ദില്ലി; പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്ന വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാണിജ്യ വിമാനക്കമ്ബനികളുടെ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആശങ്കപെടേണ്ടതെന്ന് കോടതി പറഞ്ഞു. നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് നിര്‍ദ്ദേശിച്ച കോടതി സീറ്റില്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തരുതെന്ന് എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ എയര്‍ലൈന്‍ റെഗുലേറ്ററി അതോറിറ്റിയും എയര്‍ ഇന്ത്യയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.മാര്‍ഗനിര്‍ദേശങ്ങളില്‍ ആറടി സാമൂഹിക അകലം നിലനിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്ന് എന്തടിസ്ഥാനത്തിലാണ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. തോളോട് തോള്‍ ചേര്‍ന്നിരിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ…
Day: May 25, 2020
മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച് യാത്രക്കാര്‍
മുംബൈ : രാജ്യത്ത് ഇന്നുമുതല്‍ ആരംഭിയ്ക്കുമെന്നറിയിച്ച ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പലതും ഇന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. ഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതം അനുഭവിച്ചത്. വിമാനം ക്യാന്‍സല്‍ ചെയ്തതിനെക്കുറിച്ച് വിമാനക്കമ്ബനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍നിന്നു പുറത്തേക്കുമുള്ള 82 വിമാനങ്ങളാണു റദ്ദാക്കിയത്. അവസാനനിമിഷം വരെ ഇതേക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു. സമാനമായ സാഹചര്യമാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയത്. വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബെംഗളൂരുവിലെ കെംപെഗൗഡ…
കപ്പകൃഷി ഉദ്ഘാടനം പൊല്ലാപ്പായി; നടന്‍ സുരാജും എംഎല്‍എയും ക്വാറന്റൈനില്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ. മുരളിയും ക്വാറന്റൈനില് പോകാന്‍ നിര്‍ദേശം. വെഞ്ഞാറമൂട് സിഐ കഴിഞ്ഞദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഈ സിഐയ്ക്കൊപ്പം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് സുരാജും എംഎല്‍എയും ഒന്നിച്ചെത്തിയതാണ് ക്വാറന്റൈനില് പോകാന്‍ കാരണം. റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില് പോയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പാമ്പുകളെക്കുറിച്ച് ഏഴ് മാസം മുമ്പ് സൂരജ് പഠനം തുടങ്ങി, ഉത്രയെ രണ്ടാമത് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത് മറ്റൊരു പ്ലാൻ നടപ്പാക്കാന്‍, പദ്ധതികളിട്ടത് ഇങ്ങനെ…
കൊല്ലം: ഉത്രയെക്കൊലപ്പെടുത്താന്‍ സൂരജ് പദ്ധതിയിട്ടത് ഏഴ് മാസം മുന്‍പ്. അന്നുമുതല്‍ പാമ്പുകളുടെ വിവരങ്ങള്‍ തേടുകയായിരുന്നു സൂരജെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടു. യൂട്യൂബില്‍ അധികം സെർച്ച് ചെയ്തത് പാമ്പുകളെപ്പറ്റിയാണ്. പാമ്പ് പിടുത്തക്കാരന്‍ ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമായി ബന്ധം തുടങ്ങിയത് അങ്ങനെയാണ്. സുരേഷിന്റെ അടുത്ത് പോയി പാമ്പുകളെ കളിപ്പിച്ചിട്ടുണ്ട്. യൂട്യൂബിലൂടെയും സുരേഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ഓരോ പാമ്പുകളുടെയും വിഷത്തെപ്പറ്റിയും ബോദ്ധ്യപ്പെട്ടു. വിഷമേറ്റാല്‍ എത്ര മണിക്കൂറിനകം മരണപ്പെടുമെന്ന് പൂര്‍ണ ബോദ്ധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയമെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ സൂരജിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഉത്ര ജീവിതത്തിലേക്ക് തിരികെവന്നു. പദ്ധതി പൊളിഞ്ഞുപോയതിന്റെ വിഷമത്തിലായിരുന്നു സൂരജ്. സുരേഷിനെ സമീപിച്ച് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ വിലയ്ക്ക് വാങ്ങി. ഏനാത്ത് വച്ചാണ് കൈമാറ്റം നടത്തിയത്. ഈ പാമ്പുമായി ഉത്രയുടെ അഞ്ചലിലെ വീട്ടിലേക്കെത്തി. ബാഗില്‍ പ്ളാസ്റ്റിക്…
പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ;അവനെ വീട്ടില്‍ കയറ്റല്ലേ സാറേ
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ തെളിവെടുപ്പിനായി ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചില്‍ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടില്‍ എത്തിച്ചത്. സൂരജ് വീട്ടിലേക്ക് പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്.രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്. ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നിനി…
ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട്; ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടൈന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച സഫ്ദര്‍ജങ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ്…
കിണറ്റില്‍ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കൂട്ടക്കൊല : നാല് പേര്‍ പിടിയില്‍ ; പിന്നില്‍ പ്രണയ പ്രതികാരം
ഹൈദരാബാദ് • വാറങ്കല്‍ ജില്ലയിലെ കിണറ്റില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചു തെലങ്കാന പോലീസ്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഒമ്ബത് പേരെ കൊലപ്പെടുത്തിയതായി പ്രധാന പ്രതി ബിഹാറില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ ഝായും മറ്റു മൂന്ന് പേരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരകള്‍ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുഹമ്മദ് മക്സൂദ് ആലാമിന്റെയും നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച വാറങ്കല്‍ പട്ടണത്തിനടുത്തുള്ള ഗോറെകുന്ത ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. അടുത്ത ദിവസം മക്സൂദിന്റെ രണ്ട് കുടുംബാംഗങ്ങളുടെയും ബീഹാറില്‍ നിന്നുള്ള രണ്ട് പേരുടെയും ത്രിപുരയില്‍ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങളും ഇതേ കിണറ്റില്‍ നിന്ന്…
കോഴിമുട്ടക്കരുവിന് പച്ച നിറമായത് എങ്ങനെ? ഒടുവില്‍ രഹസ്യം പുറത്ത്
മലപ്പുറം: കോഴി മുട്ടക്കുള്ളില്‍ പച്ചക്കരു! മലപുറം ഒതുക്കുങ്ങല്‍ അമ്ബലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്ന വാര്‍ത്ത തെല്ലൊന്നുമല്ല മലയാളികളെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം. കോഴിക്കുനല്‍കുന്ന ഭക്ഷണത്തിലെ ഏതോ പദാര്‍ഥമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ആദ്യം തന്നെ ഗവേഷകര്‍ ഇതാവും കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ശിഹാബുദ്ദീന്റെ വീട് സന്ദര്‍ശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു കോഴികളെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ചോളവും സോയാബീനും കലര്‍ന്ന സമീകൃത തീറ്റ കോഴികള്‍ക്കു നല്‍കാനായി പഠനസംഘം ശിഹാബുദ്ദീനെ എല്‍പ്പിച്ചു. ഇത് കഴിച്ചതോടെയാണ് കോഴിമുട്ടകള്‍ മഞ്ഞ നിറമായി കാണാന്‍ തുടങ്ങിയത്.നേരത്തെ പച്ചമുട്ടക്കരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മുട്ടക്കും…
നടന്‍ സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍
തിരുവനന്തപുരം: സിനിമാ താരം സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ഇവര്‍ ക്വാറന്റൈനില്‍ പോകാന്‍ ഇടയായത്. സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനുമാണ് മൂന്നംഗസംഘത്തെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഓരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മെയ് 22 ന് റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുമ്ബ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്; അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല; ‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ടൊവിനോ തോമസ്; സിനിമാ സെറ്റിടാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍; ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി
കൊച്ചി: ‘മിന്നല്‍ മുരളി’യുടെ സെറ്റായിട്ട പള്ളി പൊളിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ചു നടന്‍ ടൊവിനോ തോമസ്. സെറ്റ് തകര്‍ത്ത സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ നായകന്‍ ടൊവിനോ അറിയിച്ചു. ‘ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്നതും’. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്’, ടൊവിനോ പറഞ്ഞു. അതേസമയം സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ച സംഭവത്തില്‍ പൊലീസില്‍ പരാതിയുമായി മണപ്പുറം മഹാശിവരാത്രി ആഘോഷ…