രാജ്യത്ത് കോവിഡ് രോഗികളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 6088 പേര്‍ക്ക് രോഗബാധ ;മരണം സംഖ്യ 3,583

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് രോഗം ബാധിച്ചു. 188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. 3,583 പേരാണ് കോവിഡ് മൂലം മരിച്ചത്. 48,534 പേര്‍ രോഗമുക്തി നേടി. 40.37 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്തെ വിമാന സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യ സ്പീഡ് പോസ്റ്റ് സേവനം 15 രാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 148 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ…

ഉംപുന്‍ സൈക്ലോണ്‍ തകര്‍ത്തെറിഞ്ഞ ബംഗാള്‍-ഒഡീഷ പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡല്‍ഹി: പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി രാവിലെ 10.45 ഓടെയാണ് കൊല്‍ക്കത്തയിലെത്തുക. ബംഗാള്‍ സന്ദര്‍ശനശേഷം ഒഡീഷയിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളും മോദി സന്ദര്‍ശിക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 പേരാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ മാത്രം 15 പേരും മരിച്ചു. ഒഡീഷയില്‍ രണ്ടുപേരും മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും പ്രധാനമന്ത്രി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചേക്കും. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായത്.

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതഅരുവിക്കര ഡാ൦ തുറന്നു, ജാഗ്രത നിര്‍ദേശം;

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ‌ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്, ചാലക്കമ്ബേളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി, ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം…

സംസ്ഥാനത്ത് കനത്ത മഴ : തലസ്ഥാന ജില്ല വെള്ളത്തില്‍ മുങ്ങി : വീടുകളില്‍ വെള്ളം കയറി: ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി. കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്…

ഒമാനില്‍ 327 പേര്‍ക്ക് കൂടി കോവിഡ്

മസ്കത്ത്: ഒമാനില്‍ വ്യാഴാഴ്ച 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 222 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 6370 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1661ല്‍ നിന്ന് 1821 ആയി ഉയര്‍ന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 30 പേര്‍ മരണപ്പെടുകയും ചെയ്തു. 4519 പേരാണ് നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളില്‍ 277 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കോവിഡ് ബാധിതര്‍ 4888 ആയി. 907 പേര്‍ക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 24 പേരും മസ്കത്തില്‍ നിന്നുള്ളവരാണ്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ; 1. മസ്കത്ത് ഗവര്‍ണറേറ്റ്: മത്ര-2839, 605; മസ്കത്ത് -46, 9; ബോഷര്‍- 942,135; അമിറാത്ത്-153,16; സീബ് -899,140; ഖുറിയാത്ത്-9,2. 2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 240, 140; വാദി…

കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു, രോഗ ബാധിതര്‍ 17,568, ഇന്ത്യക്കാരായ രോഗികള്‍ 5,667 ആയി

കുവൈറ്റ്: കൊവിഡ് ബാധിച്ച്‌ കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 124 ആയി. 804 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതര്‍ 17,568 ആയി. കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപാണ് (51) മരിച്ച മലയാളി. പുതിയ രോഗികളില്‍ 261 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5,667 ആയി. കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന സ്ഥലത്തെല്ലാം കൊവിഡ് ബാധിതരുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രവാസികളാണ് കുവൈറ്റില്‍ അധികവും ഇതില്‍ നാട്ടില്‍ പോകാന്‍ തയ്യാറാകുന്ന പ്രവാസികളെ അതാത് നാടുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മലയാളികളില്‍ തിരിച്ച്‌ വരാന്‍ ആഗ്രഹിക്കാത്തവരുമുണ്ട്. തിരിച്ച്‌ വന്നാല്‍ മടങ്ങിപ്പോകാന്‍ കഴിയുമോ എന്ന ആശങ്ക പരത്തുന്നുണ്ട്. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതും, സ്വദേശികള്‍ പ്രധാന ജോലികളില്‍ കയറിപ്പറ്റുന്നതും പ്രവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. അതുകൊണ്ടാണ് പലരും വരാന്‍ മടിക്കുന്നതെന്ന് അറിയുന്നു.

ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി : സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ചു : കാറുകള്‍ ഉയര്‍ന്നു പൊങ്ങി

കൊല്‍ക്കത്ത : ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി . സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു . കാറുകള്‍ ഉയര്‍ന്നു പൊങ്ങി. ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റിലുണ്ടായത്. ചുഴലിക്കാറ്റില്‍ വെടിക്കെട്ട് പോലെയാണു ട്രാന്‍സ്ഫോര്‍മറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ദക്ഷിണ കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലാണ് കനത്ത മഴയിലും കാറ്റിലും ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചത്. വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും വീടുകള്‍ അപ്പാടെ കാറ്റില്‍ ചിതറിത്തെറിക്കുന്നതും ചില വിഡിയോകളില്‍ കാണാം. മിക്ക കെട്ടിടങ്ങളുടെയും ചില്ലുജനാലകള്‍ തകര്‍ന്നു. മണിക്കൂറില്‍ നൂറുകിലോമീറ്ററിലധികം വേഗത്തില്‍ കാറ്റ് ചീറിയെത്തിയപ്പോള്‍ കാറുകള്‍ പറന്നു പൊങ്ങി ഒന്നിനുമുകളില്‍ ഒന്നായി വീണു വാതിലുകള്‍ വിറയ്ക്കുകയായിരുന്നു. ജനാലകളുടെ ഗ്ലാസ് പൊട്ടി. കാറ്റിനു പിന്നാലെ വലിയ മഴയെത്തിയെന്നും കൊല്‍ക്കത്ത സ്വദേശി അര്‍ണബ് ബസു പറഞ്ഞു.

ലോക്ക്ഡൌണിന് ശേഷമുള്ള ആദ്യ ദിനത്തിലെ സര്‍വ്വീസില്‍ കെഎസ്‌ആര്‍ടിസിക്ക് 60 ലക്ഷം നഷ്ടം

ലോക്ഡൌണിന് ശേഷം ഓടിത്തുടങ്ങിയ ആദ്യദിനം കെഎസ്‌ആര്‍ടിസിക്ക് വന്‍ നഷ്ടം. ഇന്ധനച്ചെലവിനത്തില്‍ മാത്രം 21 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ല. ജീവനക്കാരുടെ ശമ്ബളമുള്‍പ്പെടെ ചെലവുകള്‍ കണക്കാക്കുമ്ബോള്‍ നഷ്ടം 60 ലക്ഷം കവിയും. ഇന്നലെ 1319 സര്‍വീസുകളിലായി കെഎസ്‌ആര്‍ടിസി ആകെ ഓടിയത് 2,12,310 കിലോമീറ്റര്‍. ടിക്കറ്റിനത്തില്‍ വരവ് 35,32,465 രൂപ. കിലോമീറ്ററിന് 16 രൂപ 64 പൈസ വരുമാനം. ഡീസലും അനുബന്ധ ചെലവുകളുമായി കിലോമീറ്ററിന് 26 രൂപ 78 പൈസയാണ് ചെലവ്. ചെലവും വരവും തമ്മിലെ അന്തരം 10 രൂപ 14 പൈസ. മൊത്തം 21 ലക്ഷത്തിനടുത്ത് നഷ്ടം. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് കിലോമീറ്ററിന് 45 രൂപയെങ്കിലും വരുമാനമുണ്ടായാലേ നഷ്ടമൊഴിവാക്കാനാകൂ. അങ്ങനെ നോക്കുമ്ബോള്‍ ആകെ വരുമാനത്തിലെ കുറവ് 60 ലക്ഷം രൂപ. ആദ്യദിനത്തെ അപേക്ഷിച്ച്‌ ഇന്ന് പൊതുവെ യാത്രക്കാര്‍ കൂടുതലാണ്. അതുകൊണ്ട് ഇന്നലത്തേക്കാള്‍ 109 സര്‍വീസുകള്‍ അധികം…

ഒരു യഥാര്‍ഥ ദേശസ്നേഹിയുടെ മകനായതില്‍ അഭിമാനം: രാജീവിന്‍റെ ഓര്‍മയില്‍ രാഹുല്‍

ന്യൂഡല്‍ഹി: ഒരു യഥാര്‍ഥ ദേശസ്നേഹിയുടെ മകനായി ജനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തിലാണ് രാഹുലിന്‍റെ വാക്കുകള്‍. “ഒരു യഥാര്‍ത്ഥ ദേശസ്നേഹിയും വിശാലമനസ്കനും ദയാലുവുമായ അച്ഛന്‍റെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജീവ് ജി ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ പുരോഗമനചിന്താഗതിയുള്ള കാഴ്ചപ്പാടിലൂടെ രാജ്യത്തെ ശാക്തീകരിക്കാന്‍ അദ്ദേഹം സുപ്രധാന ചുവടുകള്‍ വച്ചു. ഇന്ന്, അദ്ദേഹത്തിന്‍റെ ചരമവാര്‍ഷികദിനത്തില്‍, ഞാന്‍ അദ്ദേഹത്തെ സ്നേഹത്തോടെയും നന്ദിയോടെയും അഭിവാദ്യം ചെയ്യുന്നു’- രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി എത്തുന്നത്. 1991ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്ബത്തൂര്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണയര്‍പ്പിച്ച്‌ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കവേ ചാവേര്‍ ബോംബ് ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുകയായിരുന്നു.    

കോവിഡ് ഡേറ്റ സി ഡിറ്റ് കൈകാര്യം ചെയ്യും; സ്പ്രിങ്ക്‌ളറുമായി കരാര്‍ സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷനില്‍ മാത്രം

കൊച്ചി > കോവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആമസോണ്‍ ക്ലൗഡ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 12 വെബ് ക്ലൗഡിലൊന്നാണ്. ഇത് കൃത്യമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. ഡേറ്റ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാരും ആമസോണ്‍ കമ്ബനിയും കരാറിലേര്‍പ്പെട്ടു. സ്പ്രിങ്ക്ളര്‍ തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ പൂര്‍ണമായും സി ഡിറ്റിന്റെ അധിനതയിലാണ്. സ്പ്രിങ്ക്ളര്‍ കമ്ബനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇവര്‍ക്ക് ഡേറ്റ പരിശോധിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുതിയ സോഫ്റ്റ്വെയര്‍ നിര്‍മിച്ച്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ ഹര്‍ജി ചട്ടപ്രകാരമല്ലെന്നും, രമേശ് ചെന്നിത്തല സമര്‍പ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.