഷ്ടപ്പെട്ടും ഉള്ള അവസ്ഥയിലാണ്. സുരക്ഷ മുന്‍നിറുത്തി കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദശം. എന്നിട്ടും മുഴുവന്‍ ഫീസും ആവശ്യപ്പെടുന്നതിനെതിരേ മാതാപിതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്ബ്യൂട്ടറും മൊബൈലും ഉള്‍പ്പെടെ വാങ്ങാന്‍ തന്നെ ഇപ്പോള്‍ നല്ലൊരു തുക മാതാപിതാക്കള്‍ക്ക് ചിലവാക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളിലെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാത്ത സാഹചര്യവും അധ്യാപകരുടെ ശമ്ബളം വെട്ടിക്കുറക്കുന്ന സാഹചര്യവും ഉള്ളപ്പോള്‍…

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി

എറണാകുളം: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യം. ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതോല്പാദനം കുറവാണ്. പലയിടത്തെയും ജനറേറ്ററുകള്‍ തകരാറിലാണെന്നും അറിയുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെ.എസ്.ഇ.ബി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജലനിരപ്പ് സംബന്ധിച്ചും പ്രോട്ടോകോള്‍ പാലിച്ച്‌ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജി ജൂണ്‍ 5 ന് വീണ്ടും പരിഗണിക്കും.