കേരളത്തില്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമശാസ്ത്ര മന്ത്രാലം അറിയിച്ചു. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്ന തോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 26ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകള്‍ ജൂണ്‍ ആദ്യവാരത്തിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളും രക്ഷിതാക്കളുടെയും ആശങ്കയറിയിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി സംബന്ധിച്ച്‌ പുതിയ തീയതി വിദ്യാഭ്യസ വകുപ്പ് ഉടന്‍ പുറത്തിറക്കും. കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. മേയ് 31 വരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. മേയ് 26 നു തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. .

അടുത്ത മൂന്ന് മണിക്കൂര്‍ നാല് ജില്ലകളില്‍ അതിശക്ത മഴ; ഉംപുന്‍ സൂപ്പര്‍ സൈക്ലോണ്‍

അതി തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഉംപുന്‍ ആഘാതം കേരളത്തിലും കനത്ത മഴ നല്‍കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ,എറണാകുളം എന്നീ ‌ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒരു അതിതീവ്രമായ ചുഴലിക്കാറ്റായി (Extremely Severe Cyclonic Storm) മാറിയിരിക്കുന്നു. 18 മെയ് 2020 ന് രാവിലെ 8.30 ന് 13.3°N അക്ഷാംശത്തിലും 86.3°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ (Paradip)…

നാല്​ സംസ്​ഥാനങ്ങളില്‍നിന്ന്​ കര്‍ണാടകയിലേക്ക്​ പ്രവേശന വിലക്ക്​

ബംഗളൂരു: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ നാലു സംസ്​ഥാനങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്ക്​ പ്രവേശനം വിലക്കി കര്‍ണാടക. മഹാരാഷ്​ട്ര, ഗുജറാത്ത്, തമിഴ്​നാട്​, കേരളം എന്നിവിടങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്കാണ്​ കര്‍ണാടക സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്​. നാലാംഘട്ട ലോക്​ഡൗണില്‍ ഇരു സംസ്​ഥാനങ്ങളുടെയും പരസ്​പര സമ്മതത്തോടെ അന്തര്‍ സംസ്​ഥാന ഗതാഗതം അനുവദിക്കാമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ്​ 31 ​വരെ ഇൗ നാലു സംസ്​ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക്​ കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു. 1100 ല്‍ അധികം പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 300 പേര്‍ മരിക്കുകയും ചെയ്​തു. ലോക്​ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക്​ മാത്രമാണ്​ കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന്​ ​ഉപമുഖ്യമന്ത്രി അശ്വാന്ത്​ നാരായണ്‍ അറിയിച്ചു.

സി.ബി.എസ്.ഇ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 11വരെ

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ ജൂലൈയില്‍ നടത്താന്‍ തീരുമാനമായി. ജൂലൈ ഒന്നുമുതല്‍ 11വരെ തീയതികളിലായിരിക്കും പരീക്ഷ നടക്കുക. അതേസമയം സംസ്ഥാനത്ത് 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി. പൊതുവിദ്യാലയങ്ങളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയവും തുടങ്ങി. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശന നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.കുട്ടികളെ കൊണ്ടുവരേണ്ടെന്ന നിര്‍ദേശമനുസരിച്ചാണിത്. വാഹന സൗകര്യമില്ലാത്തതിനാല്‍ മൂല്യ നിര്‍ണയ ക്യാമ്ബുകളിലെത്താന്‍ അദ്ധ്യാപകര്‍ ബുദ്ധിമുട്ടി. എസ്.എസ്.എല്‍.സി, വി എച്ച്‌ എസ് ഇ , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം. ലോക് ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിബന്ധനകള്‍ക്കനുസരിച്ച്‌ തീയതി തീരുമാനിക്കും. മുപ്പത്തിയൊന്നാം തീയതി വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പരീക്ഷകള്‍ മാറ്റിയത്.

മരുഭൂമിയിലെ ആടു ജീവിതത്തിന് പാക്കപ്പ്; സന്തോഷം പങ്കു വച്ച്‌ പൃഥിരാജും കൂട്ടരും, ആഘോഷ വേളയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മൂന്നു മാസത്തെ മരുഭൂമി ജീവിതത്തിന് ശേഷം പൃഥിരാജും സംഘവും മടങ്ങിയെത്തുന്നു. പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. നിലവില്‍, നാട്ടിലേക്ക് മടങ്ങി വരാനുള്ള ചാര്‍ട്ടഡ് വിമാനത്തിനുള്ള അനുമതി കാത്ത് നില്‍ക്കുകയാണ് സംഘം എന്നാണ് ഏറ്റവും ഒടിവില്‍ ലഭിച്ച വിവരം. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അം​ഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. നജീബിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥ്വി ജോര്‍ദാനിലേക്ക് തിരിച്ചത്. എന്നാല്‍ മരുഭൂമിയില്‍ ഷൂട്ടിംഗ് നടക്കുന്ന നാളുകളിലെ ലുക്ക് ഇതുവരെയും പുറത്തിറങ്ങിയിരുന്നില്ല. എന്നാലിപ്പോള്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബ്ലെസി ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.…

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് വയനാട്ടില്‍ നിന്നൊരു ഭീമന്‍ ചക്ക

വയനാട്: ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ കേരളത്തിലെ വയനാട്ടില്‍ നിന്നും ഒരു ചക്ക. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ വിനോദ് കുമാറിന്റെ തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ തോട്ടത്തിലാണ് 52 കിലോ തൂക്കം വരുന്ന ചക്ക വിളഞ്ഞത്. പൂനെയിലെ 42 കിലോഗ്രാം ഭാരമുളള ചക്കയുടെ പേരിലാണ് നിലവിലത്തെ ഗിന്നസ്സ് റെക്കോര്‍ഡ്. ചക്കയുടെ ചിത്രങ്ങളും വീഡിയോയും സഹിതം ജിഡബ്ല്യൂആര്‍ അതികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ വിനോദ് കുമാര്‍. സമൂഹ മാധ്യമങ്ങളില്‍ ലോക്ക് ഡൗണ്‍ കാലമായതോടെ ചക്ക മഹാത്മ്യമാണ്. ഇതിനിടയിലാണ് ഒരു ഭീമന്‍ ചക്ക ഗിന്നസ്സ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നീങ്ങുന്നത്. മുംബൈ മലയാളിയും, കണ്ണൂര്‍ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ നിന്ന് ഇന്നലെ പറിച്ച ചക്ക തൂക്കിയപ്പോള്‍ ഭാരം 52.36 കിലോഗ്രാം. കൊല്ലം അഞ്ചലില്‍ 51.5 കിലോഗ്രാം തൂക്കമുളള ചക്ക വിളഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഭാരം വരും തവിഞ്ഞാലിലെ ഈ ചക്കരാജാവിന്. കാമുകനൊപ്പം ജീവിക്കാന്‍…

ഒരിക്കല്‍ തുറന്നാല്‍ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം, വീണ്ടും തുറക്കണം, നാടിനും നാട്ടുകാര്‍ക്കും കാവലാകണം, പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് വൈറല്‍

മാനന്തവാടി: ചരിത്രത്തില്‍ ആദ്യമായി പോലിസ് സ്റ്റേഷന്‍ അടച്ചിടേണ്ടി വന്നതിനെ കുറിച്ച പറയുകയാണ് മാനന്തവാടി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ”ഒരിക്കല്‍ തുറന്നാല്‍ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം” എന്ന പേരില്‍ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. പോലീസ് സ്റ്റേഷന്‍ തുറക്കണമെന്നും നാടിനും നാട്ടുകാര്‍ക്കും കാവലും കരുതലുമായി നമ്മള്‍ ഉണ്ടാവണമെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ഒരിക്കല്‍ തുറന്നാല്‍ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം അതെ. ഇന്ന് നമ്മുടെ മാനന്തവാടി പോലീസ് സ്റ്റേഷന്‍ അടഞ്ഞ് കിടക്കുകയാണ്… നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കോവിഡ് വൈറസ് നമ്മുടെ സ്റ്റേഷനിലെ മൂന്ന് സഹോദരന്‍മാരെ ആശുപത്രിയിലാക്കിയിരിക്കയാണ്. എല്ലാവിധ മുന്നൊരുക്കങ്ങളും നമ്മള്‍ എടുത്തിരുന്നുവെങ്കിലും ഏത് സാഹചര്യത്തിലും ഡ്യൂട്ടി ചെയ്ത് വരുന്ന നമ്മെപ്പോലുള്ളവര്‍ക്ക് ഇത്തരത്തില്‍ ബാധിക്കുക സ്വാഭാവികം. ഇനിയെന്ത്. ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. 2020…

ഉംപുന്‍; ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത, കേരളത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, ഉത്തര ഒഡീഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ കനത്ത മഴയുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ തിരുവനന്തപുരം ഒഴികെ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ പാരാദ്വീപ് മേഖലയില്‍നിന്ന് കരയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ബംഗാള്‍ തീരത്തെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരാദീപ്‌ തീരത്ത് നിന്ന് ഏകദേശം 790 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 940 കി.മീയും ദൂരെയാണ് കാറ്റിന്‍റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത് Extremely Severe Cyclonic Storm ‘AMPHAN’ (pronounced as UM-PUN)…

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 5,242 പുതിയ കൊവിഡ് കേസുകള്‍; 157 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5,242 പേര്‍ക്ക് പുതുതായി കൊവിഡ് കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 3,029 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 96,169 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 56,316 പേര്‍ ചികില്‍സയിലുണ്ട്. 36,824 പേരുടെ രോഗം ഭേദമായി. മെയ് 31 വരെ തുടരുന്ന രാജ്യവ്യാപകമായി ലോക്കഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ദിവസത്തിലാണ് ഈ കുതിപ്പ്. സംഭവങ്ങള്‍ക്കനുസരിച്ച്‌ സോണുകളെ കളര്‍ കോഡ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പന്ത് സംസ്ഥാനങ്ങള്‍ക്ക നിര്‍ദേശം നല്‍കി ഗുജറാത്തിലും മധ്യ പ്രദേശിലും മഹാരാഷ്ട്രയിലും ബംഗാളിലുമാണ് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. മഹാരാഷ്ട്രയില്‍ മരണസംഖ്യ 1200 അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 33,000 കടന്നു. ഡല്‍ഹിയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും പതിനായിരത്തിലധികം പേര്‍ക്ക്…