ബെവ്ക്യൂൃവില്‍ ഒടിപി ലഭ്യമാകുന്നില്ലേ? കാരണമിതാണ്: ഉടന്‍ പരിഹരിക്കപ്പെടും

തിരുവനന്തപുരം: കേരളത്തില്‍ മദ്യവിതരണത്തിന് വേണ്ടിയുണ്ടാക്കിയ ബെവ്ക്യൂ ആപ്പിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടാണ് പ്ലേസ്റ്റോറില്‍ ആപ്പ് എത്തുന്നത്. എന്നാല്‍ നിരവധി പരാതികള്‍ ഉയരുകയായിരുന്നു. എന്നാല്‍ ബെവ്ക്യൂവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാല് മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു. പ്രധാനമായും ഒടിപി ലഭിക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ കൂടുതല്‍ ഒടിപി സേവന ദാതാക്കളെ കൊണ്ട് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു. ഒടിപി ലഭ്യമാക്കുന്നതിനായി നിലവില്‍ ഒരു സേവന ദാതാവ് മാത്രമാണുള്ളതെന്നും ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് കമ്ബനിയുടെ വിശദീകരണം. അതുകൊണ്ടാണ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാത്തതെന്നും വ്യക്തമാക്കി. മൂന്നോ അതില്‍ കൂടുതലോ സേവന ദാതാക്കളെ ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇവരുടെ സേവനം ലഭ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നാളത്തെ ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കുമെന്നും…

ഷാര്‍ജയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

ഷാര്‍ജ : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാര്‍ (45) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യു.എ.ഇയില്‍ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്.

പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം

ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം. രാജ്യത്ത് കോവിഡ് ഭീഷണിയ്ക്കു പുറമെ പാകിസ്ഥാനില്‍ നിന്നും കൂട്ടമായി എത്തിയ വെട്ടുകിളികളാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കൂട്ടമായെത്തി ഹെക്ടര്‍ കണക്കിനുള്ള കൃഷി നശിപ്പിക്കുന്ന വെട്ടുകിളികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തുകയാണ്. രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇവ നടത്തിയത്. വെട്ടുകിളി ശല്യം രൂക്ഷമായ കൃഷിത്തോട്ടങ്ങളില്‍ തളിക്കാന്‍ അറുപതോളം സ്‌പ്രെയറുകള്‍ കേന്ദ്ര കൃഷിമന്ത്രാലയം ബ്രിട്ടണില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം വെട്ടുകിളികളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി രണ്ട് കമ്ബനികള്‍ക്കാണ് അനുമതി നല്‍കിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതുപയോഗിച്ച്‌ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ അനുവാദമേകി. ഉത്തര്‍പ്രദേശിലെ ഝാന്‍സി, മഹോബ, ഹമീര്‍പൂര്‍, ആഗ്ര ഉള്‍പ്പടെ പതിനേഴോളം ജില്ലകളില്‍ സര്‍ക്കാര്‍ വെട്ടുകിളികള്‍ക്കെതിരെ മുന്നറിയിപ്പ്…

മാതാപിതാക്കളെ നട്ടംതിരിയിച്ച്‌ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍; സ്‌കൂള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ കുടുങ്ങിയിരിക്കുകയാണ് പലരും. സ്‌കൂളുകള്‍ തുറന്നിട്ടുമില്ല. എന്നിട്ടും, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങി. സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്‌കൂളുകളും എണ്ണായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. സ്‌കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സ്‌കൂള്‍ തുറക്കാതെ ഫീസ് എന്തിന് അടയ്ക്കണമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. വിദേശത്തുള്ള രക്ഷിതാക്കള്‍ േപാലും ജോലിയില്ലാതെയും ജോലിനഷ്ടപ്പെട്ടും ഉള്ള അവസ്ഥയിലാണ്. സുരക്ഷ മുന്‍നിറുത്തി കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദശം. എന്നിട്ടും മുഴുവന്‍ ഫീസും ആവശ്യപ്പെടുന്നതിനെതിരേ മാതാപിതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്ബ്യൂട്ടറും മൊബൈലും ഉള്‍പ്പെടെ വാങ്ങാന്‍ തന്നെ ഇപ്പോള്‍ നല്ലൊരു തുക മാതാപിതാക്കള്‍ക്ക് ചിലവാക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളിലെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാത്ത സാഹചര്യവും അധ്യാപകരുടെ ശമ്ബളം വെട്ടിക്കുറക്കുന്ന സാഹചര്യവും ഉള്ളപ്പോള്‍…

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി

എറണാകുളം: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യം. ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതോല്പാദനം കുറവാണ്. പലയിടത്തെയും ജനറേറ്ററുകള്‍ തകരാറിലാണെന്നും അറിയുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെ.എസ്.ഇ.ബി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജലനിരപ്പ് സംബന്ധിച്ചും പ്രോട്ടോകോള്‍ പാലിച്ച്‌ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജി ജൂണ്‍ 5 ന് വീണ്ടും പരിഗണിക്കും.

മ്മടെ മിഷാലിന് സാക്ഷാല്‍ നെയ്മറുടെ വക ലൈക്ക്: മെസ്സി ആരാധകന് ഇത് ‘സുവര്‍ണ നിമിഷം’!

ഫുട്‌ബോള്‍ താരങ്ങളുടെ മികച്ച പ്രകടനം അതേപടി അനുകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു മിഷാല്‍. മലപ്പുറം ജില്ലയില്‍ മമ്ബാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നെയ്മറുടെ ഫാന്‍സ് പേജിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇതിനോടകം 1.6 ലക്ഷം പേരാണ് കണ്ടത്. ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുകയാണ് സാക്ഷാല്‍ നെയ്മറും. ഫുട്‌ബോള്‍ താരം നെയ്മറുടെ ട്രിക്കുകള്‍ അനുകരിച്ചും മിഷാല്‍ എത്തിയിരുന്നു. ഇതിനാണ് നെയ്മറുടെ വക ലൈക്ക്. ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാല്‍, മെസിയുടെ പത്താം നമ്ബര്‍ ജഴ്‌സിയണിഞ്ഞ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നാലാം ക്ലാസ് മുതല്‍ സഹോദരന്‍ വാജിദിന്റെ കീഴില്‍ മിഷാല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. വാജിദ് അബുലൈസ് മമ്ബാട് എംഇഎസ് കോളേജ് ടീമിന്റെ ഗോള്‍കീപ്പറാണ്.

ലോക്കഡൗണിലും വീണ്ടും ഒരു താര വിവാഹം;നടൻ ഗോകുലം വിവാഹിതനായി

സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ ലളിതമാണ് ഗോകുലന്റെ എന്ന നടന്റെ ജീവിതവും. സിനിമാക്കാരൻ ആകുന്നതിനു മുൻപ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഗോകുലൻ ഇന്നും. ഇക്കാര്യം സുഹൃത്തുക്കളും സമ്മതിക്കും. അതിനാൽ പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തിൽ ഇന്നു രാവിലെ ലളിതമായ ചടങ്ങുകളോടെ ഗോകുലൻ വിവാഹിതനായി എന്ന വാർത്ത കേൾക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്ക് അദ്ഭുതങ്ങളില്ല. ലോക്ഡൗൺ അല്ലെങ്കിലും ഗോകുലൻഇങ്ങനെയൊക്കെ തന്നെയാകും വിവാഹം കഴിക്കുക.ധന്യയാണ് വധു. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ്. വീട്ടുകാർ വഴി വന്ന ആലോചനയാണ്. ചെന്നു കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. ലോക്ഡൗൺ ആയതിനാൽ എൻഗേജ്മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്.   വിവാഹമുണ്ടെങ്കിൽ അത് ലളിതമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാക്കാരൻ ആകുന്നതിനു മുൻപേയുള്ളആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട ചടങ്ങാണെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത്.സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു.…

അറസ്റ്റിന് മുമ്പ് അഭിഭാഷകനെ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍; പാമ്പ് കൈമാറ്റത്തിന്റെ വീഡിയോ കിട്ടാത്തതിന് കാരണം ലോക്ഡൗണില്‍ കടകള്‍ അടഞ്ഞു കിടന്നതിനാല്‍; അഞ്ചലിലെ വില്ലന്റെ പ്രതിരോധ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മാപ്പു സാക്ഷിയെന്ന തുറുപ്പു ചീട്ട് പുറത്തെടുക്കാന്‍ പൊലീസ്; വാവ സുരേഷിനെ സാക്ഷിയുമാക്കില്ല; ഉത്രയെ കൊന്ന സൂരജിനെ തളയ്ക്കാന്‍ വജ്രായുധമാകുക കല്ലുവാതുക്കല്‍ സുരേഷ് എന്ന പാമ്പു പിടിത്തക്കാരന്‍ തന്നെ

അടൂര്‍: ഉത്ര വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചതായി സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കേസിനെ ശക്തിപ്പെടുത്താന്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി മജിസ്‌ട്രേട്ടിന് മുമ്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. 30 കോടതിയില്‍ സുരേഷിനെ ഹാജരാക്കുമെന്നാണ് സൂചന. അതിശക്തമായ സാക്ഷിയെ കേസില്‍ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം പൊലീസിനെതിരെ സൂരജ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജിന്റെ ആരോപണം. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. സൂരജിനെ സഹോദരിയുടെ ആണ്‍…

ആസാമില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; 11 ജില്ലകളിലായി മൂന്നുലക്ഷത്തോളം ദുരിതബാധിതര്‍

ദിസ്പൂര്‍ : ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആസാമില്‍ രൂക്ഷമായ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ആസാമിലെ ഇപ്പോഴത്തെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് 57 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ദുരന്തനിവാരണ സേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗോല്‍പാര ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ മഴയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങള്‍ക്ക് ശേഷം ആസാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. നാല് ജില്ലകളിലെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ വേണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കാന്‍…

ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ : ചൈനയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍

ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ , പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ, ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍ തന്നെ. അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാനാണ് പ്രത്യേക സംഘത്തെ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സൈനികര്‍. അതീവ ദുര്‍ഘട മേഖലകളില്‍ പോരാടാന്‍ പരിശീലനം ലഭിച്ച സൈനികര്‍ക്ക് ടിബറ്റന്‍ മേഖല ഇവര്‍ക്ക് പരിചിതമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡിലേറെ സൈനികരെയാണു ചൈന വിന്യസിച്ചിരിക്കുന്നതെന്നാണു വിവരം. ബെയ്ജിങ്ങിന്റെ അറിവോടെയാണു നീക്കം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമസേന താവളത്തില്‍ നിന്നും ഗാല്‍വന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കുള്ള(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ അഥവാ എല്‍എസി)റോഡ് നിര്‍മാണം തടസപ്പെടുത്താനുളള ചൈനയുടെ…