അരീക്കോട് ദുരഭിമാനക്കൊല; ആതിരയുടെ പിതാവ് രാജനെ വെറുതെവിട്ടു

മലപ്പുറം: അരീക്കോട് വിവാഹത്തേലന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍ കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് കിഴുപറമ്ബില്‍ ആതിരയാണ് അച്ഛെന്‍റ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന് ഉണ്ടായിരുന്ന എതിര്‍പ്പാണ് ദുരഭിമാന കൊലയില്‍ എത്തിച്ചത്. വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതിരയെ രാജന്‍ കുത്തുകയായിരുന്നു. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുേമ്ബ മരിച്ചു.

ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ എത്തിയ വിഷവും ഒന്നു തന്നെയെന്ന് ഉറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം; സ്വത്ത് മോഹിച്ച്‌ ഭാര്യയെ കൊന്ന ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ധ്രുവിനെ രക്ഷിച്ച്‌ അഞ്ചലിലെ അമ്മ വീട്ടില്‍ എത്തിച്ച്‌ കേരളാ പൊലീസിന്റെ ഇടപെടലും; ഇപ്പോള്‍ മുന്‍ഗണന പരമാവധി തെളിവ് ശേഖരണത്തിനെന്ന് എസ് പി ഹരിശങ്കര്‍; പാമ്പു കടി കൊലയില്‍ സംഭവിക്കുന്നതെല്ലാം നാടകീയതകള്‍ മാത്രം

കൊല്ലം: ഉത്രയെ ഭര്‍ത്താവ് മുര്‍ഖനെകൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്നത് എളുപ്പത്തില്‍ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കമെന്നും ഇതിന് ശേഷമായിരിക്കും അനുബന്ധ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുക എന്നും കൊല്ലം റൂറല്‍ എസ് പി എസ് ഹരിശങ്കര്‍ പറഞ്ഞു. കൊലപാതകം തെളിക്കപ്പെടുക എന്നതിനാണ് മുഖ്യപരിഗണന.പാമ്പിനെ കൊണ്ടുവന്ന് പറഞ്ഞ് ഒരു കുപ്പി പ്രതി കാണിച്ചു തന്നിട്ടുണ്ട്. ഇത് ശാസ്ത്രിയ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും താമസിയാതെ ലഭിക്കും.ഇതു സംമ്പന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ലഭിക്കേണ്ടതതുണ്ട്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും ഒന്നാണോ എന്ന് ഉറപ്പിക്കാനാണ് ഇത്. ചികത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.ആദ്യം ഉത്രയെ ചികത്സിച്ചിരുന്ന ഡോക്ടറെ കണ്ട് മുമ്പ് എപ്പോഴെങ്കിലും ഭര്‍ത്താവില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഉത്ര വെളിപ്പെടുത്തിയിരുന്നോ എന്നരായും. അന്വേഷണം തുടങ്ങി ആദ്യത്തെ 10 ദിവസം ഈ…

ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ നടി ഭാവന ക്വാറന്റൈനില്‍

തിരുവനന്തപുരം: മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു കാറില്‍ വരികയായിരുന്നു. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി, അതിര്‍ത്തിയില്‍ കാത്ത് നിന്ന സഹോദരനൊപ്പം മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു. ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് പൊലീസ് അകമ്ബടിയോടെ ഹോം ക്വാറന്റൈനിലേക്ക് നടിയുടെ യാത്ര തുടര്‍ന്നു. വീട്ടിലെത്തിയ നടി ഹോം ക്വാറന്‍ൈറനില്‍ പ്രവേശിച്ചു.

സൂരജിന്റെ നുണകള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്

കൊല്ലം ∙ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് െപാലീസ്. സാക്ഷിമൊഴികൾക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ് െപാലീസ്. പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികൾ ഉണ്ട്. സൂരജിന് അണലിയെ നൽകാൻ അംബാസഡർ കാറിൽ എത്തിയ സുരേഷിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി െപാലീസ് സ്ഥിരീകരിച്ചു. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോൾസമ്മതിക്കാൻ തയാറായിരുന്നില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴി മാറ്റി. സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരൻ വാവ സുരേഷാണ് കല്ലുവാതുക്കൽസുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ പൂർണ വിവരണം ഇയാൾ…

ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരെ ഞെട്ടിച്ച്‌ നടി, സീരിയല്‍ താരം അമലാ ഗിരീശന്‍ വിവാഹിതയായി

ചെമ്ബരത്തി സീരിയലിലെ കല്യാണിയുടെ കല്യാണം കാത്തിരിക്കുന്ന ഒരുപാട് കുടുംബപ്രേക്ഷകരുണ്ട്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരേയും ഞെട്ടിച്ച്‌ കല്യാണി വിവാഹിതയായി. സീരിയലിലല്ല, ജീവിതത്തിലാണെന്നുമാത്രം. ചെമ്ബരത്തി സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന സീരിയല്‍ താരം അമലാ ഗിരീശനാണ് വിവാഹിതയായത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടു. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം.ഫ്രീലാന്‍സ് കാമറമാന്‍ ആയ പ്രഭു ആണ് അമലയുടെ ഭര്‍ത്താവ്. സീരിയല്‍ മേഖലയില്‍ കുറച്ചുകാലം പ്രഭു പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത് എന്നും അമല പറയുന്നു. കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്. അച്ഛന്‍ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പര്‍ശമാണ് അമലയുടെ ആദ്യ സീരിയല്‍ .അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.…

ലോകത്ത് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്ത്, രാജ്യത്ത് മരണ സംഖ്യ നാലായിരം കടന്നു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നത് ഇന്ത്യയെ നൊമ്ബരപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു രക്ഷയുമില്ലാതെ രോഗം കുതിച്ചുപായുന്നതാണ് ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 154 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും 6000ത്തിന് മുകളില്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. 30 ലക്ഷം പേരില്‍ രോഗപരിശോധന നടത്തിയതുകൊണ്ടാണ് രോഗവര്‍ദ്ധന നിരക്ക് കൂടിയതെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. അപ്പോള്‍ രോഗം കണ്ടെത്താത്തവര്‍ ഇനിയുമുണ്ടെന്ന് അര്‍ത്ഥം. ഇങ്ങനെ പോയാല്‍ എങ്ങനെയാകുമെന്നതിന് ഒരെത്തും പിടിയും കിട്ടാത്ത രീതിയിലായി. 6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ആകെ കൊവിഡ് ബാധിതര്‍ 1,38,845, മരണം 4021 രോഗം ഭേദമായവര്‍ 57720. ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.…

അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ ഇന്നുമുതല്‍

തിരുവനന്തപുരം: കൊവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്ബോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം…

പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ യാത്രയായി; കോവിഡ് കാലത്തെ മറ്റൊരു ദയനീയ കാഴ്ച

തലോര്‍: പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ നിത്യതയിലേക്ക് യാത്രയായി. മകനെ കാണാനുള്ള ആഗ്രഹത്തില്‍ ഗള്‍ഫില്‍നിന്ന് മറ്റൊരാളുടെ ടിക്കറ്റില്‍ തലോറിലെത്തിയ വില്യംസിന് മരണസമയത്ത് മകെന്‍റ അടുത്ത്‌ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. നിരീക്ഷണത്തില്‍ കഴിഞ്ഞ വില്യംസിന് മകനെ കാണാന്‍ ആരോഗ്യ വകുപ്പ് അവസരമൊരുക്കിയത് മറ്റുള്ളവരെയെല്ലാം പരിസരത്തുനിന്ന് മാറ്റിയ ശേഷം അല്‍പ സമയം. പിന്നീട് അണുനശീകരണം നടത്തിയാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പൊറത്തൂര്‍ വില്യംസിെന്‍റ മകന്‍ രണ്ടര വയസ്സുള്ള സാവിയോ. തിങ്കളാഴ്ച രാവിലെയാണ് സാവിയോ മരിച്ചത്. ഫെബ്രുവരിയില്‍ സാവിയോ അമ്മ ജാനറ്റിനോടെപ്പം നാട്ടിലെത്തിയ ശേഷമാണ് രോഗം കണ്ടത്തിയത്. ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചു. വിവരം അറിയിച്ചതനുസരിച്ച്‌ തിരുവനന്തപുരത്താണ്‌ വില്യംസ് എത്തിയത്. വില്യംസിെന്‍റ സങ്കടക്കഥ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറാണ് തെന്‍റ ടിക്കറ്റ്് വില്യംസിന് നല്‍കിയത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍…

ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവം; അറസ്റ്റിലായ പ്രതികളെ കോ‌ടതിയില്‍ ഹാജരാക്കും

കൊച്ചി: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മലയാറ്റൂര്‍ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേ‍ര്‍ത്തും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, പകല്‍ സമയത്ത് മോഷണം നടത്തുക, വീട്ടില്‍ കയറി മോഷണം നടത്തുക എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വിവിധ സിനിമ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 29 കേസുകളിലെ പ്രതിയായ…

സൗദിയില്‍ കര്‍ഫ്യൂ ഇളവ്; പള്ളികളും ഓഫിസുകളും തുറക്കും

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കുടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇളവുകള്‍ മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കും. കര്‍ഫ്യൂ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കു പുറമെ മൊത്ത, ചില്ലറ വിഭാഗങ്ങള്‍ക്കും മാളുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ സിനിമാശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവക്ക് അനുമതിയുണ്ടാവില്ല. മെയ് 31 മുതല്‍ ജൂണ്‍ 20 വരെ കൂടുതല്‍ ഇളവുകള്‍ കര്‍ഫ്യൂ ഇളവ് കാലത്ത് 6 മുതല്‍ രാത്രി എട്ട് വരെയായി ദീര്‍ഘിപ്പിക്കും. കൂടാതെ…