നികുതി കൂട്ടുക എന്ന സ്ഥിരം ഉഡായിപ്പല്ലാതെ ഈ ധനകാര്യ വിദഗ്ധന് ഒന്നുമറിയില്ല; തോമസ് ഐസക്കിനെതിരേ ഡോ. കെ.എസ്.രാധാകൃഷ്ണന്‍

ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ധനകാര്യ വകുപ്പ് മന്ത്രിയായി തോമസ് ഐസക്ക് പത്തു വര്‍ഷം തികയ്ക്കാന്‍ പോകുമ്ബോള്‍ കേരളത്തിന്റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം എന്തു ചെയ്തു എന്ന് കെ എസ് രാധാകൃഷ്ണന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മദ്യത്തിന്റെ വില്പന നികുതി വര്‍ദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. കേന്ദ്രം കണക്കില്ലാതെ പണം തരണം, താന്‍ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു??? ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്ബത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്…

ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം : ക്ലൈമാക്‌സ് സിനിമയില്‍ കാണും പോലെ : ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതൊരു പാഠം

മൂവാറ്റുപുഴ : ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം, ക്ലൈമാക്സ് സിനിമയില്‍ കാണും പോലെ . ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതൊരു പാഠം. കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഭാര്യയും മക്കളും ലോക്ഡൗണില്‍ വീട്ടില്‍ താന്‍ അഭയം നല്‍കിയ സുഹൃത്തിനൊപ്പം മുങ്ങിയെന്ന പരാതിയുമായി മുവാറ്റുപുഴ സ്റ്റേഷനിലെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മൂന്നാര്‍ സ്വദേശി പൊലീസ് സ്റ്റേഷനിലെത്തി . സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മക്കളെ തിരികെ ഏല്‍പിച്ചെങ്കിലും ഇവര്‍ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളും കാറും തിരികെ നല്‍കാതെയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്. രണ്ടു മാസം മുമ്ബ് ലോക് ഡൗണ്‍ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാര്‍ സ്വദേശി മൂവാറ്റുപുഴയില്‍ താമസിക്കുന്ന ബാല്യകാല…

വന്‍നാശം വിതച്ച്‌ ഉംപുണ്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത > ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയില്‍ ഒരാള്‍ മരിച്ചു. സത്ഭയയില്‍ വീട് തകര്‍ന്നാണ് മരണം. കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടാനും തീരുമാനമായി.

കെഎസ്‌ആര്‍ടിസി നിരത്തിലിറങ്ങി; രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ സര്‍വീസ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കു. ടിക്കറ്റ് പുതിയ നിരക്കിലാണ് ഈടാക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ആരംഭിക്കുക. ബസിന്‍റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളു. ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സര്‍വീസുകളുടെ എണ്ണം എന്നിവ ക്രമത്തില്‍: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68.

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു, സൗദിയില്‍ 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍, ഖത്തറില്‍ 1600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ദുബായ്: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ (2563). ഇന്നലെ ഒമ്ബത് പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി. കുവൈറ്റില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ രണ്ട് മരണവും. ഖത്തറില്‍ 1600 പുതിയ രോഗികളുണ്ടായപ്പോള്‍ കുവൈറ്റില്‍ പുതിയ രോഗികള്‍ 1000 മുകളിലാണ്. യു.എ.ഇയില്‍ 873, ഒമാനില്‍ 892, ബഹ്റൈന്‍ 190 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്. കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണവും ഗള്‍ഫില്‍ കൂടുന്നുണ്ട്. ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആറായിരത്തിലധികം പേര്‍ക്ക് ഇന്നലെരോഗം സ്ഥിരീകരിച്ചു. 17 പേരാണ് ഇന്നലെ മരിച്ചത്. ഗള്‍ഫില്‍ മരിച്ചവര്‍ 731 ആയി.

ശാന്തിമന്ത്രവുമായി ഗാനാർച്ചന;’ലോകം മുഴുവൻ സൗഖ്യമുണ്ടാകട്ടെ’

പ്രശസ്ത സംഗീത സംവിധായകൻ അനിൽ ഗോപാലൻ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘ഓം ശാന്തി’ എന്ന സംഗീത ആൽബം ഇതിനോടകം വൻ ജനസമ്മതി നേടിക്കഴിഞ്ഞു. കോവിഡ് പ്രതിരോധവും പ്രത്യാശയും പങ്കുവയ്ക്കുന്ന ധാരാളം ഗാനങ്ങൾ ഇതുനോടകം പുറത്തു വന്നുവെങ്കിലും, ഇന്ത്യ ലോക രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രതിരോധ ശേഷിയിൽ എങ്ങനെ വേറിട്ടു നിൽക്കുന്നു എന്നതാണ് ‘ആരോഗ്യത്തിന് വേദമുരച്ച് ലോകം കാത്തൊരു നാട്’ എന്ന ഗാനത്തില്‍ പ്രതിപാദിക്കുന്നത്. ജീവിതത്തിന്റെ ചിട്ടപ്പെടുത്തലിലൂടെയും പ്രകൃതിയോട് നീതിപൂർവ്വമായ പെരുമാറ്റത്തിലൂടെയും ജീവനകലകൾ സംരക്ഷിക്കുന്നതിലൂടെയും ഏതു മഹാമാരിയെയും ഒരു പരിധിവരെ നമുക്ക് ചെറുത്തു നിർത്താനാവും എന്നും ഓർമ്മപ്പെടുത്തുന്നു. ദൃശ്യഭംഗികൊണ്ടും ആൽബം ശ്രദ്ധേയമാണ്. ശ്രീരാജ് എസ്സ് .ആർ ആണ് ചിത്രസംയോജനം നടത്തിരിക്കുന്നത്. ഡോ. സോണി തോമസ് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. ഗാനത്തിൽ അനിൽ ഗോപാലന്റെ എട്ടാം ക്ലാസ്സുകാരൻ മകൻ അദ്രി അനിൽ ഗോപാലനും പാടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് ഗായകൻ കൂടി ആയ അനിൽ…

ബെവ്ക്യൂ ആപ്പ് റെഡി, ശനിയാഴ്ച മുതല്‍ മദ്യവില്‍പ്പന തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ശനിയാഴ്ച മുതല്‍ ആരംഭിക്കും. മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് ബെവ്ക്യൂ തയ്യാറായി കഴിഞ്ഞു. നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും. ശനിയാഴ്ച മുതല്‍ മദ്യവില്‍പ്പന ഊര്‍ജിതമായി നടത്താനാണ് തീരുമാനം. വൈകിട്ട് അഞ്ചു മണിവരെയായിരിക്കും മദ്യവില്‍പ്പന. ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ പ്രകാരമായിരിക്കും മദ്യം വാങ്ങാന്‍ കഴിയുക. ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കുമെന്ന് കാണിച്ച്‌ വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പ്രത്യേക പേര് നല്‍കി ആപ്പ് ഇറക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. കൊച്ചിയിലുള്ള ഒരു സ്വകാര്യ കമ്ബനിയാണ് ആപ്പ് തയ്യാറാക്കിയത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സമ്മതംപത്രം നല്‍കിയ ബാറുകള്‍, ബുക്ക് ചെയ്യുന്ന ആളിന്റെ സമീപപ്രദേശത്തുള്ള ഔട്ട്‌ലെറ്റുകള്‍, ബ്രാന്‍ഡുകള്‍, വില എന്നിവ അടക്കമുള്ള വിവരങ്ങളാണ് ആപ്പിലുള്ളത്.

കേരളത്തില്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമശാസ്ത്ര മന്ത്രാലം അറിയിച്ചു. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്ന തോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 26ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകള്‍ ജൂണ്‍ ആദ്യവാരത്തിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളും രക്ഷിതാക്കളുടെയും ആശങ്കയറിയിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി സംബന്ധിച്ച്‌ പുതിയ തീയതി വിദ്യാഭ്യസ വകുപ്പ് ഉടന്‍ പുറത്തിറക്കും. കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. മേയ് 31 വരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. മേയ് 26 നു തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. .