കൊവിഡ് ബാധിച്ചു സഊദിയില്‍ വീണ്ടും മലയാളികള്‍ മരിച്ചു; തൃശൂര്‍, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്

റിയാദ്: സഊദിയില്‍ വീണ്ടും കൊവിഡ് ബാധിച്ചു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം ചട്ടിപ്പറമ്ബ് പുള്ളിയില്‍ ഉമ്മര്‍ (49) എന്നിവരാണ് റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ മരണപ്പെട്ടത്. റിയാദില്‍ മരണപ്പെട്ട തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64) കൊവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. എന്നാല്‍, രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യു പ്രാബല്യത്തില്‍ ഉണ്ടായതിനാല്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്ബ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍…

ഭാമയുടെ കുട്ടിക്കുറുമ്ബിന് ഉമയാനയുടെ സ്നേഹകൂട്ട്

തിരുവനന്തപുരം: ഉമയും ഭാമയും. പേരുകള്‍ കേട്ടാല്‍ സഹോദരിമാരെന്നേ തോന്നൂ. ഒന്നാം പേരുകാരി തിരുവനന്തപുരം കൊഞ്ചിറവിള ഉമാമഹേശ്വര മഠത്തില്‍ മഹേഷ് കൃഷ്ണന്റെ വളര്‍ത്തുപുത്രിയാണ്- ഉമാദേവിയെന്ന പിടിയാന. ചിത്രത്തില്‍ ഉമാദേവിക്കു മുന്നില്‍ പുഞ്ചിരിയുമായി നടക്കുന്നത് മഹേഷിന്റെ പുത്രി ഭാമ സരസ്വതി. കൂട്ടിന്റെ കാര്യത്തില്‍ കൂടപ്പിറപ്പുകള്‍ തോറ്റുപോകും,​ ഈ ആനയും അരുമക്കുരുന്നുമായുള്ള അപൂര്‍വ സ്നേഹബന്ധം കണ്ടാല്‍. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് മഹേഷ് കൃഷ്ണന്‍. മകള്‍ ഭാമയ്‌ക്ക് അടുത്ത മാസം രണ്ടു വയസ് തികയുകയേയുള്ളൂ. ‘കളിക്കൂട്ടിക്കാരി’ക്കാകട്ടെ,​ മുപ്പത്തിയേഴ് നടപ്പ്. പ്രായവ്യത്യാസം മാറിനില്‍ക്കുന്ന സൗഹൃദകഥ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയതോടെ മഠത്തിലേക്ക് അതിഥികളുടെ തിരക്ക്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നടി പ്രവീണയുമുണ്ടായിരുന്നു. ഒരു ലോഡ് നിറയെ ഓലയും പഴങ്ങളും ശര്‍ക്കരയുമായിട്ടായിരുന്നു വരവ്. ഭാമ ജനിക്കുന്നതിനും ആറു വര്‍ഷം മുന്‍പേ കുടുംബത്തിലെത്തിയതാണ് ഉമ. എല്ലാവരോടും പെട്ടെന്ന് അടുക്കുമെങ്കിലും ഭാമയോടാണ് വാത്സല്യമേറെ. ഭാമയ്‌ക്കൊപ്പമാണ് റോഡില്‍ ഉമയുടെ നടപ്പെങ്കില്‍…

വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി തലയ്ക്കടിയേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പി എം ജോണ്‍ (69) തലയ്ക്ക് അടിയേറ്റ് മരിച്ചു. കഞ്ചിക്കോട് വനിതാ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹോസ്റ്റല്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറിയ ആളെ പിടികൂടാന്‍ ജോണ്‍ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അതിക്രമിച്ച്‌ കയറിയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമി ജോണിന്റെ തലയ്ക്ക് കമ്ബിവടികൊണ്ട് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

വീരേന്ദ്രകുമാറി​െന്‍റ വേര്‍പാട്​: പൊതുദര്‍ശനം ജില്ലാ ഭരണകൂടത്തി​െന്‍റ മാര്‍ഗനിര്‍ദേശങ്ങളുനുസരിച്ച്‌​

കല്‍പറ്റ: അന്തരിച്ച രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാറി​​െന്‍റ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് വയനാട്​ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ്​ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം ഉറപ്പു വരുത്താനുള്ള മുന്‍ കരുതലി​​െന്‍റ ഭാഗമായാണ്​ നിയന്ത്രണങ്ങള്‍. കല്‍പറ്റ പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടക്കുക. ഭൗതിക ശരീരം കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.

പ്രിയതമനെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല; ഉപജീവനം തേടിയെത്തി ദുരിതക്കയത്തിലായ ബിജിമോള്‍ നാട്ടിലേക്ക്

ഭര്‍ത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാനും ഉദ്ദേശിച്ച്‌ മക്കളെ നാട്ടിലെ ബന്ധുവിനെ ഏല്‍പിച്ചാണ് ബിജിമോള്‍(28) ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റ് യതീഷിന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നല്‍കിയത് സന്ദര്‍ശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരില്‍ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോള്‍ പറഞ്ഞു. ഏജന്റ് ചതിച്ചതിനാല്‍ ജോലി ലഭിച്ചില്ല. ഇതിനിടെ മാര്‍ച്ച്‌ 24നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത് മരിച്ചു ജീവിതപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങളിലൂടെ കടന്നുപോയ ബിജി മോള്‍ ഇപ്പോഴിതാ നാടണയുന്നു. പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായില്‍ കുടുങ്ങിയ എറണാകുളം കളമശ്ശേരിയില്‍ താമസിക്കുന്ന ബിജിമോള്‍ നാളെ രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട്…

നികുതി ഇളവിന്റെ പേരില്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് വേദി നഷ്ടമാകില്ല: BCCI

മുംബൈ: നികുതി ഇളവിന്റെ പേരിലുള്ള പ്രശ്നത്തില്‍ ഇന്ത്യക്ക് 2021ലെ ടി 20 ലോകകപ്പ് വേദി നഷ്ടപ്പെടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നികുതി ഇളവ് നേടിയെടുക്കണമെന്ന് ഉടമ്ബടിയില്‍ വ്യക്തമാക്കുന്നുണ്ട്. 2021 ലെ ടി 20 ലോകകപ്പിനായി ബിസിസിഐ മെയ് പതിനെട്ടിനകം നികുതി ഇളവ് ഉറപ്പാക്കേണ്ടതായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ നികുതി ഇളവ് നേടിയെടുക്കാത്തതിനെ തുടര്‍ന്ന് 2021 ലെ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഭീഷണി മുഴക്കിയിരുന്നു. TRENDING: എന്നാല്‍ ഇന്ത്യക്ക് വേദി നഷ്ടമാകില്ലെന്നും പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ പറഞ്ഞു. ഐസിസിയുമായി ചര്‍ച്ച തുടരുകയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ധുമാല്‍ പറഞ്ഞു. 2016 ലെ ടി 20 ലോകകപ്പിന് ഇന്ത്യ വേദിയൊരുക്കിയപ്പോഴും നികുതി പ്രശ്‌നം ബിസിസഐ നേരിട്ടതാണ്.…

Premier League: ഇംഗ്ലണ്ടില്‍ ജൂണ്‍ 17ന് വിസില്‍ മുഴങ്ങും, സിറ്റി- ആഴ്‌സനല്‍ ക്ലാസിക്കോടെ തുടക്കം

ലണ്ടന്‍: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിച്ച വച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും. ശനിയാഴ്ച വൈകീട്ട്് മൂന്നു മണിക്കു നടക്കുന്ന മല്‍സരങ്ങളുടെ സംപ്രേക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. നിലവില്‍ സംപ്രേക്ഷക്ഷണാവകാശത്തില്‍ പാര്‍ട്ണര്‍മാരായ സ്‌കൈ സ്‌പോര്‍ട്‌സ്, ബിടി സ്‌പോര്‍ട്ട്, ബിബിസി സ്‌പോര്‍ട്ട്, ആമസോണ്‍ പ്രൈം എന്നിവര്‍ തന്നെ സീസണിലെ ശേഷിച്ച 92 മല്‍സരങ്ങള്‍ യുകെയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രീമിയര്‍ ലീഗ് അറിയിച്ചു. ജൂണ്‍ 17ന് ബുധനാഴ്ച പ്രീമിയര്‍ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയിലെത്തിയതായി പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഈ തിയ്യതിക്കു തന്നെ ലീഗ് പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനു മുമ്ബ് എല്ലാ സുരക്ഷാ ഉപാധികളുമുണ്ടെന്ന് ഉറപ്പ് വരുത്തുകയെന്നത് വളരെ പ്രധാനമാണ്. ലീഗിന്റെ ഭാഗമാവുന്ന എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു.…

സാമ്ബത്തിക പ്രയാസമാണെന്ന് അറിയിച്ചു , സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കി അക്ഷയ്‌ കുമാര്‍

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച്‌ പ്രതിസന്ധിയിലായ സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷന് നടന്‍ 45 ലക്ഷം രൂപ കൈമാറി. ഷൂട്ടിംഗ് പരക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തൊഴിലും മാസവരുമാനവും നിലച്ച്‌ സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ ജാവേദ് ജാഫേരിയെയും സാജിദ് നടിയാട്‌വാലിയെയും വിളിച്ച്‌ അറിയിച്ചിരുന്നു. സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ചപ്പോള്‍ ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു അക്ഷയ് കുമാര്‍. 1500 സിനിമാ, ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടന്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നാണ് അക്ഷയ് സംഘടനയെ അറിയിച്ചിരിക്കുന്നത്.സംഘടനയ്ക്കു കീഴെ പതിനായിരത്തോളം അംഗങ്ങളുണ്ട്. കൊവിഡ് കാലത്ത് രാജ്യത്തിന് ഏറ്റവുമധികം സാമ്ബത്തികസഹായം ചെയ്ത വ്യക്തികളില്‍ മുന്നിലുള്ള ആളാണ് അക്ഷയ് കുമാര്‍.ബോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം…

24 മണിക്കൂറിനിടെ രാജ്യത്ത് ആദ്യമായി 7466 കൊവിഡ് കേസുകളും 175 മരണവും

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി വലിയ തോതില്‍ പടരുന്ന ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ആഗോള അടിസ്ഥാനത്തില്‍ ഒമ്ബതാമതെത്തി. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി. 4076 പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും ഓരോ ദിവസം കഴിയുന്തോറും വലിയ വര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7466 കേസുകളും 175 മരണവുമാണുണ്ടായത്. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയെ കൂടാതെ ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് സംഹാരതാണ്ഡവമാടുകയാണ്. മഹാരാഷ്ട്രയില്‍ 59,546…

ഉത്ര മരിച്ച ശേഷം സൂരജ് വല്ലാതെ ഭയന്നിരുന്നു; സൂരജിനെതിരേ സുഹൃത്തിന്റെ മൊഴി

കൊല്ലം: ഉത്രയെ കൊല്ലാനായി പാമ്ബുകളെ വാങ്ങിയ കാര്യം സൂരജ് സുഹൃത്തിനോട് പറഞ്ഞിരുന്നതായി മൊഴി. സുഹൃത്തിനെയും സൂരജ് ഗുളിക വാങ്ങിയ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെയും അടക്കം പോലീസ് ചോദ്യം ചെയ്തു. ഉത്രയുടെ മരണത്തില്‍ താന്‍ പിടിക്കപ്പെടുമെന്ന് സൂരജ് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി വക്കീലിനെയും കണ്ടിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് സൂരജ് പിടിയിലായത്. വക്കീലിന്റെ നിര്‍ദേശപ്രകാരമാവാം സൂരജ് തെളിവെടുപ്പ് സമയത്ത് കുറ്റം സമ്മതിച്ചതും. അഭിഭാഷകനെ കാണാന്‍ സൂരജ് പോയതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം സൂരജിന്റെ ജാമ്യത്തിനായി വീട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. സെഷന്‍സ് കോടതി ജാമ്യം നിരസിക്കുമെന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. ഉത്രയുടെ മരണശേഷം സൂരജ് ഭയന്നിരുന്നതായും ഈ വിവരം ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം അറിഞ്ഞതെന്നുമാണ് സൂരജിന്റെ സുഹൃത്തിന്റെ മൊഴി. പാമ്ബുകളെ വാങ്ങിയ കാര്യവും അപ്പോഴാണ് അറിയുന്നതെന്നും സുഹൃത്ത് പറഞ്ഞു. സൂരജിന്റെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍…