സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകള്‍ താഴെ; 2020 മെയ് 22: പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി 2020 മെയ് 24: ആലപ്പുഴ, മലപ്പുറം 2020 മെയ് 25: മലപ്പുറം,വയനാട് 2020 മെയ് 26 : കോഴിക്കോട്,വയനാട് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. മെയ് 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

സര്‍ക്കാരും താരങ്ങളും രക്ഷിക്കണം; സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍

തിരുവനന്തപുരം: സിനിമ വ്യവസായം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലച്ചിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്ന ആരോപണവുമായി ഫിലിംചേംബര്‍. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ വിലയിരുത്തുന്നത്. അടഞ്ഞുകിടക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കൂടാതെ ലോക് ഡൗണ്‍ സാഹചര്യത്തില്‍ സിനിമയിലെ നിര്‍മാതാക്കള്‍ നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ സഹായവുമായി രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യമുന്നയിക്കുന്നു. സര്‍ക്കാര്‍ കൃത്യമായൊരു സാമ്ബത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബര്‍…

ഓഗസ്റ്റില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്ബര

ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങി ബിസിസിഐ. മൂന്ന് ട്വന്റി-20 പരമ്ബരകള്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ഇതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്ബായി ഐപിഎല്‍ നടത്താന്‍ ഇന്ത്യയ്ക്ക് അവസരം ഒരുക്കാന്‍ തയ്യാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓസ്‌ട്രേലിയയുമായുള്ള പരമ്ബര നടത്താനും ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിന് എത്തുക. എന്നാല്‍ കൊറോണാ വൈറസിന്റെ വ്യാപനം തുടരുന്ന പക്ഷം മല്‍സരങ്ങള്‍ മാറ്റേണ്ടി വരുമെന്നും ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ട് അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരം നടത്തുന്ന രീതി തുടരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

പാമ്പു കടിയേല്‍ക്കുന്നതിനു മുമ്പും ഉത്തര വീട്ടില്‍ പാമ്പിനെ കണ്ടിരുന്നു, അന്ന് സൂരജ് അതിനെ കൈകൊണ്ട് എടുത്തു: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച്‌ ഭര്‍ത്താവ് സൂരജും പരാതി നല്‍കിയതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടര്‍ന്നാണ് സൂരജിനെതിരെ ബന്ധുക്കളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിയിരിക്കുന്നത്. അടൂരിലെ ഭര്‍ത്തൃവീട്ടില്‍ വച്ച്‌ ഉത്തരയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ്വീട്ടിൽ ഉത്തര പാമ്പി നെ കണ്ടിരുന്നു. സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച്‌ ചാക്കിലാക്കിയതായും ഉത്തര പറഞ്ഞിരുന്നുവെന്നും ഉത്തരയുടെ ബന്ധുക്കള്‍ പറയുന്നു. സൂരജിന് പാമ്പ് പിടിുത്തക്കാരുമായി ബന്ധമുണ്ടെന്നും പാമ്പുകളെ…

ഉംപുന്‍ ചുഴക്കിാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി മോദി; ബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്നും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും മോദിയുടെ പ്രഖ്യാപനം; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും; മമതയോട് ‘സാമൂഹിക അകലം പാലിച്ച്‌’ ബംഗാളിനെ കൈവിടാതെ മോദി

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബഗാളിന് സഹായ ഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര സഹായമായി ആയിരം കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ട്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം, പുനര്‍നിര്‍മ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാവിലെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് നടത്തിയ അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയും സന്ദര്‍ശിക്കും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍…

പ്രവാസികളുടെ വരവ് കൂടി, കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളവര്‍ 10000ത്തോട് അടുക്കുന്നു

കണ്ണൂര്‍: പ്രവാസികളുടെ ഒഴുക്ക് കൂടിയതോടെ കണ്ണൂര്‍ ജില്ലയിലും നിരീക്ഷണത്തിലുള്ളവരുടെ ക്രമാതീതമായി പെരുകുന്നു. നിലവില്‍ 9,384 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9,288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5,220 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5,038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4,778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി; ഇനി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക്

അമ്മാന്‍: കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയര്‍ ഇന്ത്യ ഫ്ളെെറ്റ് നമ്ബര്‍: 1902 ല്‍ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച്‌ ക്വാറന്റെെനില്‍ കഴിയണം. പൃഥ്വിരാജും :ആടുജീവിതം' ടീമും സഞ്ചരിച്ച ഒമാനിൽ നിന്നുള്ള ഫ്ലൈറ്റ് കൊച്ചിയിലെത്തി #Prithviraj #aadujeevitham pic.twitter.com/alNHKc7vRk — IE Malayalam (@IeMalayalam) May 22, 2020 ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇതില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ…

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കും; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും സുരക്ഷ കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങുന്നത് കോവിഡ് കേസുകള്‍ വര്‍ധിപ്പിക്കും. ആഭ്യന്തര വിമാന സര്‍വീസില്‍ വരുന്നവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. പാളിച്ചകളില്ലാത്ത ക്വാറന്‍ീനിലൂടെ മാത്രമേ അപകടത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. വരുന്നവരില്‍ നിന്ന്രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 90% ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്. മാഹിയില്‍ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തില്‍ ചികിത്സക്ക് വന്നതാണ്. മൃതദേഹം അടക്കം ചെയ്തതും അവിടെത്തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത മരണം കേരളത്തിെന്‍റ പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും അസുഖം വന്ന് ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ് കേരളത്തിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രസ്തുത വ്യക്തിയെ…

ആര്‍ബിഐ റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു; മൊറോട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവു വരുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായി. രാജ്യത്ത് പണ ലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. റിവേഴ്‌സ് റീപോ നിരക്ക് 3.35 ശതമാനമാക്കി. വായ്പ മൊറോട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. എട്ടുലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചു. ആഗോള സമ്ബദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗികളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 6088 പേര്‍ക്ക് രോഗബാധ ;മരണം സംഖ്യ 3,583

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് രോഗം ബാധിച്ചു. 188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. 3,583 പേരാണ് കോവിഡ് മൂലം മരിച്ചത്. 48,534 പേര്‍ രോഗമുക്തി നേടി. 40.37 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്തെ വിമാന സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യ സ്പീഡ് പോസ്റ്റ് സേവനം 15 രാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 148 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ…