സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; മിനിമം ചാര്‍ജ്ജായി നിശ്ചയിച്ചത് 12 രൂപ; ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചു ചാര്‍ജ് വര്‍ധന; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകളും നടത്താമെന്നും ഗതാഗതമന്ത്രി; അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ നിര്‍ബന്ധം; അന്തര്‍ജില്ലാ യാത്രകള്‍ക്കുള്ള അനുമതി ഹോട്ട് സ്‌പോട്ടുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപയാണ് നിശ്ചയിച്ചിച്ചിരിക്കുന്നത്. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു. അന്തര്‍ജില്ല യാത്രകള്‍ക്ക് നിലവിലുള്ള പാസ് സമ്ബ്രദായം തുടരാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് മാത്രം. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നും ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബീവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക്…

ലോക്ക്‌ഡൗണില്‍ വരുമാനം നിലച്ചതില്‍ മനംനൊന്ത് സീരിയില്‍ നടന്‍ ആത്മഹത്യ ചെയ്‌തു

മുംബയ്: ലോക്ക്‌ഡൗണില്‍ സീരിയില്‍ ഷൂട്ടിംഗ് നിലച്ചതിനെ തുടര്‍ന്ന് വരുമാനം നിലച്ചതില്‍ മനംനൊന്ത് സീരിയില്‍ നടന്‍ ആത്മഹത്യ ചെയ്‌തു. മന്‍മീത് ഗരേവാളാണ് (32) നവിമുംബൈ ഖാര്‍ഘറിലെ വീട്ടില്‍ ജീവനൊടുക്കിയത്. സാമ്ബത്തിക പ്രതിസന്ധികളാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് സൂചന. ആത്മഹത്യാശ്രമം കണ്ട് ഭാര്യ ബഹളം വച്ചെങ്കിലും അയല്‍ക്കാര്‍ ആരുംതന്നെ സഹായത്തിനെത്തിയില്ല എന്നാണ് ആരോപണം. കൊവിഡ് സംശയത്തെ തുടര്‍ന്നാണ് ആരും സഹായത്തിനെത്താത്തത് എന്ന വാദവും ഉയരുന്നുണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിലച്ചതോടെ നടന്‍ വീട്ടുവാടക പോലും നല്‍കാനാവാത്ത സ്ഥിതിയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു: അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

മധുര : നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. കുട്ടിയുടെ അച്ഛന്‍ തവമണി, തവമണിയുടെ അമ്മ പാണ്ടിയമ്മാള്‍ എന്നിവരാണ് അറസ്റ്റിലായത്. നാലാമതും പെണ്‍കുഞ്ഞ് നാലാമതും പെണ്‍കുഞ്ഞ് പിറന്നതിന്റെ അസംതൃപ്തിയാണ് കൊലപാതകത്തിന് കാരണമായത്. കുട്ടിയുടെ അമ്മ ഇല്ലാത്ത സമയംനോക്കി മുത്തശ്ശിയും അച്ഛനും കൊലപാതകം നടത്തുകയായിരുന്നു. മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് സംഭവം നടന്നത്. എരിക്കിന്‍ പാല്‍ നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്യുകയായിരുന്നു. ശിശുവിന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തായത്, മധുര പോലീസ് ശിശുവിന്റെ മൃതദേഹം പുറത്തെടുക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞത്. കൊലപാതകക്കുറ്റം ചുമത്തി കുഞ്ഞിന്റെ അച്ഛനെയും മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണവുമായി സഹകരിച്ച്‌ തങ്ങള്‍ നിരപരാധികളാണെന്ന് കുടുംബം വാദിക്കുകയായിരുന്നു.…

സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ച തുടങ്ങും; ബാര്‍ബര്‍ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി,

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള മദ്യവില്‍പ്പനയും അന്നുതന്നെ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും ആരംഭിക്കും. ക്ലബുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ പാഴ്‌സല്‍ വില്‍പ്പന മാത്രമേ അനുവദിക്കാന്‍ സാധ്യതയുള്ളു. ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. എന്നാല്‍ ആദ്യഘട്ടത്തില്‍ മുടിവെട്ടിന് മാത്രമായിരിക്കും അനുമതി നല്‍കുക. ഫേഷ്യല്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം. ജില്ലയ്ക്കുള്ളിലെ യാത്രകള്‍ക്ക് പാസ് വേണ്ട. എന്നാല്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പാസ് സംവിധാനം നിര്‍ബന്ധമായി തുടരും. എന്നാല്‍ പാസിന് കാത്തിരിക്കേണ്ട. വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ നല്‍കും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് പോകാനോ സോണില്‍ നിന്ന് പുറത്തുപോകാനോ അനുമതി ഉണ്ടാവില്ല.

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380ല്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത് വന്നാല്‍ മാത്രമെ സംസ്ഥാനത്ത് സ്വര്‍ണ കടകള്‍ തുറക്കാന്‍ കഴിയൂ. നിലവില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് സ്വര്‍ണം വാങ്ങാന്‍ കഴിയുക. അതിനിടെ കോഴിക്കോട് കമ്മത്ത് ലൈനില്‍ തുറന്ന സ്വര്‍ണക്കടകള്‍ പൊലീസ് അടപ്പിച്ചു. സ്വര്‍ണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കടകള്‍ അടപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച നാല് സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നീട്ടി

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ജൂണില്‍ പരീക്ഷകള്‍ നടത്താനാണ് നിലവിലെ തീരുമാനം. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈമാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈംടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

ഉംപുന്‍ ചുഴലി: സംസ്ഥാനത്ത് വ്യാപക മഴ, ശക്തമായ കാറ്റില്‍ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന്റെ ചുറ്റമ്ബലം തകര്‍ന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. മഴ കനത്തതോടെ സംസ്ഥാനത്തെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴയും കാറ്റും ഇന്നും തുടരുകയാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. കോട്ടയം വൈക്കത്ത് ഇന്നലെ രാത്രി മഴയ്ക്കൊപ്പമുണ്ടായ കാറ്റ് വന്‍ നാശം വിതച്ചു. വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളില്‍ ആല്‍മരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്ബലം തകര്‍ന്നു. ഫയര്‍ഫോഴ്സും…

കാലവര്‍ഷം ഇക്കുറി ജൂണ്‍ അഞ്ചിന്, പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇക്കുറി ജൂണ്‍ അഞ്ചിന് മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ സാധരണ മഴ കിട്ടുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്‍റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം എത്തിയത്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ കണക്കാക്കിയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 28-കേരളത്തില്‍…

കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതി കമ്ബിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മുത്തശ്ശിയും മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് യുവതിയും മാതാവും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്ബൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന(65), മകന്‍ സജിയുടെ ഭാര്യ മഞ്ജു(32) എന്നിവരാണ് മരിച്ചത്. മരം വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി കമ്ബി പൊട്ടി വീണിരുന്നു. രാവിലെ മഞ്ജുവിന്റെ ആറുവയസ്സുള്ള കുട്ടി കളിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയപ്പോഴാണ് ഓമനയ്ക്കു ഷോക്കേറ്റത്. പിന്നാലെയെത്തിയ മഞ്ജുവിനും ഷോക്കേറ്റു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജയസൂര്യയുടെ സൂഫിയും സുജാതയും, കീര്‍ത്തിയുടെ പെന്‍ഗ്വിന്‍; 7 സൂപ്പര്‍താര ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാം

ലോക്ക്ഡൗണിനെ തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചു. സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍. മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം. ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വിജയ് ബാബുവാണ് നിര്‍മാണം.ഹിന്ദിയില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് പ്രൈമില്‍ എത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. സൂപ്പര്‍താരം അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും പ്രധാന വേഷത്തില്‍ എത്തുന്ന ഗുലാബോ സിതാബോ ജൂണ്‍ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍…